ചിലർ അങ്ങനെയാണ്. ഒരു നിമിഷത്തിന്റെ മറവിലങ്ങോട്ടിറങ്ങി നടക്കും. ചുമലിൽ കൈ വെച്ച് നടന്ന സൗഹൃദങ്ങളിൽനിന്ന്, ബന്ധങ്ങളും ങ്ങുന്ന വീടുകളിൽനിന്ന് ചിലപ്പോൾ ഏറെ സ്നേഹിച്ചിരുന്ന സ്വന്തം ജീവിതത്തിൽ നിന്നു പോലും... ഒന്നും പറയാതെ, തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ഇറങ്ങിപ്പോയവൻ... ആ ശൂന്യതയിലേക്ക് നോക്കി ആളുകൾ അടക്കം പറയുന്നത് കേട്ടു.
'എന്നാലും എന്താണ് അവ നു പറ്റിയത്...
ഘടികാരമുറങ്ങിപ്പോയ ഒരു നിമിഷത്തിന്റെ നിശ്ചലതയി ലൂടെ അവനും ഇറങ്ങി നടന്നു. മരിച്ചു എന്ന് പറയുന്നുണ്ടങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല. ഉൾവലിയലിന്റെ നേർത്ത മാറ്റത്തെ മരണം എന്നുപറഞ്ഞ് മനസ്സിനെ കുരുക്കിട്ട് മൗനത്തിലങ്ങോട്ട് എടുത്തുചാടി.
രാത്രി ഭക്ഷണം കഴിഞ്ഞ് കേച്ചേരിയിലെ ഭാര്യവീട്ടിൽനിന്ന് സ്വന്തം വീടായ കിഴുപ്പിള്ളിക്കരയിലെ 'കബീർ വില്ലയിൽ തനിച്ച് എത്തിയതാണ്. ഭാര്യാ സഹോദരിയുടെ പുതിയ വീടിന്റെ കുടിയിരിക്കലിനോട് അനുബന്ധിച്ച് പാരിതോഷികം കൊടുക്കാനുള്ള ഇലക്ട്രിക് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനും ബാക്കിവെച്ച പണി തീർക്കലുമായിരുന്നു ലക്ഷ്യം. നാളെ ഉച്ചയോടുകൂടി തിരിച്ചെത്താം എന്നു പറഞ്ഞാണ് പോന്നത്. ഒരുപാട് തവണ വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്ന സന്ദേശമാണ് കി ട്ടിയത്. പണിത്തിരക്കിലാകും എന്നവൾ ആശ്വസിച്ചു. പിന്നീട് സുഹൃത്ത് അസീ സിനെ വിളിച്ച് കൂടെയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. ഉടൻ എന്നെ വിളി ച്ച് കബീറിനെ ഫോണിൽ കിട്ടുന്നില്ല, കേച്ചേരിയിൽ തിരിച്ച് എത്തിയിട്ടുമില്ല, എന്തോ...!
ഉടൻ ഞാനുമെത്തി. വീടിന്റെ പരിസരത്ത് അയൽവാസികൾ കൂട്ടംകൂടിയിരുന്നു. ബൈജുവും അസീസും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ... ഒരിക്കലും കേൾ ക്കാനും കാണാനും ആരും പൊരുത്തപ്പെടാനാവാത്തതുമായ വാർത്ത നാട്ടിൽ പരന്നു. വീടിനു ചുറ്റും ജനം നിറഞ്ഞു.
ഇന്നലെ രാത്രിയിൽ കേച്ചേരിയിൽനിന്നു പുറപ്പെട്ട സമയത്ത് വിളിച്ചപ്പോൾ ഞങ്ങൾ കാത്തുനിന്ന് വിശേഷങ്ങൾ പങ്കു വെച്ച് പത്തു മണിക്കുശേഷമാണ് പിരിഞ്ഞത്. പുതുതായി തുടങ്ങാൻ ഉദ്ദേശിച്ച കച്ചവടത്തെക്കുറിച്ചും നിലവിലെ ജീവിത സാഹചര്യവും മക്കളുടെ പഠനത്തെക്കുറിച്ചും അങ്ങനെ നീളുന്നു...
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...