എട്ടു വർഷം മുമ്പ് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നെറ്റ്സിൽ പ്രാക്ടിസിനെത്തിയതാണ് കേരളത്തിന്റെയും എസ്.ബി.ടിയുടെയും ട്വന്റി20 ക്രിക്കറ്റ് താരം കെവിൻ പീറ്റർ ഓസ്കാർ. ഈ സമയം ഗ്രൗണ്ടിൽ ഓടിയും ചാടിയും ഒറ്റക്ക് പരിശീലനം നടത്തുന്ന പെൺകുട്ടിയിൽ കണ്ണുകളുടക്കാൻ അധികനേരമൊന്നും വേണ്ടിവന്നില്ല. മഴയും വെയിലും വകവെക്കാതെ രാവിലെയും വൈകുന്നേരവും കഠിനാധ്വാനം ചെയ്യുന്ന അവളെ അവിടെ കാണുന്നത് പതിവായി. എപ്പോഴോ ചെറുപുഞ്ചിരിയിൽ തുടങ്ങിയ പരിചയം സൗഹൃദത്തിലൂടെ വളർന്ന് വിവാഹത്തിലേക്ക്.
ഗുജറാത്തിലെ ഗാന്ധിനഗർ ഐ.ഐ.ടി സ്റ്റേഡിയത്തിൽ ദേശീയ ഗെയിംസ് ലോങ്ജംപ് മത്സരത്തിനിടെ ഓരോ ചാട്ടം കഴിയുമ്പോഴും നയന ജെയിംസ് എന്ന ഇന്ത്യയുടെ അന്തർദേശീയതാരം പരിശീലകന്റെയും പിന്നെ കെവിന്റെയും അരികിലേക്ക് നടക്കും. എല്ലാം അവസാനിച്ചെന്ന് തോന്നിയയിടത്തു നിന്ന് എണീറ്റ് ഉയരത്തിലേക്കു ചാടിയ നയന സ്വർണ നേട്ടത്തിന്റെ ക്രെഡിറ്റിൽ നല്ലൊരുപാതി കെവിന് കൊടുക്കുന്നു.
കെവിനാവട്ടെ, താൻ ജീവിതം പഠിക്കുന്നതുതന്നെ നല്ലപാതിയിൽ നിന്നാണെന്ന പക്ഷക്കാരനും. പോസിറ്റിവ് എനർജിയോടെ പരസ്പരം കൊണ്ടും കൊടുത്തും കരിയറിനെയും ജീവിതത്തെയും പ്രണയിക്കുകയാണ് ഇരുവരും.
ഒന്നു മിണ്ടാൻ രണ്ടു കൊല്ലം
നയന: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.കോമിന് പഠിക്കുകയായിരുന്നു ഞാൻ. ബോബി അലോഷ്യസാണ് എന്നെ തിരുവനന്തപുരത്തേക്ക് വിളിച്ചത്. രാവിലെയും വൈകുന്നേരവും പ്രാക്ടിസിനിറങ്ങും. രണ്ടു കൊല്ലത്തോളം യൂനിവേഴ്സിറ്റി ഗ്രൗണ്ടിലും പുറത്തുമൊക്കെ വെച്ച് ഇടക്കിടെ കണ്ടിരുന്നെങ്കിലും അങ്ങോട്ടുമിങ്ങോട്ടും മിണ്ടിയിരുന്നില്ല ഞങ്ങൾ. മൗനം ബ്രേക് ചെയ്തത് ഒരു അത്ലറ്റിക് മീറ്റിനിടെയാണ്. ലോങ്ജംപിൽ എനിക്ക് ഗോൾഡ് വന്നപ്പോ പുള്ളിക്കാരൻ അതൊരു അവസരമായി എടുത്തതാണോ എന്തോ. അടുത്തുവന്ന് കൺഗ്രാറ്റ്സ് പറഞ്ഞു. എനിക്കും അതൊരു ഓപണിങ്ങായിരുന്നു. കൺഗ്രാറ്റ്സിലും താങ്ക്സിലും തുടങ്ങിയ മിണ്ടലാണ് ഇവിടംവരെ എത്തിയത്.
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം