കാൻസർ അഥവാ അർബുദം ഇന്നൊരു മാറാരോഗമല്ല. അതേസമയം, ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം സാധാരണക്കാരിൽ മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസം നേടിയവരിലും വളരെ കുറവാണ്. എന്തുകൊണ്ടാണ് അർബുദം വരുന്നത്, അർബുദം പകരുമോ, മുഴുവനായി ചികിത്സിച്ചു മാറ്റാനാവുമോ, ഭക്ഷണ ശീലം അർബുദത്തിന് കാരണമാവുമോ? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ ഇന്നുവരെ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച അറിവുകളുടെ അടിസ്ഥാനത്തിൽഅർബുദ ചികിത്സ, രോഗപ്രതി രോധം എന്നിവയിൽ ബോധവത്കരണം കുറേക്കൂടി ഫലപ്രദമായി നടത്തേണ്ടി വരുന്നു.
വില്ലൻ ദുശ്ശീലങ്ങൾതന്നെ
50 ശതമാനം അർബുദത്തിനും കാരണം മനുഷ്യരുടെ ദുശ്ശീലങ്ങൾ തന്നെയാണ്. പുകവലി, മുറുക്ക്, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം, മദ്യപാനം, മറ്റു ലഹരി ഉപയോഗങ്ങൾ തുടങ്ങിയവ തന്നെയാണ് പ്രധാന കാരണങ്ങൾ. അതേസമയം, ബാക്കി 50 ശതമാനം വരുന്ന കാരണങ്ങളെക്കുറിച്ച് സാമാന്യജനത്തിന് അവബോധം വളരെ കുറവാണ്.
തനിക്ക് മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നുമില്ല; അതുകൊണ്ട് അർബുദബാധയിൽനിന്ന് സുരക്ഷിതരാണ് എന്ന് കരുതുന്നവരാണ് സമൂഹത്തിലെ ഭൂരിപക്ഷം പേരും. എന്നാൽ, ഈ ചിന്ത വെറും അന്ധവിശ്വാസം മാത്രമാണ്. പ്രധാനമായും നിരുപദ്രവമെന്ന് നാം കരുതുന്ന ജീവിത ശൈലികൾവരെ അർബുദത്തിന് കാരണമാവുന്നുണ്ട്.
ജീവിതശൈലിയും കാരണമായേക്കാം
ദുശ്ശീലങ്ങൾക്ക് പുറമെ ചില ശീലങ്ങളും നമ്മെ രോഗത്തിന്റെ വഴിയിലേക്ക് നടത്തുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഭക്ഷണരീതികളും വ്യായാമമില്ലായ്മയും മാനസിക സംഘർഷങ്ങളും വ്യ ക്തികൾ ജീവിക്കുന്ന പരിസ്ഥിതിയുടെയും അന്തരീക്ഷത്തിന്റെയും പ്രത്യേകതകളുമാണ്.
അർബുദജനകവസ്തുക്കളുമായി (Carcinogens) നിരന്തര സമ്പർക്കം പുലർത്തുന്ന ജോലിയിൽ ഏർപ്പെടുന്നവർക്കും അർബുദം വരാനുള്ള സാധ്യതയുണ്ട്.
ഭക്ഷണശീലങ്ങൾ തിരിച്ചടി
This story is from the February 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം