“എനിക്കെന്തോ ഒരു വല്ലായ്മ പോലെ. ശ്വാസം എടുക്കാൻ പ്രയാസം. ഏതെങ്കിലും ഡോക്ടറെ വിളിച്ചു ചോദിച്ചാലോ?
ഉമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ചെറിയ ഉത്കണ്ഠയായി. സ്വാഭാവികമാണ് ആശങ്ക. നിലവിൽ നിൽക്കുന്നത് ഹിമാലയ മലനിരകളിലെ സമുദ്ര നിരപ്പിൽനിന്ന് 14,500 അടി ഉയരത്തിലാണ്. ഇന്ത്യ-ചൈന അതിർത്തിയായ നാഥുല പാസിൽ. നാട്ടിൽനിന്ന് 3000 കി.മീ. അകലെ. ആരെ വിളിക്കണം എന്നാലോചിക്കാൻ സമയമില്ല. മൊബൈലുകളിൽ കൃത്യമായി സിഗ്നൽ പോലുമില്ല.
ഉള്ള റേഞ്ചിൽ ഭാര്യാസഹോദരി ഡോ. സവിനയെ കിട്ടി. ഉയ രം കൂടിയ സ്ഥലത്ത്, തണുപ്പു കാരണം ഓക്സിജൻ കുറവ് അനുഭവപ്പെടുന്നതു കൊണ്ടാകാം ഈ പ്രയാസം എന്നും ശരീരത്തെ ചൂടാക്കിയാൽ മതിയെന്നും മറുപടി കിട്ടി. ആളു കൾ കൂട്ടംകൂടി നിൽക്കുന്ന ഒരു ഷെഡിൽ സദാ എരിയുന്ന നെരിപ്പോടിനടുത്ത് കിട്ടി യ ഒരു സ്ഥലത്ത് ഉമ്മയെ ഇരുത്തി. ചൂടുചായക്കൊപ്പം കൈ കാലുകൾ ചൂടുപിടിപ്പിച്ചുകൊണ്ട് കുറെ നേരം അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അൽപം ആശ്വാസം കിട്ടിത്തുടങ്ങി.
ഇറങ്ങിയത് കൂട്ടുകുടുംബ യാത്രക്ക്
2004 മുതൽ ഉപ്പ പി.പി. അബ്ദു റഹ്മാൻ (കൊടിയത്തൂർ) പശ്ചിമബംഗാളിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായ സ്കൂളുകളും പള്ളികളും സന്ദർശിക്കുകയായിരുന്നു മക്കളായ ഞങ്ങളുടെ ലക്ഷ്യം.
കൊൽക്കത്തയും ചരിത്രമുറങ്ങുന്ന മുർഷിദാബാദ് പട്ടണവും മൗണ്ട് ഹിറ സ്കൂൾ സ്ഥിതി ചെയ്യുന്ന ശങ്കർപൂർ ഗ്രാമവും കാണാം. കൂട്ടത്തിൽ ഗാങ്ടോക്. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് അധികം അകലെയല്ല ഇന്ത്യ -ചൈന അതിർത്തിയായ നാഥുല പാസ്.
അങ്ങനെ ഉപ്പ, ഉമ്മ, അഞ്ചു മക്കൾ, അവരുടെ കുടുംബങ്ങൾ ചേർന്ന് 25 പേരുണ്ട് യാത്രയിൽ രണ്ടു വയസ്സുള്ള ഹയാമോൾ മുതൽ 69 വയസ്സുള്ള ഉപ്പ വരെ. അതിനാൽ തന്നെ ആയാസരഹിതമായ യാത്രക്ക് കൃത്യമായ പ്ലാനിങ് ആവശ്യമായിരുന്നു. അതേസമയം തന്നെ ചെലവ് പരിധി വിടാനും പാടില്ല.
ഒരാഴ്ച നീളുന്ന യാത്ര. രണ്ടു ദിവസം കൊൽക്കത്ത, ഒരുദിവസം മുർഷിദാബാദ്, വസം സിക്കിം. ഇടയിലെ യാത്രകൾ അടക്കം എട്ടുദിവസം. ചെന്നൈ വരെ ട്രെയിനിലും അവിടെനിന്ന് വിമാനത്തിലും കൊൽക്കത്തയിൽ പോകാൻ പ്ലാനിട്ടു. കൂട്ടത്തിലെ പലരുടെയും കന്നി വിമാനയാത്രയുമായി. 2022 മേയ് ഏഴിന് ഉച്ച തി രിഞ്ഞ്, എയർ ഏഷ്യ ഫ്ലൈറ്റ് കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിൽ നിലംതൊട്ടു.
This story is from the April 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം