രക്ചം: സ്വപ്നം പോലൊരു ഗ്രാമം
Mathrubhumi Yathra|January 2023
ഹിമാചലിലെ ബാസ്പാ താഴ്വരയിലൂടെ നീളുന്ന സഞ്ചാരം എത്തിനിൽക്കുന്നത് രക്ച്ചത്തിൽ. ചൈനയുമായി അതിർത്തിപങ്കിടുന്ന അവസാനത്തെ ഗ്രാമം. ദൂരെ കിന്നോർ കൈലാസ മലനിരകളുടെ അഭൗമസൗന്ദര്യം. അറിയപ്പെടാത്ത ഹിമാലയൻ താഴ്വരയിലൂടെ യാത്ര നീളുന്നു സ്വപ്നത്തിലെന്നപോലെ
EMIL JOY
രക്ചം: സ്വപ്നം പോലൊരു ഗ്രാമം

ദൂരെ മലയടിവാരത്തിൽ ടർക്കോയിസ് പച്ചയിൽ ബാസ്പാ നദി ഒഴുകിക്കൊണ്ടിരുന്നു. ഗ്രാമത്തിൽ നിന്നുള്ള കൽപ്പടവുകളിലൂടെ അതിവേഗമാണ് ഇറങ്ങിയത്. കവാടത്തിലേക്കെത്തിയപ്പോൾ കാഴ്ച തെളിഞ്ഞു. സഹയാത്രികനായ ഗുരുദേവ് മലയടിവാരത്തുള്ള ഗ്രാമത്തിൽ താമസസൗകര്യം അന്വേഷിച്ചിറങ്ങിയിട്ട് ഇനിയും തിരിച്ചെത്തിയിരുന്നില്ല. രണ്ട് പ്രതിസന്ധികളായിരുന്നു മുന്നിൽ. ഈ വിദൂരഗ്രാമത്തിൽ നെറ്റ്വർക്ക് ലഭ്യമല്ലാത്തതിനാൽ ഗുരുദേവുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയില്ല. മറ്റൊന്ന്, വൈകിയ വേളയിൽ ഇവിടെ താമസസൗകര്യം കിട്ടുകയില്ലെന്ന യാഥാർഥ്യം. ചൈനയുടെ ടിബറ്റൻ അതിർത്തിക്കരികിലെ ഇന്ത്യയുടെ അവസാന ഗ്രാമങ്ങളിലൊന്നായ, ഹിമാചലിലെ രക്ച്ചത്തിലായിരുന്നു ഞങ്ങൾ.

ഡൽഹിയിൽ നിന്നു തുടങ്ങി ഹിമാചലിലെ ബാസ്പാ താഴ്വരയിലുള്ള കമ്രു കോട്ട കണ്ടശേഷം സംഗ്ലയിലേക്കായിരുന്നു മടക്കം. അവിടെനിന്ന് രക്ച്ചമിലേക്കും ചിറ്റ്കുലിലേക്കും പോകണമെങ്കിൽ വണ്ടിവിളിച്ചേ കഴിയൂ. സംഗ്ലയിൽ നിന്നു പരിചയപ്പെട്ട ലാജുവിന്റെ ആൾട്ടോ കാറായിരുന്നു തരപ്പെട്ടത്. യാത്രയ്ക്കിടെ, രക്ചമിൽ താമസസൗകര്യം കിട്ടുകയില്ലെന്ന് ലാജു ആധികാരികതയോടെ സമർഥിച്ചു. പക്ഷേ, അതിമനോഹരഗ്രാമമാണെന്ന് കേട്ടിരുന്നതുകൊണ്ട് രക്ച്ചമിലേക്ക് പുറപ്പെടാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തിയില്ല. സംഗ്ല എന്ന കൊച്ചുനഗരം പിന്നിട്ടാൽ നിറയെ ആപ്പിൾ തോട്ടങ്ങളാണ്. അവയോടുചേർന്ന് ചോളവും ഗോതമ്പും നിറഞ്ഞ പാടങ്ങളുമുണ്ട്. ഇടവിട്ട് പിങ്ക്‌ പാടങളുമുണ്ട്. കുതിരകൾക്ക് ഭക്ഷണമായി നൽകുന്ന കായ്കളുടേതാണിത്. രക്ചമിലേക്കെത്തിയപ്പോഴേക്കും സായാഹ്നം പിന്നിട്ടിരുന്നു.

അഭയം തേടി ചന്ദിന്റെ വീട്ടിൽ

ഞങ്ങൾ ഗ്രാമകവാടത്തിലേക്ക് നടന്നു. ഗ്രാമത്തിൽ നിന്നുള്ള ഏതാനും പേരെ കണ്ടപ്പോൾ താമസസൗകര്യം ലഭ്യമാണോയെന്ന് അന്വേഷിച്ചു. സാധ്യമല്ലെന്ന മറുപടി ഞങ്ങളെ നിരാശരാക്കി. വെയിൽ താണതോടെ തണുപ്പ് ഇരച്ചെത്തുന്നുണ്ട്. കവാടത്തിൽ നിന്ന് ചുറ്റും നോക്കി. മഞ്ഞിന്റെ ആവരണമിട്ട് കൂറ്റൻ മലനിരകൾക്കു താഴെയുള്ള ഒരു മൊട്ടക്കുന്നിലേക്ക് ഗ്രാമം പരന്നുകിടക്കുന്നു. ബാസാ നദിക്കപ്പുറം മലനിരകൾ കാണാമായിരുന്നു. പച്ചപ്പുൽപ്പരപ്പുകളും ദേവദാരുക്കൂട്ടങ്ങളും നിറഞ്ഞുനിന്ന രക്ചം, ഭൂമിയിലെ സ്വർഗമാണെന്ന് തോന്നിപ്പോകും.

This story is from the January 2023 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the January 2023 edition of Mathrubhumi Yathra.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MATHRUBHUMI YATHRAView All
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023