കേരളചരിത്രത്തിലെ ഇരുള കടഞ്ഞ യുഗത്തിന്റെ കഥ ബിഗ് ബജറ്റിൽ ഒരുക്കി വീണ്ടും വിസ്മയിപ്പിച്ച് സംവിധായകൻ വിനയൻ. അധികമാരും തൊടാൻ പേടിക്കുന്ന പ്രമേയം കൊണ്ട് പുതുമുഖങ്ങളെ അഭിനയിപ്പിച്ച് നേടിയ വമ്പൻ വിജയം മലയാള സിനിമാലോകത്ത് വീണ്ടും വിനയൻ യുഗത്തിനാണ് വിളംബരം കൊട്ടുന്നത്.
ഒരു പതിറ്റാണ്ടുകാലം തന്നെ സിനിമയിൽ നിന്ന് വിലക്കിനിർത്തിയ മാടമ്പിമാർക്കു കൂടിയുള്ള തിരുത്തായി വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് മാറി. കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്ന പ്രതിഫലമാണ് ഈ സിനിമയുടെ വിജയമെന്ന് അദ്ദേഹം പറയുന്നു. തന്റെ സിനിമയെയും സിനിമയുടെ രാഷ്ട്രീയത്തെപ്പറ്റിയും വിനയൻ സംസാരിക്കുന്നു...
നീണ്ട ഇടവേളക്കുശേഷം ഒരു സിനിമ. അതും ബിഗ് ബജറ്റിൽ അതിനു തിരഞ്ഞെടുത്ത പ്രമേയമാകട്ടെ ആരും തൊടാൻ മടിക്കുന്ന ജാതി അയിത്തം, എന്തു ധൈര്യത്തിലാണ് ഈ തീരുമാനം എടുത്തത്?
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിലനിന്ന ജാതിവിവേചനവും അതിനെതിരായ ചെറുത്തുനിൽപും പ്രമേയമായ സിനിമകൾ മലയാളത്തിൽ വേണ്ടത്ര ഉണ്ടായിട്ടില്ല. ഒരു പക്ഷേ, സാമ്പത്തികമായ വിജയം ലഭിക്കില്ലെന്ന ഭയം കൊണ്ടാവും. അമ്പലപ്പുഴയിൽ ജനിച്ച എനിക്ക് കുട്ടിക്കാലം തൊട്ടേ കേട്ടു പരിചയമുള്ള പേരാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. വളരെ ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ പിറന്നുവെങ്കിലും ഈഴവ വിഭാഗത്തിൽപെട്ടതിനാൽ വേലായുധ ചേകവരുടെ കുടുംബത്തോട് സവർണ സമുദായങ്ങൾ അയിത്തം കൽപിച്ചിരുന്നു.
ചേകവരുടെ മുത്തച്ഛൻ വലിയ സമ്പന്നനായിരുന്ന പെരുമാളച്ഛന്റെ കാലത്തു തന്നെ വിദേശരാജ്യങ്ങളിലേക്ക് അവർ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 19ഓളം പായ്ക്കപ്പലുകൾ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്നു. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് വേലായുധ ചേകവർ ദുരിതമനുഭവിക്കുന്ന താഴ്ന്ന വിഭാഗം ജനങ്ങൾക്കായി പോരാടിയത്. മാടമ്പിമാർക്കെതിരെ പോരാടുന്ന ഈ നേതാവിനോടുള്ള ആരാധന ചെറുപ്പത്തിൽ തന്നെ എന്റെ മനസ്സിനെ സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഹീറോയായി അവതരിപ്പിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞെങ്കിലും ഗോകുലം ഗോപാലനാണ് ധൈര്യപൂർവം നിർമാണം ഏറ്റെടുത്തത്.
സ്വർണമൂക്കുത്തിയണിഞ്ഞ ഒരു സ്ത്രീയുടെ മൂക്ക് സവർണ തമ്പുരാക്കന്മാർ മുറിച്ചെടുത്തത് സിനിമയിൽ കാണിക്കുന്നുണ്ട്.
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം
ശ്രീരാഗം പെയ്തിറങ്ങുമ്പോൾ
മലയാളിക്ക് സംഗീതാസ്വാദനത്തിന്റെ മാസ്മരികത സമ്മാനിച്ച എം.ജി. ശ്രീകുമാർ തന്റെ സംഗീതയാത്രയുടെ നാൽപത് വർഷം പൂർത്തിയാക്കുകയാണ്...
പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
ഓരോ തുള്ളിയും കരുതലോടെ
കടുത്ത വേനലും വരൾച്ചയുമാണ് വരാനിരിക്കുന്നത്. ഓരോ തുള്ളി വെള്ളവും കരുതലോടെ ഉപയോഗിക്കാം; നമുക്കായി, നാടിനായി...
അവർ വളരട്ടെ.മിടുക്കരായി
അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ടതാണ് പാരന്റിങ്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങളും അറിയാം...
തിരശ്ശീലക്കു പിന്നിലെ പോരാട്ടവീര്യം
മാനഹാനി ഭയന്ന് സംഭവം മൂടിവെച്ചിട്ട്, നാളെ എന്റെ മകൾക്ക് ഇങ്ങനെ സംഭവിച്ചാൽ പരിതപിച്ചിട്ട് കാര്യമില്ലല്ലോ?\" ഇത് പറയുമ്പോൾ കണ്ണുനീരല്ല, അതിജീവിച്ചവളുടെ ധീരതയായിരുന്നു ആ കണ്ണിൽ.