ഇരുകരങ്ങളുടെയും ഭാഗത്ത് അവൾ മാലാഖയുടെ ചിറകുകൾ വിടർത്തി. മനസ്സിൽ ആത്മ വിശ്വാസത്തിന്റെ ഊർജം നിറച്ചു. ഈ നേരം, നേടാനാഗ്രഹിച്ച ലക്ഷ്യങ്ങൾക്കു പിന്നാലെ അവളുടെ കാലുകൾ പായുകയായിരുന്നു. പരിമിതികളെ പരിഗണിക്കാതെ മുന്നേറിയപ്പോൾ അസാധ്യമെന്നു വിലയിരുത്തിയ പലതും അവൾക്കു മുന്നിൽ അവസരങ്ങളായി. പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ചപ്പോൾ വിജയം അവളുടെ മുന്നിലെത്തി. സമരസപ്പെടലുകളല്ല, ഉൾക്കൊള്ളലും പരിശ്രമവുമാണ് വിജയത്തിന് നിദാനമെന്ന് വിശ്വസിച്ച നിശ്ചയദാർഢ്യത്തെ ജിലുമോൾ മാരിയറ്റ് തോമസ് എന്നു വിളിക്കാം.
തൊടുപുഴ മൗണ്ട് സീനായ് ആശുപത്രിയിൽ വർഷങ്ങൾക്കുമുമ്പ് പിറന്നുവീഴുമ്പോൾ അവളുടെ പപ്പയോടും മമ്മിയോടും ഡോക്ടർ ആഗ്നസ് ചോദിച്ചുവത്രേ... ഇരുകൈകളുമില്ലാത്ത ഈ കുരുന്നിനെ വളർത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എനിക്ക് തന്നൂടേ, ഞാൻ വളർത്തിക്കൊള്ളാം. എന്നാൽ, തനിക്ക് അങ്ങനെ തരാൻ മക്കളില്ലെന്ന മറുപടിയാണ് പപ്പ നൽകിയത്. അവളെ മാതാപിതാക്കൾ ചേർത്തു പിടിച്ച് വളർത്തി. ചുറ്റുപാടു നിന്നുമുള്ള സഹതാപത്തിന്റെ നോട്ടങ്ങളും പിന്തിരിപ്പിക്കുന്ന വാക്കുകളും ജിലുവും കുടുംബവും ശ്രദ്ധിച്ചതേയില്ല. സ്വയം തോൽക്കാൻ സന്നദ്ധയാകാത്ത അത്രയും നാൾ ആരും പരാജയപ്പെടുന്നില്ലെന്ന് ജീവിതാനുഭവം നൽകിയ ആത്മ വിശ്വാസത്തോടെ ജിലു പറയുന്നു.
സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലത്തെ മികവുറ്റ പഠനത്തിനപ്പുറം അവൾ മറ്റൊരു സ്വപ്നവും കൂടെ കണ്ടു. ഇരുകൈകളുമില്ലെങ്കിലും തനിക്ക് കാറോടിക്കണം. പരിമിതികളെ മറികടന്ന് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കണം. 2018ൽ അഭിഭാഷകൻ മുഖാന്തരം ഇതിനായുള്ള നിയമപോരാട്ടം ആരംഭിച്ചു. നിയമവഴിയിലൂടെ ജിലു മോൾക്ക് ഡ്രൈവ് ചെയ്യാൻ കഴിയുംവിധം കാറിൽ രൂപമാറ്റങ്ങൾ വരുത്തി.
എന്നാൽ, വിവിധ കാരണങ്ങളാൽ ഡ്രൈവിങ് എന്ന ആഗ്രഹം പിന്നെയും നീണ്ടു. ആറു വർഷത്തോളം ഇതിന് പിന്നാലെതന്നെ നടന്നു. ഇതിനിടെ ഭിന്നശേഷി കമീഷണറെ ബന്ധപ്പെട്ടു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടതോടെ ലൈസൻസ് സാധ്യമായി. കാലുകൾ കൊണ്ട് മനോഹരമായ ചിത്രം വരച്ചും ജിലു നേരത്തേതന്നെ ശ്രദ്ധനേടിയിരുന്നു.
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം