ചക്കക്കൂട്ടാൻ കണ്ട കിടാങ്ങളെപ്പോലെ' എന്ന ചൊല്ല് ഇപ്പോൾ ചക്കക്കൂട്ടം കണ്ട കച്ചോടക്കാരെപ്പോലെ' എന്ന് തിരുത്തിപ്പറയുകയാണ് എറണാകുളം ജില്ലക്കാർ. ഇവിടെ കിഴക്കൻ മേഖലയിലെ പ്ലാവുകളിലെ ചക്കയെല്ലാം മൂപ്പെത്തും മുമ്പേ കച്ചവടമായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ ചക്കക്കച്ചവടമാണ് കാലടി, പെരുമ്പാവൂർ, ഓടക്കാലി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിൽ നടക്കുന്നത്.
ഡിമാൻഡ് ഇടിച്ചക്കക്ക്
സംസ്ഥാന ഫലമായ ചക്കക്ക് നല്ല കാലമാണ് ഇപ്പോൾ. അധികം മൂപ്പെത്താത്ത ഇടി ചക്കക്കാണ് ഡിമാൻഡ് കൂടിയത്. ഇടിച്ചക്ക കൊണ്ടുണ്ടാക്കുന്ന ബേബി ഫുഡ്, പൊടി എന്നിവക്ക് രാജ്യത്തിന് അകത്തും പുറത്തും ഡിമാൻഡ് വർധിച്ചതോടെ പ്ലാവിൽ ചക്ക തിരിയിട്ട് തുടങ്ങുമ്പോഴേ കച്ചവടക്കാർ ഗ്രാമങ്ങളിലടക്കം ഇവ അടങ്കൽ എടുക്കുകയാണ്. ഒരു പ്ലാവിൽ ഉണ്ടാകുന്ന ചക്കയുടെ എണ്ണമെടുത്ത് അഡ്വാൻസ് നൽകി കരാർ ഉറപ്പിച്ചശേഷം ഇടിച്ചക്കയാകുമ്പോൾ എത്തി പറിച്ചുകൊണ്ടുപോകും.
ഇടിച്ചക്ക കച്ചവടം ഇവിടത്തെ ഗ്രാമപ്രദേശങ്ങളിൽ പൊടിപൊടിക്കുന്നു. പലയിടങ്ങളിലും ചക്കയുടെ എണ്ണത്തിനാണ് വില. ഒന്നിന് 25 മുതൽ 35 രൂപ വരെ വിലക്ക് കുടികളിൽ നിന്നും കച്ചവടക്കാർ വാങ്ങുന്നു. വലുപ്പമുള്ളവക്ക് കൂടുതൽ ഡിമാൻഡുണ്ട്. ഇതിന് 50 രൂപ വരെ നൽകുന്നുണ്ട്. കച്ചവടക്കാർ വിൽക്കുമ്പോൾ ചക്ക കിലോക്ക് അനുസരിച്ചാണ് വില ലഭിക്കുന്നതെന്നതാണ് ഇതിന് കാരണം. ചക്കക്കുരുവിനും വിപണിയിൽ വലിയ സ്വീകാര്യതയാണ്. കിലോഗ്രാമിന് 60 മുതൽ 110 രൂപ വരെയാണ് നിലവിലെ വില.
This story is from the June 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...