ആറു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കേരള സർക്കാർ നടപ്പാക്കുന്ന ചികിത്സാ കവറേജ് പദ്ധതിയായ മെഡിസെപ് ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരിക്കുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കി തുടങ്ങിയിട്ടുമുണ്ട്.
പദ്ധതി വമ്പൻ തന്നെ
പതിനൊന്നു ലക്ഷത്തോളം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 30 മുതൽ 40 ലക്ഷം വരെ പേർക്കെങ്കിലും ഒരു വർഷം മൂന്നു ലക്ഷം രൂപയുടെ ചികിത്സാ കവറേജ് ലഭ്യമാക്കുന്ന ബൃഹത് പദ്ധതിയാണ് മെഡിസെപ് എന്നതിൽ സർക്കാരിന് അഭിമാനിക്കാം.
ദീർഘകാലം നിലനിൽക്കേണ്ട വൻപദ്ധതിയായ മെഡിസെപ് നടപ്പാക്കുന്ന ഓറിയന്റൽ ഇൻഷുറൻസ് എന്ന പൊതുമേഖലാ കമ്പനിയും പദ്ധതിയിൽ ക്ലെയിം കൈകാര്യം ചെയ്യുന്ന തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരായ വിദാൽ ഹെൽത്ത് ഇൻഷുറൻസും ഫാമിലി ഹെൽത്ത് പ്ലാൻ ഇൻഷുറൻസും വളരെ വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
വർഷങ്ങളോളം നീണ്ട പ്രയത്നത്തിനൊടുവിൽ ഏറെ വെല്ലുവിളികൾ തരണം ചെയ്താണ് സർക്കാർ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും തുടരുകയുമാണ്. ഈ ബാലാരിഷ്ടതകളെല്ലാം മറികടന്ന് പദ്ധതി മികവുറ്റതായി മാറുമെന്നു ധനമന്ത്രി കെ. എൻ.ബാലഗോപാൽ വ്യക്തമാക്കുന്നു. പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ നേരിടാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് പെൻഷൻകാർക്ക് അറിയേണ്ട ചിലതുണ്ട്. പ്രഖ്യാപനങ്ങളെല്ലാം സാക്ഷാൽക്കരിച്ചു പദ്ധതി മികച്ച രീതിയിൽ, വിജയകരമായി മുന്നേറുമോ? ചെലവിനെക്കുറിച്ച് ആശങ്കപ്പെടാതെ മികച്ച ചികിൽസ ഇഷ്ടമുള്ള ആശുപത്രികളിൽ നേടാനാകുമോ? ജീവിതകാലം കവറേജ് ഉറപ്പാക്കി മെഡിസെപ് നിലനിൽക്കുമോ? ഇക്കാര്യങ്ങളെക്കുറിച്ച് അറിയാം തുടർപേജുകളിൽ.
മികവുകൾ ഏറെ
വിപണിയിൽ ലഭ്യമായ മറ്റേതു ഹെൽത്ത് പോളിസിയെക്കാളും തനതായ സവിശേഷകളുണ്ടെന്നത് മെഡിസെപ്പിനെ വേറിട്ടു നിർത്തുന്നു.
This story is from the August 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01, 2022 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്‌ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.