2023 ആഗസ്റ്റ് 19. ഹിമാലയൻ പർവതങ്ങൾക്കിടയിലെ ലേ നഗരം, അവിടെ ആറു ബൈക്കുകളിലായി ആറുപേർ സാഹസിക യാത്രക്ക് ഒരുങ്ങിനിൽക്കുകയാണ്. ഇനിയുള്ള ഒമ്പതു ദിവസം ലഡാക്കിലെ അതി കഠിനമായ വഴികളിലൂടെയും ജമ്മു-കശ്മീരിലെ നയനസുന്ദരമായ താഴ്വാരങ്ങളിലൂടെയുമാണ് യാത്ര. ഈ യാത്രക്ക് പതിവ് ലഡാക്ക് റൈഡിൽനിന്ന് അൽപം വ്യത്യാസമുണ്ട്. ഇരുപതിലധികം സുരക്ഷ വാഹനങ്ങൾ ഇവർക്ക് അകമ്പടിയേകുന്നുണ്ട്. കാരണം, അതിലുള്ള ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമുന്നത നേതാവാണ്, രാഹുൽ ഗാന്ധി.
തികച്ചും വ്യത്യസ്തമായ ഈ യാത്രയിൽ ഒരു മലയാളി ഡ്രൈവറുമുണ്ട്. കോഴിക്കോട് സ്വദേശിയും അഡ്വഞ്ചർ മോട്ടോർ സൈക്ലിസ്റ്റുമായ മുർഷിദ് ബഷീർ. ആറുപേരും കൂടി പിന്നീട് സഞ്ചരിച്ചത് ആയിരത്തിലധികം കിലോമീറ്റർ വ്യത്യസ്ത നാടുകളും നാട്ടുകാരെയും കണ്ട് ആ യാത്ര മുന്നേറി. ഒടുവിൽ ശ്രീനഗറിൽ നിന്ന് പലവഴിക്ക് മടങ്ങിയപ്പോഴും ഒരിക്കലും പിരിയാനാവാത്ത ആത്മ ബന്ധം അവർക്കിടയിൽ തുന്നിച്ചേർത്തിരുന്നു.
ലഡാക്കെന്ന സ്വപ്നഭൂമി
ഏതൊരു സഞ്ചാരിയുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് ലഡാക്ക്, പ്രത്യേകിച്ച് ബൈക്ക് റൈഡർമാരുടെ. അത്യന്തം അപകടം നിറഞ്ഞ വഴികളും സാഹചര്യങ്ങളുമാണ് ഇവിടത്തേത്. മഞ്ഞുരുകി വെള്ളമായി ഒഴുകുന്ന വഴികൾ, ശരീരത്തിലേക്ക തുളച്ചുകയറുന്ന തണുപ്പ്, ഓക്സിജന്റെ കുറവ് കാരണം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടേറിയ കാലാവസ്ഥ. ഇങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ട്. അവയെയെല്ലാം മറികടന്ന് യാത്ര പോകുന്നതിലെ ത്രില്ല് ആസ്വദിക്കാൻ തന്നെയാണ് ഓരോ വർഷവും ലഡാക്കിലേക്ക് ബൈക്കുമായി ആയിരങ്ങൾ എത്തുന്നത്.
കന്യാകുമാരിയിൽനിന്ന് ശ്രീനഗർ വരെയുള്ള ഭാരത് ജോഡോ യാത്രക്കു ശേഷമാണ് രാഹുൽ ഗാന്ധി ഇത്തരമൊരു സാഹസിക യാത്രക്ക് മുതിരുന്നത്. കൂടെ വരാനായി ബൈക്ക് റൈഡിങ്ങിൽ അടങ്ങാത്ത പാഷനും ഈ മേഖലയിൽ വിദഗ്ധരും സംരംഭകരുമായ ആളുകളെയാണ് തിരഞ്ഞെടുത്തത്. അങ്ങനെയാണ് ഡൽഹിയിൽനിന്ന് മുർഷിദിന് ക്ഷണം ലഭിക്കുന്നതും യാത്രയുടെ ഭാഗമാകുന്നതും.
വഴിമുടക്കിയ പ്രകൃതിക്ഷോഭം
യാത്രാസംഘം ആഗസ്റ്റ് 17ന് വിമാനം കയറി ലേയിലെത്തി. തുടർന്ന് അവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടുദിവസം വിശ്രമം. സമുദ്രനിരപ്പിൽനിന്ന് 11,000 അടിയിലേറെ ഉയരമുള്ള സ്ഥലമായതിനാൽ ഓക്സിജന്റെ അളവ് ഇവിടെ കുറവാണ്.
This story is from the November 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...