'ഹോം' എന്ന സിനിമയിൽ കൗമാരക്കാരനായ കഥാപാത്രം രാത്രിയിൽ കിടക്കുന്നതിനു മുമ്പ് അമ്മയെ വിളിക്കുന്നുണ്ട്. മുകളിലത്തെ നിലയിലാണ് മകന്റെ കിടപ്പുമുറി. ആ വിളി മറ്റൊന്നിനുമല്ല, കുടിക്കാനുള്ള വെള്ളം അമ്മ മുറിയിൽ കൊണ്ടുവന്ന് വെക്കാനോ മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാനോ ആണ്.
സ്വന്തം കിടക്കയിൽ നിന്നെഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ പോലും മെനക്കെടാതെ അതിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ജീവിതത്തോടുള്ള അലസമനോഭാവമാണ് സൂചിപ്പിക്കുന്നത്. താഴത്തെ നിലയിലുള്ള അടുക്കളയിൽ പോയി കുടിക്കാനുള്ള വെള്ളം എടുത്തു കൊണ്ടുവരാനുള്ള വിമുഖതയും ഈ മടി കൊണ്ടാണ് ഉണ്ടാവുന്നത്. ചെറിയ കാര്യങ്ങൾ മുതൽ ജീവിതത്തിലെ പഠനം, ജോലി, ബിസിനസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ മടി ഗുരുതരമാകുന്നു.
എന്താണ് മടി?
പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടപ്പോൾ അവ മാറ്റിവെച്ച് അപ്രധാനമായ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് മടിയുള്ളവരിൽ പൊതുവെ കാണപ്പെടുന്നതാണ്.
ഉദാഹരണത്തിന്, മെഡിക്കൽ എൻട്രൻസിന് തീവ്രമായി പഠനം നടത്തേണ്ട സമയത്ത് അതു ശ്രദ്ധിക്കാതെ, വെറുതെ അലസമായി ടി.വിയും കണ്ട് സമയം നീക്കുന്നത് മടിമൂലമാണ്.
‘മടി’യുടെ ന്യായീകരണങ്ങൾ
മടിയുള്ളവർ അവർ അലസമായിട്ടിരിക്കുന്നതിന് പല കാരണങ്ങളും കണ്ടത്തും. അവർ സാധാരണ പറയുന്ന വാക്കുകൾ താഴെ കൊടുക്കുന്നു.
ഓ, ഒരു മൂഡില്ല
ഏതെങ്കിലും ഉത്തരവാദിത്തം ചെയ്യാനായുള്ളപ്പോൾ അതു ചെയ്യാതെ നിഷ്ക്രിയരായി ഉറങ്ങുകയോ ടി.വി കാണുകയോ മൊബൈലിൽ വെറുതെ ചാറ്റ് ചെയ്യുകയോ ഗെയിം കളിക്കുകയോ ചെയ്യും. ചോദിച്ചാൽ, 'ഓ... ഒരു മൂഡില്ല' എന്നായിരിക്കും മറുപടി.
വല്ലാത്ത ക്ഷീണം
ചിലരാകട്ടെ, പല കാര്യങ്ങളും സ്ഥിരമായി മാറ്റിവെക്കും. അല്ലെങ്കിൽ ചെയ്യാതിരിക്കും. ആരെങ്കിലും ചോദിക്കുമ്പോൾ പറയും വല്ലാത്ത ക്ഷീണമെന്ന്. അലസത അഥവാ മടിയുള്ള എല്ലാവരുടെയും മടിക്ക് കാരണം മനോഭാവവും ശീലവും മാത്രമായിരിക്കില്ല. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളപ്പോൾ അതിന്റെ ഫലമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ഇതുമൂലം ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മാറ്റിവെച്ചേക്കാം.
This story is from the August 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം