എംടിയുടെ 'മഞ്ഞി'ൽ ദാൽ തടാകത്തെക്കുറിച്ചുള്ള വരികൾ വായിച്ചപ്പോൾ മുതൽ മനസ്സിൽ കുറിച്ചിട്ടതാണ് കശ്മീരിലേക്ക് ഒരു സോളോ ട്രാവൽ. ശരത്കാലവും മഞ്ഞും ഒരു പോലെ ആസ്വദിക്കാൻ പറ്റിയ സമയമാണെന്ന് അറിഞ്ഞപ്പോൾ നവംബറിലെ ആദ്യ പകുതിതന്നെ യാത്രതിരിച്ചു.
കൊച്ചിയിൽ നിന്ന് ആദ്യം ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ. ഡൽഹി എയർപോർട്ടിൽ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ശ്രീനഗറിലേക്ക് വിമാനം കയറി. മേഘങ്ങൾ മഞ്ഞുമലകളെ ചുംബിക്കുന്ന ദൃശ്യങ്ങൾ കണ്ടുതുടങ്ങിയപ്പോഴേക്കും ലാൻഡ് ചെയ്യാറായി.
ശ്രീനഗറിൽ ഇറങ്ങിയപ്പോൾ തന്നെ വരവേറ്റത് നനുത്ത തണുപ്പ്. താമസിക്കാൻ ഉദ്ദേശിച്ച ഹൗസ് ബോട്ടിൽത്തന്നെ വിളിച്ചു പറഞ്ഞ് ടാക്സി ഏർപ്പാടാക്കി യാത്ര തുടങ്ങി.
ചിനാറുകൾ അതിരിട്ട വഴിയിലൂടെ
ഡ്രൈവറായി വന്നത് മിറാജ് ഭായ്. ഇത്തിരിക്കുഞ്ഞൻ ഒമ്നി വാൻ. ഏകദേശം 20 കിലോ മീറ്റർ ദൂരമുണ്ട് ദാൽ ഗേറ്റിലേക്ക്. വഴിയിലുടനീളം തോക്കു ധാരികളായ സി.ആർ.പി.എഫ് ജവാന്മാരെ കാണാം. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ റോ ഡിനിരുവശവും ഇലപൊഴിക്കുന്ന മേപ്പിൾ മരങ്ങൾ. കശ്മീരിന്റെ സ്വന്തം ചിനാറാണ് അതെന്ന് മിറാജ് ഭായ് പരിചയപ്പെടുത്തി. ഹിന്ദിയിലാണ് സംസാരം. ഝലം നദി ശാന്തമായി ഒഴുകുന്നു. "നിങ്ങൾ വന്നത് ഒറ്റക്കാണല്ലേ. സ്ത്രീകൾ ഇവിടെ ഒറ്റക്ക് വരുന്നത് പൊതുവേ കുറവാണ്. പക്ഷേ, ഒന്നും പേടിക്കാനില്ല. നിങ്ങൾ ഞങ്ങളുടെ ബേനിയാണ്. ബേനി മതലബ് സിസ്റ്റർ" -അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു.
താമസം ഹൗസ്ബോട്ടിൽ
ദാൽ ഗേറ്റിലെത്തി വഞ്ചിയിൽ കയറി അൽപസമയത്തിനകം തന്നെ എനിക്ക് താമസിക്കേണ്ട ഹൗസ് ബോട്ടിനടുത്ത് അടുപ്പിച്ചു. ഹൗസ് ബോട്ടിൽ കയറിയപ്പോൾ സുൽത്താൻ ഭായിയെ പരിചയപ്പെട്ടു. അദ്ദേഹമാണ് കെയർ ടേക്കർ. ചെറുതെങ്കിലും ഭംഗിയും വൃത്തിയുമുള്ള റൂം. ഒരു ലിവിങ് റൂം, ഡൈനിങ് റൂം, ബാൽക്കണി. എല്ലാം മനോഹരമായി കശ്മീരി രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിനോട് ചേർന്നു തന്നെയുള്ള ഹൗസ് ബോട്ടിലാണ് സുൽത്താൻ ഭായിയും ഭാര്യയും താമസിക്കുന്നത്. ഭക്ഷണമെല്ലാം അവിടെനിന്നാണ് കൊണ്ടുവരുന്നത്.
പ്രഭാത ഭക്ഷണമായി കശ്മീരി വിഭവങ്ങൾ തന്നെ കഴിച്ചു. നല്ല തണുപ്പിൽ കഹ് കുടിച്ച പ്പോൾ എന്തുരസം അൽപനേരത്തെ വിശ്രമത്തിനുശേഷം ശ്രീനഗറിൽ കറങ്ങാമെന്ന് തീരുമാനിച്ചു.
ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക്
This story is from the June 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...