അന്നൊരു പെരുന്നാൾ യാത്ര കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ജീവിതമാകെ തകിടം മറിച്ച്, അപകടം ബഷീറിന്റെ ജീവിതത്തിലേക്ക് വില്ലൻ വേഷത്തിൽ കടന്നുവരുന്നത്. ഗുരുതര പരിക്കേറ്റ് കിടപ്പിലാവുന്നു. ജീവനും ജീവിതവും എല്ലാം അവസാനിച്ചെന്ന് കരുതി. എന്നാൽ, ആ ദിവസത്തെ പാഴ്കിനാവെന്നു വിളിക്കും ബഷീർ പാണപ്പുഴ.
അരക്കുതാഴെ തളർന്ന ഈ മനുഷ്യൻ ഇന്ന് ജീവിതം തിരികെപ്പിടിക്കുന്നത് യാത്രയിലൂടെയാണ്. ദിവസങ്ങളും ആഴ്ചകളും കടന്ന് മാസങ്ങൾ നീളുന്ന യാത്രകൾ. ബഷീർ ഇപ്പോൾ സഞ്ചാരത്തിന്റെ പര്യായപദമാണ്. സഞ്ചാരത്തിനുവേണ്ടി സ്വന്തമായി വണ്ടിവരെ നിർമിച്ചു അദ്ദേഹം.
കൊഴിഞ്ഞാമ്പാറയിലെ ആ രാത്രി
വർഷം 1992. ഊട്ടി-കൊടക്കനാലിൽ പെരുന്നാൾ ആഘോഷിക്കാനാണ് കണ്ണൂർ പയ്യന്നൂരിനടുത്ത പാണപ്പുഴയിലെ കുറച്ച് യുവാക്കൾ ഇറങ്ങിയത്. ജീപ്പിൽ അടിച്ചുപൊളിച്ച് യാത്ര പോയി. തിരിച്ചുവരുമ്പോൾ എല്ലാവരും പാതിമയക്കത്തിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിയപ്പോൾ പെട്ടെന്ന് കൂട്ടിയിടിയുടെ ഘോരശബ്ദം. ജീപ്പിന്റെ മുൻ സീറ്റിലിരുന്ന ബഷീർ എന്ന 21കാരന്റെ കണ്ണിൽ ഇരുട്ടു കയറി, ജീവിതത്തിലും.
ഇവർ സഞ്ചരിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. ബഷീറിന്റെ നട്ടെല്ലിന് പരിക്ക്. സുഷുമ്ന നാഡിയിൽ പൊട്ടൽ. ആദ്യം പാലക്കാട് ജില്ല ആശുപത്രിയിൽ. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു ദിവസം. അവിടെ തിരിഞ്ഞു നോക്കാതായതോടെ നേരെ മംഗലാപുരം ഫാ. മുള്ളേഴ്സ് ആശുപത്രിയിൽ.
അപകടം നടന്ന് 48 മണിക്കൂറിനുള്ളിലെങ്കിലും എത്തിയിരുന്നെങ്കിൽ വല്ലതും ചെയ്യാമായിരുന്നുവെന്ന് ഡോക്ടർമാർ. പക്ഷേ, ആ വിലപ്പെട്ട സമയം കോഴിക്കോട് മെഡിക്കൽ കോളജിൽ അവഗണന ഏറ്റുവാങ്ങി നഷ്ടമായി. രണ്ടുമാസം മംഗലാപുരത്ത് ചികിത്സ. ജീവിത കാലം മുഴുവൻ കിടക്ക തന്നെ ശരണമെന്ന് ഡോക്ടർമാർ വിധിയെഴുതി. വീട്ടിലേക്ക് മടങ്ങി. പിന്നീട് രണ്ടുവർഷത്തോളം പല ചികിത്സയും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി വിധിയെ പഴിച്ച് കിടന്നു.
കിടക്കയിലെ ഇലക്ട്രോണിക് റിപ്പയർ
This story is from the October 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...