പാൽവില വർധന പരിഹാരമല്ല
KARSHAKASREE|March 01, 2023
തീറ്റച്ചെലവു കുറയ്ക്കൽ, ഉപഭോക്താക്കൾക്കു നേരിട്ടു വിപണനം, മൂല്യവർധന എന്നിവയിലൂടെ പാലുൽപാദനം ലാഭകരമാക്കാം
ഡോ. പൊന്നുസ്വാമി, ഡോ. ഹിമ സുബിൻ മാത്യു**
പാൽവില വർധന പരിഹാരമല്ല

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിൽ ഏറിയ പങ്കും പാലായിത്തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാൽ തൈര്, മോര്, നെയ്യ്, ചീസ്, പനീർ തുടങ്ങിയവയുടെ വിൽപനയിൽ ഈയിടെയായി വൻ വർധനയുണ്ട്. ജനസംഖ്യയുടെ വർധന, ജീവിതശൈലിയിലെ മാറ്റം എന്നിവയാണ് ഇവയുടെ ഡിമാൻഡ് കൂടാൻ കാരണം. നിർഭാഗ്യവശാൽ ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താൻ നമ്മുടെ ചെറുകിട ക്ഷീരകർഷകർക്കു കഴിയുന്നില്ല.

 ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ.

കേരളത്തിലെ ക്ഷീരമേഖല ഒട്ടേറെ പ്രശ്നങ്ങൾ നേരിടുകയാണിപ്പോൾ. അവയിലേറ്റവും പ്രധാനം തീറ്റച്ചെലവിലെ വർധന തന്നെ.

കുത്തനെ കൂടുന്ന തീറ്റച്ചെലവ് കേരളത്തിൽ പാലുൽപാദനച്ചെലവിന്റെ സിംഹഭാഗവും കാലിത്തീറ്റയ്ക്കാണ്. വിവിധ പഠന റിപ്പോർട്ടുകൾ അനുസരിച്ചു പാൽ ഉൽപാദനച്ചെലവിന്റെ 70 ശതമാനവും കാലിത്തീറ്റയ്ക്കു വേണ്ടിയാണ്. വിപണിയിൽ ലഭ്യമായ കാലിത്തീറ്റയിലുള്ള അമിത ആശ്രിതത്വമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വിലയുമനുസരിച്ചു കാലിത്തീറ്റവില ചാഞ്ചാടിക്കൊണ്ടിരിക്കും. കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനാൽ 40% വ രെ വിലവർധനയാണ് അടുത്ത കാല കാലിത്തീറ്റയ്ക്ക് ഉണ്ടായത്. കേര ളത്തിൽ കന്നുകാലി വളർത്തൽ ലാഭകരമാകണമെങ്കിൽ തീറ്റച്ചെലവു കുറച്ചേ പറ്റൂ.

സങ്കരയിനം പശുക്കളോടുള്ള അമിത പ്രിയം: കേരളത്തിൽ വളർത്തുന്ന പശുക്കളിൽ 80-90% സങ്കരയിനമാണ്. ശേഷിക്കനുസരിച്ചുള്ള ഉയർന്ന പാൽ ഉൽപാദനം ഇവയ്ക്കു സാധ്യമാകണമെങ്കിൽ മികച്ച പരിപാലനവും തീറ്റക്രമവും പാലിക്കണം. പച്ചപ്പുൽ ലഭ്യത കുറഞ്ഞ കേരളത്തിൽ ഇത്തരം പശുക്കളെ പരിപാലിക്കുന്നതും ഉൽപാദനച്ചെലവ് ഉയർത്തുന്നു. സങ്കരയിനം പശുക്കൾക്കു രോഗപ്രതിരോധ ശേഷി താരതമ്യേന കുറവായതിനാൽ രോഗസാധ്യതയും ചികിത്സച്ചെലവും കൂടുകയും ചെയ്യും.

അമിതമായ കൃത്രിമ ബീജസങ്കലനം: കേരളത്തിൽ കൃത്രിമ ബീജസങ്കലന നിരക്ക് വളരെ കൂടുതലാണ്. അതു മൃഗങ്ങളുടെ സ്വാഭാവിക ബീജസകലനത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. തൽഫലമായും രോഗപ്രതിരോധശേഷി കുറയുന്നു. സ്വാഭാവിക പ്രജനനത്തിന് അവസരം നൽകാതെ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ ചെയ്യൂ.

This story is from the March 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024