വിശ്വാസികളുടെ മനസ്സിനെയും ശരീരത്തെയും ധന്യമാക്കുന്ന ആത്മീയാനുഭൂതിയുടെ മണ്ണാണ് മക്ക. ആ പുണ്യ ഭൂമിയിലേക്ക് 8640 കിലോമീറ്റർ നടന്നെത്തി ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് കാതങ്ങൾ താണ്ടി ആളുകൾ ഹജ്ജ് ലക്ഷ്യമാക്കി കാൽ നടയായി പോയിരുന്നു. പലരും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ മറ്റു ചിലർ വഴിമധ്യേ ഇടറിവീണു. കാലം മാറിയപ്പോൾ കപ്പലിലും പിന്നീട് വിമാനത്തിലുമെല്ലാമായി തീർഥാടനം. എന്നാൽ, ഈ കാലത്തും ശിഹാബ് പൂർവികരുടെ പാത പിന്തുടർന്ന് ഹജ്ജിന് പോകാൻ തീരുമാനിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടു. ഒരേസമയം പിന്തുണയും വിമർശനങ്ങളും ഉയർന്നു. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്താതെ അയാൾ പിന്തിരിഞ്ഞില്ല. 370 ദിവസം കൊണ്ട് ആറ് രാജ്യങ്ങൾ താണ്ടി ശിഹാബ് സ്വപ്നം യാഥാർഥ്യമാക്കി.
സ്നേഹം വിളമ്പുന്ന മനുഷ്യർ, അന്നം വിളയുന്ന കൃഷിയിടങ്ങൾ, പച്ചപ്പ് തീർക്കുന്ന വനങ്ങൾ, തിരയടിച്ച് വീശുന്ന കടൽത്തീരം, മഞ്ഞുപെയ്യുന്ന മലകൾ, ചുടുകാറ്റ് വീശുന്ന മരുഭൂമികൾ, സംസ്കാരങ്ങൾ ഉയർന്നുവന്ന നദികൾ... അങ്ങനെ നിരവധി അനുഭവങ്ങളുമായിട്ടാണ് ആ യുവാവ് നാട്ടിൽ തിരിച്ചെത്തിയത്.
നാട് ഏറ്റെടുത്ത യാത്ര
യാത്രക്ക് മുന്നെ നടത്തം പോലെയുള്ള പരിശീലനമുറകൾ തുടങ്ങി. ഗൂഗ്ളിന്റെ സഹായത്തോടെ റൂട്ട് മാപ്പ് തയാറാക്കി. രാജ്യങ്ങൾ, വഴികൾ, സംസ്ഥാനങ്ങൾ, കാലാവസ്ഥ തുടങ്ങി വിവിധ കാര്യങ്ങൾ മനസ്സിലാക്കി. മുമ്പ് ഇത്തരം യാത്രകൾ നടത്തിയവരുടെ അനുഭവങ്ങൾ വായിച്ചറിഞ്ഞു.
2022 ജൂൺ രണ്ടിന് മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റുരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് യാത്ര ആരംഭിച്ചു. നാടും കുടുംബവുമെല്ലാം വലിയ യാത്രയയപ്പാണ് നൽകിയത്. ഒപ്പം നടക്കാൻ നാട്ടുകാരും കൂട്ടുകാരുമെല്ലാം കൂടി. ആദ്യദിനം ഏകദേശം 30 കിലോമീറ്റർ നടന്ന് പരപ്പനങ്ങാടി ജുമാമസ്ജിദിൽ അന്തിയുറങ്ങി. വലിയൊരു യാത്രയുടെ ചെറിയൊരു തുടക്കമായിരുന്നുവത്. ശിഹാബിന്റെ മക്കയിലേക്കുള്ള യാത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ വഴികളിലെല്ലാം വമ്പൻ സ്വീകരണമാണ് ലഭിച്ചത്. തിരക്ക് വർധിച്ചതോടെ പലയിടത്തും പൊലീസ് അകമ്പടിയേകാൻ തുടങ്ങി.
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...