പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതാം. ഇത് കേൾക്കുമ്പോൾ തന്നെ കുട്ടികൾക്ക് വലിയ ആഹ്ലാദം. ഇനിയൊന്നും പഠിക്കേണ്ടതില്ലല്ലോ. രക്ഷിതാക്കൾക്കാകട്ടെ ആശങ്കയും. പുസ്തകം തുറന്നുവെച്ച് പരീക്ഷ എഴുതാൻ അനുവദിച്ചാൽ പിന്നെ കുട്ടികൾ ഒന്നും പഠിക്കില്ലല്ലോ. ഓപൺ ബുക്ക് എക്സാം എന്താണെന്ന് മനസ്സിലാക്കാതെയാണ് ഈ ചിന്തകൾ എന്നതാണ് യാഥാർഥ്യം.
പഠിക്കാൻ നിർദേശിച്ച ഒരു പുസ്തകം തുറന്നുവെച്ച് പരീക്ഷ എഴുതലല്ല ഓപൺ ബുക്ക് എക്സാം. പരീക്ഷണമോ സമ്മർദമോ ആകാതിരിക്കേണ്ട ഒരു കാലഘട്ടത്തിൽ, ശാസ്ത്രീയമായി രൂപപ്പെട്ട നവീന ആശയങ്ങളിൽ ഒന്നാണ് പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയും.
എന്താണ് പരീക്ഷ.എന്താകണം പരീക്ഷ
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാലേ എങ്ങനെ ആയിരിക്കണം പരീക്ഷ എന്ന് ആലോചിക്കാൻ സാധിക്കൂ. ഒരാൾക്ക് എന്തറിയാം, അത് എത്രത്തോളം അറിയാം എന്ന് മനസ്സിലാക്കാനുള്ള ഉപാധികളിലൊന്നാണ് പരീക്ഷ. ഒരാൾ ഡ്രൈവിങ് പഠിച്ചിട്ടുണ്ടോ എന്നറിയാൻ അയാളെക്കൊണ്ട് വാഹനം ഓടിച്ചുനോക്കുകയാണ് വേണ്ടത്. അത് എല്ലാവർക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ ഒരു ടെസ്റ്റാണ്. നൈപുണികൾ പരിശോധിക്കുന്നതിന് ഇത്തരത്തിലുള്ള ടെസ്റ്റുകൾ നടത്തുക എളുപ്പമാണ്.
എന്നാൽ ഒരാൾ സ്വായത്തമാക്കിയ അറിവ്, മൂല്യം, മനോഭാവം എന്നിവയെല്ലാം ഇതുപോലെ പരിശോധിക്കുക എളുപ്പമല്ല. ഇതിനായി നടത്തുന്ന പലതരം തന്ത്രങ്ങളിൽ ഒന്നാണ് പരീക്ഷ. ക്ലാസിൽ നടക്കുന്ന പഠനപ്രവർത്തനങ്ങൾക്കെല്ലാം നിശ്ചയിക്കപ്പെട്ട ചില പഠന നേട്ടങ്ങളുണ്ടാകും. ഈ നേട്ടങ്ങൾ കുട്ടിയിലെത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന തരത്തിൽ അവ പരിശോധിക്കപ്പെടേണ്ടതുണ്ട്. പോരായ്മകൾ കണ്ടെത്തി തിരുത്തുന്നതിനും പുതിയ അധ്യാപന തന്ത്രങ്ങൾ സ്വീകരിക്കുന്നതിനും അധ്യാപകർക്ക് മാർഗനിർദേശം നൽകുന്നതു കൂടിയാകണം പരീക്ഷ എന്നാണ് സങ്കൽപം. കുട്ടികൾക്ക് ക്ലാസ് കയറ്റത്തിനും സർട്ടിഫിക്കേഷനും ഉപയോഗിക്കുന്നതും ഈ പരീക്ഷതന്നെ.
പഠനത്തെക്കുറിച്ച് മാറിമാറി വരുന്ന കാഴ്ചപ്പാടുകൾ
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...