സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാന്ത്വനം പകരേണ്ട മെഡിസെപ് പദ്ധതി ഉപയോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുന്നു. ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോൾ വാഗ്ദാനം ചെയ്ത മിക്ക ആനുകൂല്യങ്ങളും കടലാസിൽ മാത്രം. നിലവിലുണ്ടായിരുന്ന ഹെൽത്ത് പോളിസി ഉപേക്ഷിച്ച് മെഡിസെപ് സ്വീകരിക്കാൻ നിർബന്ധിതരായ ജീവനക്കാരും പെൻഷൻകാരും വെട്ടിലായിരിക്കുകയാണ്.
നൽകാത്ത സുരക്ഷയ്ക്ക് പണം
ഇപ്പോൾ ജോലി കിട്ടിയവരും പദ്ധതി ആരംഭിച്ച 2022 ജൂലൈ മുതലുള്ള 18 മാസത്തെ പ്രീമിയം 9,000 രൂപ നിർബന്ധമായി കൊടുക്കണം. തുടർന്ന് അതതു മാസത്തെ 500 രൂപയും നൽകണം. അതായതു കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കിട്ടാത്ത സുരക്ഷയ്ക്കാണ് പണം വാങ്ങുന്നത്. ഇത് അന്യായമല്ലേ എന്നാണു ചോദ്യം. ഒരിക്കലും ലഭിക്കാത്ത സേവനത്തിന് ഫീസ് ഈടാക്കുന്നത് കോടതികളിൽ ചോദ്യം ചെയ്യപ്പെടാം.
മുൻകൂറായി നൽകുന്നുവെന്നു സർക്കാർ
മെഡിസെപ്പിന്റെ കാലാവധി മൂന്നു വർഷമാണെന്നും ഇക്കാലയളവിലെ പ്രീമിയം മുഴുവൻ അടച്ചാലേ ആനുകൂല്യങ്ങളെല്ലാം ലഭിക്കൂ എന്നാണ് സർക്കാറിന്റെ നിലപാട്. ഒരു വർഷം സർക്കാർ സർവീസിൽ പ്രതീക്ഷിക്കുന്ന നിയമനങ്ങളുടെ എണ്ണം കൂടി കണക്കാക്കിയാണ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, മാരകരോഗത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമായുള്ള കോർപസ് ഫണ്ടിന്റെ ആനുകൂല്യം പുതിയ ജീവനക്കാർക്കും നൽകണമെന്നതിനാൽ മുഴുവൻ പ്രീമിയവും ഈടാക്കിയേ പറ്റൂ. പുതിയവർക്ക് ഇതു വേണ്ടെന്നു വയ്ക്കാനും വ്യവസ്ഥയില്ല. എന്നാൽ ഇത്തരക്കാർക്ക് പ്രീമിയം തവണകളായി അടയ്ക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
തിമിരം കണ്ണു തുറക്കാതെ കമ്പനി
This story is from the January 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്‌ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.