ഡിസംബറിന്റെ തണുപ്പിന് ക്രിസ്മസിന്റെ ഛായയാണ് വടക്കുകിഴക്ക്. ശീതക്കാറ്റിനെ ഭേദിക്കുന്ന ഉത്സവ ലഹരി ഏഴു സഹോദരിമാരുടെ മണ്ണിലാകെ പടരും. മഞ്ഞുപെയ്യുന്ന രാവുകളിൽ കുഞ്ഞുങ്ങളുടെ ഒരുക്കങ്ങൾ പൊടിപൊടിക്കും. ഇന്ത്യയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാ ലാൻഡ്, മേഘാലയ, മിസോറം എന്നിവയും മണിപ്പൂരും അരുണാചൽ പ്രദേശും അടങ്ങുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയായി ക്രിസ്മസ് ഒരുമാസം നീളുന്ന വർണാഭമായ ആഘോഷങ്ങളാണ്. എന്നാൽ, മണിപ്പൂർ ഇത്തവണ കണ്ണീർ വാർക്കുകയാണ്. മണി പൂരിന്റെ ദുഃഖം മേഖലയാകെ പടർന്നിട്ടുണ്ട്.
ജോണിന്റെ മകൻ പട്ടണത്തി ലെ കടയിലെ ജീവനക്കാരനാ യിരുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസിനാണ് ജോണിനും വെറോനിക്കക്കും ഓരോ പുത്തൻ കമ്പിളിപ്പുതപ്പുമായി അവൻ വന്നത്. വെറോനിക്കക്ക് ആയിരം നാവായിരുന്നു മകൻ തന്നെ പുതപ്പിനെപ്പറ്റി പറയാൻ. ഈ ക്രിസ്മസിന് മകൻ വരുന്നതും കാത്തിരിക്കുകയാണ് ജോൺ. വെറോനിക്ക കലാപനാളുകളുടെ തുടക്കത്തിൽത്തന്നെ ദൈവത്തിലേക്കു മടങ്ങി. ഇന്ന് ജോൺ ഒറ്റക്ക് സിമന്റ് തറയിൽ തണുപ്പിനെ അതിജീവിക്കാൻ കടലാസ് ചട്ടകളും തുണികളും വിരിച്ച് കിടക്കുകയാണ്. ഇനിയും മടങ്ങിവരാത്ത മകനെ പ്രതീക്ഷിച്ച് അവന്റെ ക്രിസ്തുസ് സമ്മാനം പ്രതീക്ഷിച്ച് മകൻ ഇനി തിരിച്ചുവരില്ലെന്ന് പിതാവ് അറിഞ്ഞിട്ടില്ല. ആ വയോധികന്റെ സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ വളന്റിയർമാർ മകനെക്കുറിച്ചുള്ള പുതിയ പുതിയ കഥകൾ പറയുകയാണ്. അതുകേട്ട് പാതിമയക്കത്തിൽ തൂങ്ങിയ കണ്ണുകളുമായി ജോൺ കാത്തിരിക്കുന്നു.
മണിപ്പൂരിന്റെ ക്രിസ്മസിന് ഏഴുവർണമാണ്, മധുരത്തിന്റെ രുചിയാണ്, തണ്ണുപ്പിന്റെ സുഖമാണ്, സംഗീതത്തിന്റെ സ്വരമാണ്. മനസ്സിൽനിന്ന് മന സ്സുകളിലേക്ക് നിറയെ സ്നേഹ വും സൗഹൃദവും സന്തോഷവു മാണ് പങ്കുവെച്ചിരുന്നത്. ഇന്ന് നീറുന്ന ഓർമകളുടെ നഷ്ടപ്പെട്ട സ്നേഹത്തിന്റെ കരുതലിന്റെ, ഒറ്റപ്പെടലിന്റെ ക്രിസ്മസായി മാറിയതിന്റെ വേദന ഇനിയും അണയാത്ത അഗ്നിയായി മണിപ്പൂർ ജനതയുടെ മനസ്സിൽ കത്തിക്കൊണ്ടിരിക്കുകയാണ്.
എല്ലായിടത്തും നിസ്സഹായരായ ജനതയുടെ ദയനീയമുഖം. ജീവിതത്തെ പ്രതീക്ഷയോടെ കണ്ടിരുന്നവരുടെ മുന്നിലേക്ക് ഇടിത്തീപോലെ കലാപത്തിന്റെ കറുത്ത പുക ഉയരുകയായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ, മക്കൾ നഷ്ടപ്പെട്ട പ്രായംചെന്നവർ, വിധവകളായവർ. എല്ലാവരും ചെറിയ ഹാളുകളിൽ, സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയതിന്റെ വേദനയിൽ തിങ്ങി നിറഞ്ഞ് കഴിയുന്നു.
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...