സർവിസ് ജീവിതത്തിൽ എനിക്ക് ഏറ്റവും ആനന്ദം പകർന്നതാണ് ഫിഷറീസ് ഓഫിസർ എന്ന ജോലി. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുമ്പോഴാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പൊന്നാനി ഫിഷറീസ് ഓഫിസറായി ചാർജെടുത്തത്. വളരെ താഴെത്തട്ടിലുള്ള കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് അൽപമെങ്കിലും സഹായം എത്തിക്കാൻ കഴിയുന്നു എന്നതാണ് സർവിസ് ജീവിതത്തിലെ ഒരു മറക്കാനാകാത്ത ഏടായി മാറിയത്. അതിനു വേണ്ടി എത്രസമയം വേണമെങ്കിലും ചെലവഴിക്കുന്നതും ഒരു വലിയ അനുഭൂതിയായിരുന്നു. ചില സീസണുകളിൽ രാവിലെ ഓഫിസിലേക്ക് എത്തുമ്പോൾ തന്നെ നൂറുകണക്കിന് മത്സ്യ ത്തൊഴിലാളികൾ കാത്തുനിൽപുണ്ടാവും. അവസാനത്തെ ആളുടെയും പ്രശ്നം പരിഹരിച്ചേ ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റിരുന്നുള്ളൂ. ഓഫിസിൽ വരുന്നവരോട് സൗഹാർദത്തിലും സ്നേഹത്തിലും പെരുമാറുന്നതു മൂലം ഈ തൊഴിലാളികൾ പുറത്ത് എവിടെ വെച്ച് കണ്ടാലും അടുത്തേക്ക് ഓടിവരും. ഓഫിസിന് പുറത്തുനിന്ന് കിട്ടുന്ന ആ സ്നേഹപ്രകടനങ്ങൾ മനസ്സിന് എന്നും കുളിരുനൽകും.
മത്സ്യമാർക്കറ്റുകളിൽ പോയാൽ 'നമ്മുടെ ഓഫിസർ' വന്നിരിക്കുന്നു എന്നുപറഞ്ഞ് അവർ ചുറ്റും കൂടും. ഏറ്റവും നല്ല മീൻ എനിക്ക് നൽകാൻ അവർ എടുത്തുവെക്കും. ഞാൻ അതിന് പൈസ നൽകാൻ ഒരുങ്ങുമ്പോൾ അവർ തടയും. ഇത് ഞങ്ങളുടെ സന്തോഷത്തിന് തരുകയാണന്നും പൈസ വേണ്ടെന്നും പറയും. ഞാൻ ചെയ്തുതരുന്ന സേവനങ്ങൾ കണക്കിലെടുത്താണല്ലോ ഈ മത്സ്യങ്ങൾ എനിക്ക് സൗജന്യമായി തരാൻ നിങ്ങൾ തയാറാകുന്നത്. അപ്പോൾ അത് കൈക്കൂലി ആകില്ലേ? നമുക്ക് കൈക്കൂലി വാങ്ങിക്കാൻ പാടുണ്ടോ എന്നൊക്കെ ചോദിച്ചാൽ അവർ കുറച്ചുനേരം മൗനികളാകും. അവസാനം ഒത്തുതീർപ്പിലെത്തും. ലാഭം ഒഴിവാക്കി വിലയെങ്കിലും വാങ്ങാൻ ഞാൻ അവരോട് ആവശ്യപ്പെടും. അങ്ങനെ മനമില്ലാമനസ്സോടെ എന്റെ കൈയിൽ നിന്ന് പൈസ വാങ്ങും. ഇത് ഞാൻ സ്ഥിരമായി മത്സ്യം വാങ്ങുന്ന വെളിയങ്കോട്ടും പുതിയിരുത്തിയിലും പുതു പൊന്നാനിയിലും പതിവായി അരങ്ങേറുന്നതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും മാർക്കറ്റിൽ പോകുമ്പോൾ ആ സ്നേഹം അവർ നൽകുന്നുണ്ട്.
This story is from the September 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം