"പിൽക്കാലത്ത് ചിത്രകാരനായി ലോക പ്രശസ്തി നേടിയ രാജാ രവിവർമ്മ ആയിരുന്നു ആ ബാലൻ നാലാം ക്ലാസിലെ മലയാള പാഠ പുസ്തകത്തിലെ ഈ വരിയിലാണ് രാജാ രവിവർമ്മയെ ആദ്യം കണ്ടത്! പിന്നീട്, മുത്തശ്ശന്റെ ആപ്പീസ് മുറിയിലെ ഹംസ ദമയന്തിയിൽ, തളത്തിലെ വീണ വായിക്കുന്ന സുന്ദരിയിൽ, പാൽക്കാരിയിൽ ഒട്ടേറെ കഴിഞ്ഞാണ് നിത്യം തൊഴുന്ന മഹാലക്ഷ്മിയും സരസ്വതിയും ഇതേ തൂലിക തുമ്പിൽ നിന്നൂർന്നു വന്നത് എന്ന് അറിയുന്നത്.
വീണ്ടും അദ്ദേഹത്തെ കണ്ടു മുട്ടിയത് ഗ്രന്ഥശാല സൂക്ഷിപ്പുകാരി ആയിരുന്ന കാലത്താണ്. ഫൈൻ ആർട്സ് സെക്ഷൻ ഒതുക്കി വെക്കേണ്ടി വന്നപ്പോഴൊക്കെ ഒരു വർണ്ണ വിസ്മയം തന്നെ ഉള്ളിൽ ഒളിപ്പിച്ച ഇളം നീല ഹാർഡ് ബൗണ്ടിൽ കൈ ഉടക്കി ഓരോ തവണയും പുത്തൻ കാഴ്ചയിൽ കണ്ണുമുടക്കി! ഓരോ വായനയിലും പുസ്തകങ്ങളിൽ നിന്നും ചുറ്റഴിഞ്ഞു നിവരുന്ന ആശയങ്ങളെ പോലെ തന്നെ രവിവർമ ചിത്രങ്ങളും! ഒരിക്കൽ “Here comes pappa'' എന്ന ചിത്രത്തിലെ ജാഗരൂകനായ ശുനകനെങ്കിൽ, മറ്റൊരിക്കൽ അത് അരയിലെ കിങ്ങിണിയിൽ തിരുപ്പിടിക്കുന്ന കുഞ്ഞോമന വിരലുകളത്രെ ഈയിടക്ക് തന്നെ ആയിരുന്നു ലൈബ്രറിയിൽ ഒരു ഇ ലൈബ്രറി സെക്ഷൻ കൂടി ആരംഭിക്കാൻ തീരുമാനമാ യത്. പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും പേരുകൾക്കും പുറംചട്ടകൾക്കും പകരം http/url/www എന്നീ ചുരുക്കപ്പേരുകൾ! കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന പാഠ്യ, പാഠ്യേതര,പൊതുവിജ്ഞാന, ഓൺ ലൈൻ ക്വിസ് സൈറ്റുകൾ, ബയോപിക്കുകൾ എന്നിവ തപ്പി എടുക്കലായി പിന്നെ.
ഇക്കുറി രാജാ രവിവർമ്മ പ്രത്യക്ഷപ്പെട്ടത് വിനോദ് മങ്കരയുടെ "Before the brush dropped' എന്ന ഡോക്കുമന്ററിയുടെ രൂപത്തിലാണ്. ഓടിച്ചുള്ള കാഴ്ചയിൽ മനസ്സുടക്കിയത് ഈ വാചകത്തിലായിരുന്നു.“If not a Painter Ravi Varma would have been a master poet". തികച്ചും പുതിയ ഒരറിവ്. തുടർന്ന് വന്ന വരികളിലെ "ഗുഞ്ചാവലി', സുബ്രഹ്മണ്യ ഭാരതിയാരുടെ രണ്ട് വരികൾ, അതുണർത്തിയ കൗതുകമായിരുന്നു പിന്നീടുള്ള വായനകളിലേക്ക് നയിച്ചത്.
പലരിൽ നിന്നായി പലയിടങ്ങളിൽ നിന്നായി പല നേരങ്ങളിലായി എൻ. ബാലകൃഷ്ണൻ നായരും വക്കീൽ പി.എൻ. നാരായണപിള്ളയും, ജി. കൃഷ്ണപിള്ളയും, കിളിമാനൂർ ചന്ദ്രനും, അകവൂരും രൂപിക ചൗളയും ചിത്രമെഴുത്ത് തമ്പുരാന്റെ ജീവിതം പറഞ്ഞു.
This story is from the May 21, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 21, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കയർ വ്യവസായം അരമുഴം കയറിലേക്ക്
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.
സഹ്റയുടെ മന്ത്രിപ്പുകൾ
അഖിലിന്റെ 'സഹ്റ' എന്ന നോവൽ യാഥാർത്ഥ്യത്തിന്റെയും ഫാൻസിയുടെയും നേർത്ത നൂല്പാലത്തിലൂടെ നടത്തുന്ന ഒരു ചേതോഹരമായ സഞ്ചാരമാണ്. സഹ്റയുടെ നിഗൂഢ ഭൂപ്രദേശങ്ങളിലൂടെ നമ്മെ കൈപിടിച്ച് നടത്തുന്ന ഈ കഥയിൽ, റിയലിറ്റിയും ഫാൻസിയും ഒന്നിണങ്ങി ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്നു.
മരം സംരക്ഷിക്കാൻ രക്തസാക്ഷിയായ 2 സ്ത്രീകൾ
ഈ വഴി
ഇഡി വേട്ടയും വോട്ട് നേട്ടവും
ഡൽഹി ഡയറി
നിറം മാറാത്ത ജെഎൻയു
കാമ്പസ്
ഈശി മിക്സ്ചറും ഷേയ്ക്ക് അബ്ദുള്ളയും
ആത്മകഥ
ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി
കളിക്കളം
ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും
പർപ്പിൾ ദിനം
ഹൈബ്രിഡ് പച്ചനാരങ്ങ
ഇമേജ് ബുക്ക്
അറബിക്കടലിന് തീപിടിച്ചു, കേരളം പുകയുന്നു
ഇന്റർവ്യു / പ്രൊഫ. സാബു ജോസഫ്