തിരുവനന്തപുരം നഗരത്തിലെ എൽ.എം.എസ്. ജങ്ഷനിലെ വിളക്കുകാൽ ചൂണ്ടി കണ്ടക്ടർ ചോദിച്ചു, “ഈ കാണുന്നത് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?'' കൂടെയുള്ള തിരുവനന്തപുരംകാർ പോലും കൈമലർത്തി. “ഇതാണ് രാമരായർ വിളക്ക്. നൂറ്ററുപതുവർഷം പഴക്കമുണ്ടിതിന്. ഇവിടം മുതൽ കവടിയാർ കൊട്ടാരം വരെ നൂറ് വിളക്കുകളാണുണ്ടായിരുന്നത്. ഇപ്പോൾ അവശേഷിക്കുന്നത് ഇതുമാത്രം. രാജഭരണകാലത്തെ രാത്രിനഗരത്തിന്റെ വെളിച്ചമായിരുന്നു ഈ മണ്ണെണ്ണ വിളക്ക്.
കണ്ണഞ്ചിപ്പിക്കുന്ന നഗരവെളിച്ചത്തിൽ ഏവരും ആ മണ്ണണ്ണവിളക്കിന്റെ ചിത്രം മൊബൈലിൽ പകർത്തി. മ്യൂസിയത്തിന്റെ പുറംകാഴ്ച കാട്ടി പതിയെ ബസ് നീങ്ങുമ്പോൾ താഴെ ആളുകൾ ഇരുനിലബസ്സിനെ കൗതുകത്തോടെ നോക്കുന്നതു കാണാം. ചിലർ തുറന്ന രണ്ടാം നിലയുള്ള ഡബിൾ ഡെക്കറിന്റെ ഫോട്ടോയെടുക്കുന്നു.
രാജപാതയിലൂടെയുള്ള യാത്രയിൽ വിദൂരമായൊരു കുതിരക്കുളമ്പടിയൊച്ച കേൾക്കുന്നതായി തോന്നും. തൊട്ടടുത്ത നിമിഷം ആധുനികനഗരത്തിരക്കിന്റെ നിറങ്ങളും ശബ്ദങ്ങളും വന്നുകയറും. ഈ ബസ്സിൽ 250 രൂപയ്ക്കൊരു ടിക്കറ്റെടുത്താൽ നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവിതാംകൂർ ചരിത്രപ്രൗഢിയും സംസ്കാരവും മുതൽ തലസ്ഥാനനഗരത്തിന്റെ ആധുനികമുഖംവരെ ഒറ്റയാത്രയിൽ ആസ്വദിക്കാം. പാതവക്കുകളിൽ രാജഭരണത്തിന്റെ ശേഷിപ്പുകൾ പൈതൃകക്കാ ഴ്ചകളാകും. ഒപ്പം ഷോപ്പിങ് മാളുകളും ആർക്കിടെക്റ്റ് വിസ്മയങ്ങളായ കെട്ടിടങ്ങളും റോഡിനിരുവശവും ഓടിമറയും.
തലസ്ഥാനനഗരിയിൽ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി. പ്രത്യേകം തയ്യാറാക്കിയ ഡബിൾ ഡെക്കർ ബസ് സർവീസാണിത്. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയു ടെ ഭാഗമായാണ് മുപ്പത്തിരണ്ടുവർഷമായി നഗരത്തിൽ സർവീസ് നടത്തുന്ന ഇരുനില ബസ് പുതിയൊരു യാത്രാനുഭവം സമ്മാനിക്കാൻ നിരത്തിലിറങ്ങിയത്. ബസ്സിന്റെ മുകൾ നിലയിലെ മേൽക്കൂര മാറ്റി ഓപ്പൺ റൂഫാക്കിയാണ് നഗരം ചുറ്റുന്നത്. ഉയരത്തിലിരുന്ന് എം.ജി. റോഡും ബൈപാസുമൊക്കെ കാണാം. ഒപ്പം ശംഖുമുഖം തീരത്ത് അല്പനേരം ഉല്ലാസത്തിനായി നിർത്തിയിടുകയും ചെയ്യും. യാത്രയുടെ ആദ്യ പകുതി അവസാനിക്കുന്നത് ബൈപ്പാസിലെ ലുലുമാളിന് മുന്നിലാണ്. യാത്രക്കാർക്ക് ലുലുവിൽ കയറി ഷോപ്പിങ് നടത്താൻ ഒരുമണിക്കൂർ നൽകും. കൃത്യസമയത്ത് തിരികെയെത്തണം.
This story is from the November 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Mathrubhumi Yathra.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
മഞ്ഞുവീഥിയിൽ വിമലയെ തേടി
കാത്തിരിപ്പിന്റെ കഥയാണ് എം.ടിയുടെ 'മഞ്ഞ്'. തോണിക്കാരൻ ബുദ്ധവിനെയും മരണത്തെ കാത്തിരിക്കുന്ന സർദാർജിയെയും സുധീർകുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലയെയും വായനക്കാർക്ക് മറക്കാനാകില്ല. 'മഞ്ഞി'ന് പശ്ചാത്തലമായ നൈനിറ്റാളിലൂടെ...
പുള്ളിനത്തിന്റെ സ്വകാര്യനിമിഷങ്ങൾ
രൂപഭംഗികൊണ്ടും ചലനംകൊണ്ടും ഓമൽ കൗതുകമാണ് പുള്ളിനത്തുകൾ. കീടങ്ങളെ ഭക്ഷിച്ച് പ്രകൃതി പരിപാലനം സാധ്യമാക്കുന്ന പുള്ളിനത്തുകളെത്തേടിയാണ് ഇക്കുറി യാത്ര...
ഫാൻസിപാനിലെ ആകാശവിസ്മയം
വിയറ്റ്നാമിലെ ഏറ്റവും വലിയ കൊടുമുടിയുടെ തുഞ്ചത്ത് ജീവൻ കൈയിൽപ്പിടിച്ചൊരു സാഹസിക കേബിൾ കാർ യാത്ര
പത്ത് കല്പനകളുടെ ധന്യനിമിഷത്തിൽ
യഹോവ, മോശയ്ക്ക് പത്ത് കല്പനകൾ നൽകിയത് സിനായ് മലനിരകളിൽ വെച്ചായിരുന്നുവെന്നാണ് വിശ്വാസം. പുണ്യഭൂമിയായ സിനായ് മലനിരകളിലേക്ക് നീളുന്ന സഞ്ചാരം...
പാണ്ടിപ്പത്തിലെ കരടിയും കരിവീരനും
കരടിക്കൂട്ടം ക്യാമറയിൽ പതിയുക അപൂർവമാണ്. അതിനൊപ്പം കരിവിരന്റെ സാന്നിധ്യം കൂടിയായാലോ? അഗസ്ത്യാർകൂടത്തിലെ ആ അപൂർവകാഴ്ചകളിലേക്ക്