തണ്ണീർ മത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം മാത്യു തോമസ് - നസ്സൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പാൻ ഇന്ത്യൻ സിനിമയാണ് "നെയ്മർ".
വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന നെയ്മർ നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.
"നെയ്മർ എന്ന ഈ ചിത്രത്തിലാണ് "നെയ്മർ.
കുഞ്ഞാവയുടെ പ്രേമത്തിൻറെ ചുക്കാൻ പിടിക്കുന്ന സിന്റോ പറഞ്ഞുകൊടുക്കുന്ന നമ്പരുകളും അതിനെ തുടർന്ന് ഉണ്ടാകുന്ന രസകരമായ പ്രശ്നങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
മാത്യു തോമസ്- നസ്ലിൻ ഇവരെ കൂടാതെ, ഇവരുടെ അപ്പന്മാരായി വരുന്നത് ഷമ്മി തിലകൻ, വിജയ രാഘവൻ എന്നിവരാണ്. അപ്പന്മാരുടെ സൗഹൃദത്തിനും തുല്യ പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രത്തിൽ ഷമ്മി തിലകൻ, വിജയ രാഘവൻ എന്നിവരുടെ കൂട്ടാളിയായി ജോണി ആന്റണിയും എത്തുന്നു.
ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു നാടൻ നായയെ കേന്ദ്ര കഥാപാത്രമാക്കി ഇറക്കുന്ന സിനിമയാണ് "നെയ്മർ", നായകുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണൽ സീാൻസുകൾക്കുമൊപ്പം ട്രെയിനിങ് സിദ്ധിച്ചിട്ടുള്ള ബ്രീഡ് നായകുട്ടികൾക്ക് മാത്രം ചെയ്യാനാകുന്ന തരത്തിലുള്ള രംഗങ്ങളും നെയ്മർ എന്ന നാടൻ നായക്കുട്ടി ഈ ചിത്രത്തിനായി ചെയ്തിട്ടുണ്ട് .
This story is from the May 2023 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ദി സ്പോയിൽ
ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി
ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിന് എതിർവശത്തുളള റോഡിലൂടെ സഞ്ചരിച്ചെത്തുന്ന പുരാതനമായ ഒരു തറവാട്ടിലായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷൻ' ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ഈ വീട്ട തന്നെ. ചിത്രത്തിന്റെ എഴുപതോളം വരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇവിടെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിലെത്തുമ്പോൾ അഭിനേതാക്കൾക്കു പുറമേ ധാരാളം ആൾക്കാരുണ്ട്. ആണുങ്ങളും പെണ്ണങ്ങളുമെല്ലാം ഒരു പോലെയുണ്ട്. ഒരു മരണവീടായിട്ടാണിവിടം ചിത്രീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയുമധികം ആൾക്കാർ സന്നിഹിതരായിക്കരുതെന്നു് അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ശ്രീജിത്ത് രവി,അനീഷ്.ജി.മേനോൻ ,പ്രിയങ്ക, അഖില, തുടങ്ങിയ അഭിനേതാക്കൾ. ഇവിടെ സന്നിഹിതരായിട്ടുണ്ട്. ഇതൊരു ഹ്യൂമർ, ത്രില്ലർ, ഫാൻസി ചിത്രമാണ്. - സംവിധായകനായ റഷീദ് പാറയ്ക്കൽ പറഞ്ഞു. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം.
സുദേവിന് അമർദീപ് ജീവിതസഖി
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്
പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1
സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, ബൈരി' എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുളള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.
മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖിനെയും ഗായത്രിയെയുമാണ് ഫക്ക് പോസ്റ്ററിൽ കാണാനാകുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങിയ നായികയാണ് ലക്ഷണ. സൂപ്പർസ്റ്റാർ വിജയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ച ലക്ഷണ വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും ബ്രേക്കെടുത്തു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലക്ഷണ നൃത്ത രംഗത്ത് സജീവമാവുകയാണ്. ഒപ്പം സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ലക്ഷണയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.
ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട
സാം കടമ്മനിട്ടയ്ക്ക് സംഗീതം ഒരു ഉപാസനയാണ്. ജീവശ്വാസത്തിലും അദ്ദേഹം സംഗീതത്തെ കൊണ്ടുനടക്കുന്നു. ആദ്യ സിനിമയിൽ ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടുപാടിപ്പിക്കാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. സംഗീതത്തോടൊപ്പം അഭിനയവും ഒരുമിച്ചു കൊണ്ടുപോവുകയാണ് സാം. സംഗീത-അഭിനയ ജീവിതത്തെ കുറിച്ച് സാം കടമ്മനിട്ട വെളളിനക്ഷത്രത്തോടു സംസാരിക്കുന്നു.
അയ്യർ ഇൻ അറേബ്യ
ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണ് അയ്യർ ഇൻ അറേബ്യ,
കാടും നാടും ചേർന്നൊരുക്കുന്ന വ്യവഹാരത്തിന്റെ വൈചിത്രമായി കുറിഞ്ഞി
വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടും ബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളെയും കഥാപാത്രങ്ങളാക്കി നല്ലൊരു കാടകത്തിന്റെ കഥ പറയുകയാണ് കുറിഞ്ഞി'യിലൂടെ. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. ഗോത്ര ഗായിക അനിഷിതവാസു ഇതിൽ ഗായികയായും കഥാപാത്രമായും രംഗത്തെത്തുന്നു. ശ്രീ മൂകാംബിക കമ്യുണിക്കേഷൻസ് ബാനറിൽ എസ് ആർ നായർ അമ്പലപ്പുഴ നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജിതേഷ് സി ആദിത്യ നിർവ്വഹിക്കുന്നു.