സ്വപ്നവീട് പലരുടെയും ജീവിത സ്വപ്നമാണ്. കയറിക്കിടക്കാൻ, സ്വന്തമായ സുരക്ഷിതമായ ഒരു വീട് എന്നതാണ് സങ്കൽപം. എന്നാൽ, മലയാളികളെ പോലെ, വീട് ഒരു വൈകാരിക ആവശ്യം കൂടിയായി കണക്കാക്കുന്ന സമൂഹം ഒരുപക്ഷേ ലോകത്തു തന്നെ അപൂർവമാകും.
പല സംസ്ഥാനങ്ങളിലും ഈ സ്വപ്ന വീട് എന്ന സങ്കല്പമില്ല. പലരും വാടക വീടുകളിലും ഫ്ലാറ്റുകളിലുമാണ് കഴിയുന്നത്. ജോലിയോടൊപ്പം അത് മാറിക്കൊണ്ടിരിക്കും. മറ്റുചിലരാകട്ടെ റിയൽ എസ്റ്റേറ്റ് എന്നനിലക്കാണ് ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മോർട്ഗേജ് എന്നത് വലിയ ഒരു ബിസിനസായിരുന്നു. അതിന്റെ ഒരു തകർച്ച കൂടിയാണ് 2008ലെ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം.
വീട് ഒരു ആസ്തിയല്ല
വീടുകളെ കുറിച്ച് ന്യൂ ജനറേഷൻ പുനർവിചിന്തനം ആരംഭിച്ചിട്ടുണ്ട്. അത് ഒരു സാമ്പത്തിക ആസ്തി അല്ലെന്നാണ് സാമ്പത്തികരംഗത്തെ പ്രമുഖരെല്ലാം പറയുന്നത്. ഒരു ബാധ്യതയോ ഡെഡ് അസറ്റോ (dead asset) ആയാണ് വീടിനെ പരിഗണിക്കുന്നത്. ഇനി വാടക ലഭിക്കുന്നതിനു വേണ്ടിയാണ് കെട്ടിടം നിർമിക്കുന്നത് എങ്കിലും നിർമാണച്ചെലവ് പോലും ലഭിക്കുക ഒരുപാട് കാലങ്ങളുടെ വാടകയിൽ നിന്നാണ്.
കേരളത്തിലെ ഒരു റൂറൽ ഏരിയയിൽ 50 ലക്ഷത്തിന് ഒരു വീട് ഉണ്ടാക്കിയാൽ, പ്രതിമാസം 10,000 രൂപ ലഭിച്ചാൽ പോലും 500 മാസങ്ങൾ കൊണ്ടാണ് നമുക്ക് മുടക്കുമുതൽ ലഭിക്കുക. അതേസമയം, ഈ 50 ലക്ഷം ഒരു മ്യൂച്ചൽ ഫണ്ടിലോ മറ്റോ ഇട്ടാൽ ഇതിന്റെ എത്രയോ ഇരട്ടിലാഭം ലഭിക്കും. സ്വന്തമായി വീടില്ലാത്ത കോടിശ്വരന്മാരുടെ ലോകമാണ് ഇന്ന്.
അത്ര നല്ലതല്ല വായ്പ
വായ്പ എടുത്ത് വീടു വാങ്ങിയാൽ പലപ്പോഴും ഒരു സാധാരണക്കാരന്റെ ജീവിതം മുഴുവൻ ആ പണം തിരിച്ചടക്കാൻ മാത്രമാകും. പെൻഷനാകുംവരെ തിരിച്ചടവ് തുടരണം. ദീർഘകാലത്തേക്ക് വായ്പയെടുത്താൽ നാം വാങ്ങിയതിന്റെ ഇരട്ടി തുകയാകും തിരിച്ചടക്കേണ്ടിവരുക. അമ്പതു ലക്ഷം വായ്പ എടുത്താൽ ഒരു കോടിയിൽ കൂടുതൽ അടക്കേണ്ടിവരും.
ഇതിലൂടെ ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവെക്കുന്ന അവസ്ഥയാകും. ഇനി തിരിച്ചടവ് മുടങ്ങിയാൽ പലിശയും പല മടങ്ങായി വർധിച്ചേക്കും. സന്തോഷവും മനസ്സമാധാനവും നഷ്ടപ്പെടും. അതിനാൽ നല്ല പ്ലാൻ ചെയ്തു മാത്രമേ ലോൺ എടുക്കാവൂ. ഹോം ലോണിന് ഇൻകം ടാക്സ് ഇളവ് ലഭിക്കുമെങ്കിലും നാം അടച്ച് തീർക്കുന്ന പലിശ കണക്കുകൂട്ടിയാൽ ഇതൊരിക്കലും ലാഭകരമല്ല.
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
ഡ്രൈവറമ്മ
ആത്മവിശ്വാസക്കുറവുമൂലം വാഹനമോടിക്കാൻ മടിക്കുന്ന വനിതകൾക്കുൾപ്പെടെ പ്രചോദനവും പ്രോത്സാഹനവും പകരുകയാണ് സ്കൂട്ടർ മുതൽ ഭീമൻ ട്രെയിലർ വരെ ഓടിക്കുന്ന 73കാരി മണിയമ്മ...
ഉപമകൾ മാറ്റിയെഴുതേണ്ട കാലം
ആകയാൽ ലോകമേ, എഴുത്താളരോട് പറഞ്ഞേക്കുക, കണ്ണു നീർത്തുള്ളിയെ സ്ത്രീയോട് ഉപമിക്കുന്ന കാവ്യഭാവന കാലഹരണപ്പെട്ടുവെന്ന്