2003 മുതൽ സെപ്റ്റംബർ 10, ലോക ആത്മഹത്യ വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്ന ആത്മഹത്യ മൂലമുള്ള മരണങ്ങൾ തടയുന്നതിന് അവബോധം സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമാണ് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്റെ (ഐഎഎ സി) ആഭിമുഖ്യത്തിൽ ഈ ദിനം ആചരിക്കുന്നത്. ആത്മഹത്യക്കെതിരെ ആഗോള ജനതയെ ബോധവൽകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും അനുയോജ്യമായ പ്രമേയവും പരിപാടികളുമാണ് എല്ലാ വർഷവും ഈ ദിനത്തിൽ അവതരിപ്പിക്കുന്നത്. ആത്മഹത്യകൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കാം' എന്നതാണ് ഈ വർഷത്തെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓരോ സെക്കന്റിലും ആത്മഹത്യ
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ. ഒരു വർഷം എട്ടുലക്ഷത്തിലേറെ പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ഓരോ 40 സെക്കന്റിലും ഒരു ആത്മഹത്യ നടക്കുന്നു. വിജയിക്കുന്ന ഓരോ ആത്മഹത്യാശ്രമത്തിനുമിടയ്ക്ക് 25 ഓളം പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നുവെന്നും കണക്കുകളുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ എല്ലാ സെക്കന്റിലും ലോകത്തെവിടെയോ ഒരു ആത്മഹത്യയോ ഒരു ആത്മഹത്യാശ്രമമോ നടക്കുന്നുവെന്ന്.
നഷ്ടപ്പെടുന്ന ഓരോ ജീവനും ആരുടെയെങ്കിലും പങ്കാളിയോ കുട്ടിയോ, രക്ഷിതാവോ, സുഹൃത്തോ, സഹപ്രവർത്തകനോ ആകാം. ഓരോ ആത്മഹത്യയും ആ ആളുമായി ബന്ധപ്പെട്ട 135-ഓളം പേരെ മാനസികമായും വൈകാരികമായും തളർത്തുന്നുവെന്നാണ് കണക്കുകൾ. ഇതിനർ ത്ഥം ഒരു വർഷം ശരാശരി പത്തു കോടിയിലേറെപ്പേർ ആരുടെയെങ്കിലും ആത്മഹത്യയുടെ ഫലമായി ബാധിക്കപ്പെടുന്നു എന്നാണ്. ഇങ്ങനെ നോക്കുമ്പോൾ ആത്മഹത്യ മനുഷ്യരാശിയുടെ നില നിൽപിന് തന്നെ അപകടകരമായ ഒരു ഗുരുതര സാമൂഹിക വിപത്താണ്. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഈ സാമൂഹിക വിപത്തിന് എത്രയും വേഗം പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ലോക ആത്മഹത്യാ വിരുദ്ധ ദിനത്തിന്റെ പ്രാധാന്യവും അതാണ്. ആത്മഹത്യ തടയുന്നതിനും അതിനെക്കുറിച്ച് ബോധവൽകരണത്തിനും നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
കേരളത്തിൽ കൂടുതൽ
This story is from the October 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2023 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കുഞ്ഞുങ്ങളിലെ ജനനവൈകല്യം ശ്രദ്ധിക്കണം
ഗർഭകാലം മുതൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
ആർത്തവം സമയം തെറ്റാതിരിക്കാൻ
സ്ത്രീശരീരത്തിലെ സ്വാഭാവിക പ്രക്രിയയമാണ് ആർത്തവം എന്നത്. സ്ത്രീയുടെ ശരീരത്തെ ഗർഭധാരണത്തിന് അനുയോജ്യമാക്കുന്നതാണ് ഈ പ്രക്രിയയെന്ന് പറയാം.
വെള്ളം കുടിക്കാൻ മറക്കല്ലേ
വെള്ള കോളർ ജോലിക്കാർ വെള്ളം കുടിയുടെ വീമ്പ് പറയുന്നതു കേട്ടാൽ വെള്ളം കുടിക്കാത്തവരും കുടിച്ചുപോകും. പലരും ഉച്ചവരെ 5 ലിറ്റർ വെള്ളം കുടിക്കുന്ന കണക്കുപോലും പറയാറുണ്ട്. പക്ഷേ, എരിവിന് പരിഹാരമായും തൊണ്ട വരളലിന് ഒറ്റമൂലിയായും എന്തെങ്കിലും വിഴുങ്ങാനും മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മളിൽ പലരും.
കുഞ്ഞുങ്ങൾക്ക് കൊടുക്കാം ആരോഗ്യപൂർണമായ ഭക്ഷണം
കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് തയാറാക്കിയാലും അത് നല്ല ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ പ്രധാനമാണ്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പതിവ് നടത്തം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു മികച്ചതാണ്. എന്നാൽ നടത്തത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
ആരോഗ്യം സംരക്ഷിച്ച് ജീവിക്കാം -
ഈ തിരക്കേറിയ കാലത്ത് ആരോ ഗ്വകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹപരിശോധന എപ്പോൾ തുടങ്ങണം
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
വേനലിൽ രോഗപെരുമഴ
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം കാരണം ആയിരിക്കാം. ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. ഐസ് മുതലായവ ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും തന്നെ താമസിയാതെ ആശുപത്രിയിൽ എത്തിക്കുക.
തലകറക്കം ശ്രദ്ധിക്കാതെ പോകരുത്
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.