പൂത്താലമൊരുക്കി താരങ്ങളെ വരവേൽക്കാൻ ലോക ഫുട്ബാൾ രംഗം ഉണർന്നു. ആവേശപ്പോരിന് ഖത്തറിൽ വിസിൽ മുഴങ്ങുമ്പോൾ, ഇങ്ങ് കേരളക്കരയും പതിവുപോലെ തയാറെടുപ്പിലാണ്. അർജന്റീനക്കും ബ്രസീലിനും യൂറോപ്യൻ ടീമുകൾക്കുമായി ആർപ്പുവിളിച്ചും കൊടിതോരണങ്ങൾ തൂക്കിയും ഫ്ളക്സ്സ്ഥാപിച്ചും രാവിനെ പകലാക്കുന്നു. അതിരുകൾ ഭേദിക്കുന്ന ഈ മനോഹര ഗെയിമിനായി ആവേശം തീർക്കുന്നവരിൽ വലുപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോയില്ല. പതിറ്റാണ്ടുകളായി ഫുട്ബാൾ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളുണ്ട് കോഴിക്കോട് നെനാംവളപ്പിൽ. കാൽപന്ത് ആരാധനയിൽ ഫിഫയുടെ പോലും അംഗീകാരം നേടിയ തീരദേശമേഖലയിലെ അനേകം പേരിൽ ഒരാൾ. ഒട്ടേറെ മനോഹര ഫുട്ബാൾ മുഹൂർത്തങ്ങൾ ഓർമയിൽ സൂക്ഷിക്കുന്ന എൻ.വി. അബ്ദുവിന്റെ വിശേഷങ്ങൾ...
1986 മെക്സിക്കൻ സാഹസികത
കാൽപന്തുകളിയോടുള്ള അടങ്ങാത്ത ആവേശം ചെറുപ്പം മുതലേ മനസ്സിലുണ്ട്. നാട്ടിലോ അയൽനാട്ടിലോ എവിടെ പന്തുരുണ്ടാലും കാഴ്ചക്കാരനായി അവിടെയുണ്ടാകും. ലോകകപ്പ് കാലമായാൽ ഫുട്ബാൾ ഉത്സവമായിരിക്കും.
1986ലെ മെക്സിക്കൻ ലോകകപ്പ് കാലം ലോകശക്തികൾ ഏറ്റുമുട്ടുന്ന മത്സരം അന്ന് ടെലിവിഷനിൽ സംപ്രേഷണമുണ്ട്. എന്നാൽ, നൈനാംവളപ്പിൽ ടി.വിയുള്ള വീടുകൾ വളരെ വിരളം. ഒടുവിൽ നാട്ടിൽ തന്നെ ടി.വിയുള്ള വീട് കണ്ടെത്തി. മാച്ചുകളെല്ലാം പുലർച്ചെ. എല്ലാവരും ഉറങ്ങുന്ന സമയം. വലിയ പരിചയമൊന്നുമില്ലാത്ത വീട്ടിൽ ഫുട്ബാൾ വീക്ഷിക്കാൻ പത്തുപതിനഞ്ച് പേരടങ്ങുന്ന സംഘം എത്തുന്നു. എന്നാൽ, വീട്ടുകാർ ഒരു ബുദ്ധിമുട്ടും പറയാതെ ഞങ്ങളെ സ്വീകരിച്ചു. ഫുട്ബാൾ എന്ന വികാരമായിരുന്നു അവിടെയെല്ലാം പ്രതിഫലിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ' ഗോളും ഫൈനലിൽ വെസ്റ്റ് ജർമനിയെ കീഴടക്കി 25കാരനായ മറഡോണ കപ്പുയർത്തിയതുമെല്ലാം ഇന്നലെ കണ്ടപോലെ ഓർമയിൽ നിറയുന്നു.
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം