മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ ഉമ്മയുടെ ഖബറിടത്തിൽ നിന്ന് ആയിശ മറിയം വാരിയെടുത്ത മണൽത്തരികൾക്ക് ഉമ്മയുടെ അതേ ചൂടായിരുന്നു, ഉമ്മ അവരെ ചേർത്തു പിടിക്കുമ്പോഴുണ്ടാകുന്ന അതേ ചൂട്.
“ഞങ്ങളേക്കാളും ഭാഗ്യവാന്മാരാണല്ലോ ഈ മണൽത്തരികൾ. എപ്പോഴും ഉമ്മയെ ചേർത്തുപിടിക്കാലോ. ഉമ്മ ഇവിടെ തന്നെയുണ്ട് ഉപ്പാ, എങ്ങോട്ടും പോയിട്ടില്ല”- വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ആ 11കാരിയുടെ വിതുമ്പൽ കണ്ടുനിന്നവരെയും ഈറനണിയിച്ചു. അസ്സലാമു അലൈക്കും യാ ഉമ്മീ (ഉമ്മക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ)... നീട്ടിവിളിച്ച് മുട്ടുകുത്തി അവൾ ഖബറിൽ മുഖമമർത്തി... ഉപ്പയുടെ കൈപിടിച്ച് കണ്ണീരോടെ തൊട്ടടുത്ത് സഹോദരങ്ങളായ ആഷിഫും അൻസിഫുമുണ്ടായിരുന്നു. മക്കളെ ആശ്വസിപ്പിക്കാൻ കഴിയാതെ മുഹമ്മദ് ഇസ്മായിൽ ജന്നത്തുൽ മുഅല്ലയിലെ മറ്റൊരു കോണിലേക്ക് കണ്ണോടിച്ചു...
പരിശുദ്ധ ഹജ്ജിനായി തന്നെയും സഹോദരങ്ങളെയും ചേർത്തു പിടിച്ച് മുത്തം വെച്ച് കണ്ണുനിറച്ച് വീടിന്റെ പടിയിറങ്ങിയ ഉമ്മയുടെ മുഖം ആയിശയുടെ മനസ്സിലുണ്ട്. ജീവിതത്തിലിന്നു വരെ ഞങ്ങളെ പിരിഞ്ഞിരിക്കാത്ത ഉമ്മ. ഒടുക്കം ഒരു നോക്കുപോലും കാണാനാവാ തെ അവരെ വിട്ടുപോയി... അപകടശേഷം ആദ്യമായി ഉമ്മയുടെ ഖബർ സിയാറത്തിന് എത്തിയതായിരുന്നു ആ കുടുംബം.
ഹജ്ജിനു ദിവസങ്ങൾ മാത്രം ശേഷിക്കെ 2015 സെപ്റ്റംബർ 11ന് മക്കയിലുണ്ടായ ക്രെയിൻ അപകടത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും ഈ കുടുംബത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്. അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനാനഗർ സ്വദേശി മുഅമിനയുടെ ഭർത്താവ് മുഹമ്മദ് ഇസ്മായിലിനും മക്കൾക്കും നടുക്കുന്ന ഓർമയാണ് ആ ഹജ്ജ് കാലം.
മക്ക ക്രെയിൻ അപകടം
This story is from the July 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...
മികച്ച ഡ്രൈവറാകാം
ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്
ഞാനൊരു രോഗിയാണോ ഡോക്ടർ?
മാനസികാരോഗ്യം
ശ്രീരാഗം പെയ്തിറങ്ങുമ്പോൾ
മലയാളിക്ക് സംഗീതാസ്വാദനത്തിന്റെ മാസ്മരികത സമ്മാനിച്ച എം.ജി. ശ്രീകുമാർ തന്റെ സംഗീതയാത്രയുടെ നാൽപത് വർഷം പൂർത്തിയാക്കുകയാണ്...
പരീക്ഷക്കാലം പതറരുത് അവസാന ലാപ്പിൽ
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിച്ച്, ഏകാഗ്രതയോടും ആത്മവിശ്വാസത്തോടുംകൂടി പരീക്ഷയെ നേരിടാനുള്ള മാർഗങ്ങൾ ഇതാ...
ഓരോ തുള്ളിയും കരുതലോടെ
കടുത്ത വേനലും വരൾച്ചയുമാണ് വരാനിരിക്കുന്നത്. ഓരോ തുള്ളി വെള്ളവും കരുതലോടെ ഉപയോഗിക്കാം; നമുക്കായി, നാടിനായി...
അവർ വളരട്ടെ.മിടുക്കരായി
അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ടതാണ് പാരന്റിങ്. വിവിധ തരം പാരന്റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന മാറ്റങ്ങളും അറിയാം...
തിരശ്ശീലക്കു പിന്നിലെ പോരാട്ടവീര്യം
മാനഹാനി ഭയന്ന് സംഭവം മൂടിവെച്ചിട്ട്, നാളെ എന്റെ മകൾക്ക് ഇങ്ങനെ സംഭവിച്ചാൽ പരിതപിച്ചിട്ട് കാര്യമില്ലല്ലോ?\" ഇത് പറയുമ്പോൾ കണ്ണുനീരല്ല, അതിജീവിച്ചവളുടെ ധീരതയായിരുന്നു ആ കണ്ണിൽ.