ഭക്ഷണത്തിലും ഭക്ഷ്യ വസ്തുക്കളിലും മായവും വിഷാംശവും കലരാനുള്ള സാധ്യതയേറെയാണ്. കേടുകൂടാതിരിക്കാനോ കൂടുതൽ നിലവാരം തോന്നിപ്പിക്കാനോ മനഃപൂർ വം ചേർക്കുന്നതാകാം. അല്ലെങ്കിൽ അശ്രദ്ധയോ അറിവില്ലായ്മയോ കാരണം വന്നുചേരുന്നതുമാകാം. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വാങ്ങുമ്പോൾ ഉപഭോക്താവ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചില വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഉപഭോക്താവിനെ സംരക്ഷിക്കുന്ന നിയമങ്ങളും നിലവിലുണ്ട്. ഭക്ഷണം വിഷമുക്തവും ഗുണനിലവാരമുള്ളതുമാകണമെങ്കിൽ അത് തയാറാക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കൾ നിർബന്ധമായും നിലവാരമുള്ളതായിരിക്കണം. മത്സ്യം, മാംസം, പച്ചക്കറികൾ, കറിപ്പൊടികൾ, ഹോട്ടൽ ഭക്ഷണം, റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഭക്ഷണം തുടങ്ങിയവയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
മാംസം വാങ്ങുമ്പോൾ
മാംസത്തിന്റെ നിറം നോക്കൽ പ്രധാന ഘടകമാണ്. കോഴിയിറച്ചി ഫ്രഷാണെങ്കിൽ അതിന്റെ നിറം വെളുപ്പോ ലൈറ്റ് പിങ്കോ ആയിരിക്കും. ചിറകിനടിയിലെ മാംസത്തിന് പച്ച നിറമില്ലെന്ന് ഉറപ്പുവരുത്തണം. മുറിവേറ്റ അടയാളമോ രക്തക്കട്ടയോ ഉണ്ടോ എന്നും പരിശോധിക്കണം. റെഡ് മീറ്റിന് (ബീഫ്, മട്ടൻ, പന്നി പോലുള്ളവ) നിറം ചുവപ്പും പാക്കറ്റ് മാംസത്തിന് ഇളം തവിട്ട് നിറവുമായിരിക്കും.
റെഡ് മീറ്റ് ആടിന്റെയാണോ പോത്തിന്റെയാണോ എന്ന് മണംകൊണ്ട് മനസ്സിലാക്കാനാകും. കോഴി മാംസത്തിന് പൊതുവേ ഗന്ധം കുറവായിരിക്കും. പുതിയ മാംസം വാങ്ങുമ്പോൾ അതിന് ദുർഗന്ധമില്ല എന്ന് ഉറപ്പുവരുത്തണം. തൊട്ടുനോക്കുമ്പോൾ കോഴിമാംസം ഉറപ്പുള്ളതായി തോന്നിക്കണം. മാംസം വലിയുന്നുണ്ടെങ്കിൽ പഴകിയിട്ടുണ്ടാകും.
റെഡ് മീറ്റ് എളുപ്പം മുറിയുന്നങ്കിൽ ഉപയോഗിക്കരുത്. കൊഴുപ്പിന്റെ കളർ മഞ്ഞയാണങ്കിൽ പഴകിയതാണെന്ന് മനസ്സിലാക്കുക. മാംസത്തിന്റെ തൊലിയിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ ഉയർന്ന തോതിലുള്ള കലോറി ഹൃദയരോഗങ്ങൾക്ക് കാരണമായേക്കാം.
പാക്കറ്റ് മാംസങ്ങളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ സർട്ടിഫിക്കറ്റ് ചെയ്ത ലേബൽ ഉണ്ടോയെന്ന് പരിശോധിക്കണം. കശാപ്പുശാലകളിലെ ഇറച്ചിക്ക് അത്തരത്തിലുള്ള ലേബലുകളുണ്ടാവില്ല.
മത്സ്യം വാങ്ങുമ്പോൾ സൂക്ഷിക്കേണ്ടത്
This story is from the October 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...