സുഹൃത്ത് ബോബന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന് ഭാവിയിൽ യൂട്യൂബർ ആകാനാണ് ആഗ്രഹം. അതുകേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഈ പുതിയ തൊഴിൽ മേഖല തുറന്നിടുന്ന സാധ്യതയും വരുമാനവും അറിഞ്ഞപ്പോൾ അവന്റെ ആശങ്ക അകന്നിട്ടുണ്ട്. നന്നായി പഠിക്കണം എന്നുമാത്രമാണ് ഇപ്പോൾ ബോബൻ മകന് നൽകുന്ന ഉപദേശം.
ഒരുകാലത്ത് പെരുമയായിരുന്ന ജോലികൾ പലതും ഇന്ന് സെഡായി. ആഗോളതലത്തിൽ തന്നെ തൊഴിലുകളും തൊഴിൽ സാധ്യതകളും വിപ്ലവകരമായി മാറുകയാണ്. ലോകചരിത്രത്തിൽ ഒരു വൈറസ് തന്റെ പേര് അടയാളപ്പെടുത്തിയ 2020, 2021 വർഷങ്ങൾക്കുശേഷം പ്രത്യേകിച്ചും.
ആശ്വാസം, ഈ തൊഴിലുകൾ
ന്യൂജെൻ തൊഴിലുകൾ ഇന്ത്യയിൽ വലിയ ആശ്വാസമാണ്. കാരണം, പലപ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നു. കേരളവും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഉബർ, ഓൺലൈൻ ഡെലിവറി, ഓൺലൈൻ ട്യൂഷൻ തുടങ്ങിയ 'ഗിഗ്' (gig) തൊഴിലുകൾ കേരളത്തിലെ വീടുകളിലും വരുമാനം എത്തിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
2022 അവസാനിക്കുമ്പോൾ ഈ സാഹചര്യം മാറിയിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ ശക്തമായിത്തന്നെ നി ലനിൽക്കുന്നു. ഐ.ഐ.എം അഹ്മദാബാദ് അടുത്തകാലത്തായി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ പുതുതലമുറ തൊഴിലുകൾ ചെയ്യുന്ന 77 ലക്ഷം ജനങ്ങൾ ഉണ്ടെന്നാണ്. അഞ്ചു വർഷം കൊണ്ട് ഇത് 2.3 കോടിയിൽ എത്തുമെന്നാണ് കണക്ക്. എന്നാൽ, നാട്ടിലെ സാധാരണ സൂപ്പർ മാർക്കറ്റും ഹോട്ടലും ഓൺലൈൻ ഡെലിവറി ആരംഭിച്ച ഇക്കാലത്ത് അനൗദ്യോഗിക കണക്കുകൾ പറയുന്നത് നിലവിൽ രാജ്യത്ത് ഒന്നരക്കോടി ആളുകൾ ന്യൂജെൻ തൊഴിലുകൾ ചെയ്യുന്നതായാണ്. കൂടാതെ, അഞ്ചു വർഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും.
ഗൾഫിൽനിന്ന് മടങ്ങിയവർക്കും ആശ്വാസം
ഗൾഫിലും മറ്റും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ ഉബർ ഡ്രൈവർമാരും ആമസോൺ, സ്വിഗ്ഗി ഡെലിവറി നടത്തുന്നവരുമായി. അനദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ മാത്രം രണ്ടു ലക്ഷത്തോളം പുതുതലമു റ തൊഴിലാളികൾ (ഗിഗ് വർക്കേഴ്സ്) ഉണ്ട്. മാത്രമല്ല, ചെറു പട്ടണങ്ങളിലെ ഷോപ്പുകളിലെ കണക്കുകൂടി നോക്കിയാൽ ഇത്തരം തൊ ഴിലാളികളുടെ എണ്ണം ഇനിയും വർധിക്കും.
കൂടുതൽ പേർ മെട്രോ നഗരങ്ങളിൽ
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഹലോ ഹനോയ്
ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...