പൊന്നാനി ഫയർ സ്റ്റേഷനിൽ ജോലിനോക്കുമ്പോഴാണ് എടപ്പാളിലെ ഒരു വീട്ടിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു എന്ന സന്ദേശം ലഭിച്ചത്. ടൗണിൽ നിന്ന് മാറി ഗ്രാമപ്രദേശത്താണ് വീട്. സ്ഥലത്തെത്തി അടുക്കള പരിശോധിച്ചപ്പോൾ സിലിണ്ടറിന്റെ ട്യൂബ്, റെഗുലേറ്ർ, സമീപത്തുള്ള വിറക്, പാത്രങ്ങൾ എന്നിവയെല്ലാം കത്തിയിട്ടുണ്ട്. തീ പിടിച്ചപ്പോഴേക്കും വീട്ടമ്മയും കുട്ടികളും പുറത്തേക്കിറങ്ങി ഓടിയതിനാലാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.
പാചകത്തിനിടെ ഗ്യാസിന്റെ രൂക്ഷഗന്ധം വന്നതോടെ റെഗുലേറ്ററിന്റെ ഭാഗത്ത് ചോർച്ചയുണ്ടോ എന്നറിയാൻ വീട്ടമ്മ ലൈറ്റർ കത്തിച്ചു നോക്കിയതാണ് തീപിടിക്കാൻ ഇടയാക്കിയത്. റെഗുലേറ്റർ ശരിയായി ഘടിപ്പിക്കാത്തതിനാൽ സ്പാർക്ക് വന്നതോടെ തീപിടിച്ചു.
ഉടൻ എത്തിയ അയൽവാസിയായ യുവാവ് സിലിണ്ടറിനു മുകളിലേക്ക് വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. പിന്നീട് നൂൽ ചാക്ക് നനച്ച് സിലിണ്ടറിന്റെ മുകളിലേക്ക് എറിഞ്ഞു. തീയുടെ ആളൽ കുറഞ്ഞെങ്കിലും സിലിണ്ടറിലെ വാതകം കത്തിത്തീർന്നതോടെയാണ് അണഞ്ഞത്.
വെള്ളമൊഴിച്ചതിനാൽ സിലിണ്ടർ ചൂടായില്ല ഒപ്പം സമീപമുള്ള വസ്തുക്കൾ നനയുകയും ചെയ്തതോടെ പൊട്ടിത്തെറിയും തീ പടരുന്ന സാഹചര്യവും ഇല്ലാതായി.
ഇത്തരത്തിൽ ചെറുതും വലുതുമായ പാചകവാതക സിലിണ്ടർ അപകടങ്ങൾ ദിനേന പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അടുത്തിടെയാണ് തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികളും മകനും മരിച്ചത്.
ഇന്ന് ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ വിരളമാണ്. ഉപയോഗം പോലെ തന്നെ അപകടം ഉണ്ടാക്കുന്നതുമാണ് പാചക വാതകം. അപകടത്തിന് പ്രധാന കാരണം നമ്മുടെ അശ്രദ്ധ കൂടിയാണ്.
എൽ.പി.ജി സിലിണ്ടറും തീപിടിത്തവും
കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ, ഇന്ധനം, ചൂട് ഈ മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിക്കുമ്പോഴാണ് തീ ഉണ്ടാകുന്നത്. ഇതിൽ നിന്ന് ഒന്ന് ഒഴിവാക്കുമ്പോൾ സാധാരണയായി തീ കെടും. എന്നാൽ എൽ.പി.ജി ചോർച്ചയുണ്ടായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്നിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടാകും. എൽ.പി.ജി എന്നത് പെട്ടെന്ന് കത്തിപ്പിടിക്കുന്ന ഇന്ധനം (വാതകം) ആയതിനാൽ ഒരു സ്ഫോടനത്തിന് കുറഞ്ഞ ചൂട് മതി. കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും പൊട്ടിത്തെറിക്ക് കാരണമാകും.
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം