മഹിമ ആദ്യമായി എന്റെ അടുക്കൽ എത്തുന്നത് മകന്റെ ശ്രദ്ധയില്ലായ്മക്കും പഠനത്തിലെ പെട്ടെന്നുള്ള പിന്നാക്കാവസ്ഥക്കും പരിഹാരം തേടിയാണ്. ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധിച്ചതാണ് അവരുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി. ഏകമകന്റെ കുസൃതികളും പ്രശ്നങ്ങളും പറയുന്നതിനിടയിൽ ഭർത്താവിന്റെ തിരക്കുകളെക്കുറിച്ചും വാചാലയായി. ഓരോ വാക്കിലും നിറഞ്ഞുനിന്നത് അയാളോടുള്ള സ്നേഹവും കരുതലും. കുട്ടിയുടെ സെഷനുകൾക്കിടയിൽ ഒന്നുരണ്ടുവട്ടം ഭർത്താവിനെയും കണ്ടിരുന്നു.
കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷത്തോടെ മടങ്ങിപ്പോയ മഹിമയെ മൂന്നു മാസങ്ങൾക്കുശേഷം കൺസൽട്ടേഷൻ റൂമിൽ കാണുമ്പോൾ അവളുടെ ചുണ്ടുകളിലെ ആ നിറഞ്ഞ ചിരി മാഞ്ഞിരുന്നു. ഭർത്താവിൽനിന്ന് കൈപ്പറ്റിയ വിവാഹമോചന നോട്ടീസ് കാണിച്ച് അവൾ പൊട്ടിക്കരഞ്ഞു.മാതാപിതാക്കളോടും സഹോദരനോടും വഴക്കിട്ട് സ്വന്തമാക്കിയതാണ് പ്രണയി പുരുഷനുമൊത്തുള്ള ജീവിതം. അന്നുമുതൽ അവളുടെ ലോകം ഭർത്താവും കുഞ്ഞും അവരുടെ വാടകവീടുമായി ചുരുങ്ങി. സ്വന്തം വീട്ടുകാർ കൊടുത്ത സ്വർണവും പുരയിടവും പണയം വെച്ചു തുടങ്ങിയ ഭർത്താവിന്റെ ബിസിനസ് ഇപ്പോൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നു. അതുവഴി ഭർത്താവിന് കിട്ടിയ പെൺസൗഹൃദത്തിന്റെ ബാക്കിപത്രമാണ് വിവാഹ മോചന നോട്ടീസ്.
കെട്ടിപ്പടുത്തു പുതിയൊരു ജീവിതം
സാമ്പത്തികമായി പൂർണമായും ഭർത്താവിനെ ആശ്രയി ച്ചിരുന്ന മഹിമക്ക് സ്വന്തമായി ബാക്കി ഒരു ഡിഗ്രി സർട്ടിഫിക്കറ്റും ഏകമകനും മാത്രമാണ്. പിന്നിൽ അടക്കപ്പെട്ട വാടകവീടിന്റെ വാതിലിനു മുന്നിൽ എങ്ങോട്ടു പോകണമെന്നറിയാതെ നിന്നപ്പോൾ തെളിഞ്ഞത് അച്ഛനമ്മമാരുടെ മുഖം തന്നെ. വളരെ കുറച്ചു സേഷനുകൾക്കുശേഷം ജീവിതത്തിലേക്ക് അവൾ തിരിച്ചെത്തി.
ഇന്നിപ്പോൾ സ്വന്തം സംരംഭവുമായി അവൾ അഭിമാന പൂർവം ജീവിക്കുന്നു. ആരുടെയും മുന്നിൽ കൈ നീട്ടാതെ മകനെ പഠിപ്പിക്കുന്നു. സ്വപ്നങ്ങൾ അവിടെയും ഒതുക്കിയില്ല. സൈക്കോളജിയോടുള്ള ഇഷ്ടം കൂടി ഇപ്പോൾ അതിൽ വിദൂരപഠന കോഴ്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.
തന്നെപ്പോലെ ജീവിതയാത്രയിൽ തളർന്നുപോകുന്നവർക്ക് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നു മഹിമ. വെല്ലുവിളി നിറഞ്ഞ ജീവിതസന്ദർഭങ്ങളെ അവൾ അതിജീവിച്ചത് അത്ര അനായാസമൊന്നുമല്ല.
This story is from the July 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...