ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്' എന്നറിയപ്പെ ടുന്ന ഡോ. എം.ആർ.രാജഗോപാലിന് വേദനയൊരു 'ലഹരി'യാണ്. മറ്റുള്ളവന്റെ വേദന സ്വന്തം വേദനയായി കണ്ട അദ്ദേഹം എപ്പോഴും ചിന്തിച്ചത് അതെങ്ങനെ ഇല്ലാതാക്കാമെന്നായിരുന്നു.
ഈ സഹാനുഭൂതിയിൽനിന്നാണ് കേരളത്തിൽ സാന്ത്വനചികിത്സ' എന്ന ആശയം ഉത്ഭവിച്ചത്. പാലിയേറ്റിവ് പ്രവർത്തനത്തിന്റെ തുടക്കത്തിൽ തനിക്കൊപ്പം നിന്നവരെ കുറിച്ചും താനെങ്ങനെ സ്വയമൊരു 'വേദനസംഹാരി'യായെന്നും അദ്ദേഹം 'കുടുംബ'വുമായി പങ്കുവെക്കുന്നു.
തലയിൽ താമസമാക്കിയ മൂന്നു വേദന
മുട്ടക്കാട് എന്ന നാട്ടിൻപുറത്തുനിന്ന് എന്നും ബസിൽ പോയിവന്നായിരുന്നു എന്റെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് പഠനം. ദിവസവും രാത്രിയാകുമ്പോൾ വീടിനടുത്തുള്ള ബന്ധുവീട്ടിൽനിന്ന് നിലവിളി കേൾക്കാം. അദ്ദേഹത്തിന് അർബുദമായിരുന്നു. ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടക്കിയതാണ്. പകൽസമയത്തൊന്നും കരച്ചിൽ കേൾക്കാറില്ല. രാത്രികാലങ്ങളിലെ നിശബ്ദതയിൽ ഉച്ചത്തിലുള്ള നിലവിളി. ഒരിക്കൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ഡോക്ടറാകാൻ പഠിക്കുന്ന ആളല്ലേ എന്നു കരുതി ഈ വേദനക്ക് പരിഹാരമായി എന്തെങ്കി ലും ചെയ്യാൻ പറ്റുമോ എന്ന് ബന്ധുക്കളൊക്കെ പ്രത്യാശയോടെ ചോദിച്ചു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ ഞാനപ്പോൾ എന്തൊക്കെയോ പറഞ്ഞ് അവിടുന്ന് രക്ഷപ്പെട്ടു. പിന്നീട് ഞാനദ്ദേഹത്തെ കാണാൻ പോയില്ല.
നിസ്സഹായനായതിനാലായിരുന്നു പോകാത്തത്. അദ്ദേഹം മരിച്ച ശേഷമണ് പിന്നീട് കാണുന്നത്. തൽക്കാലം ഒളിച്ചോടി രക്ഷപ്പെട്ടെങ്കിലും അദ്ദേഹമെന്നെ വിട്ടില്ല, ആ വേദന എന്റെ തലക്കകത്ത് താമസമാക്കി.
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...