സിനിമാ ഓഡീഷന് സഹായിക്കാനുള്ള സംഘത്തോടൊപ്പം പോയ കാസർകോട്ടുകാരി ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നടിയാണ്. ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി പിന്നീട് ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശ്രീവിദ്യ മുല്ലശ്ശേരി. തന്റെ ജീവിതത്തിൽ വഴിത്തിരിവായിട്ടുള്ള പലകാര്യങ്ങളും യാദൃച്ഛികമായി സംഭവിച്ചിട്ടുള്ളതാണെന്നാണ് ശ്രീവിദ്യ പറയുന്നത്. സിനിമ പ്രവേശനം മുതൽ വിവാഹം വരെ ഒന്നും ശ്രീവിദ്യ പ്ലാൻ ചെയ്ത കാര്യങ്ങൾ ആയിരുന്നില്ല. ജനുവരിയിൽ ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുകയുണ്ടായി. വലിയ ആഘോഷമായാണ് ആരാധകർ താരത്തിന്റെ വിവാഹ നിശ്ചയം ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. തന്റെ ഭാവി വരനെപ്പറ്റിയും വിവാഹത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും വെള്ളിനക്ഷത്രത്തോട് മനസ്സ് തുറക്കുകയാണ് ശ്രീവിദ്യ.
ആറുവർഷത്തെ പ്രണയം ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നു രാഹുൽ പ്രൊപ്പോസ് ചെയ്തത് എങ്ങിനെയാണെന്ന് പറയാമോ ?
ആറു വർഷങ്ങൾക്ക് മുൻപ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് ഞാൻ നന്ദുവിനെ (രാഹുലിനെ അങ്ങനെയാണ് വിളിക്കുന്നത് ആദ്യമായി കാണുന്നത്. ഞാൻ ഹോട്ടലിന്റെ ലോബിയിൽ എന്റെ ഫ്രണ്ടിനെ കാത്ത് നിൽക്കുവായിരുന്നു. അന്ന് കുറെ പടങ്ങളുടെ പ്രമോഷൻ അവിടെ നടക്കുന്നുണ്ടായിരുന്നു. നന്ദുവിന്റെ പടവും ഇറങ്ങാൻ ഇരിക്കുവായിരുന്നു. പുള്ളിയും കുറേ ഫ്രണ്ട്സും ഹോട്ടലിൽ കയറി വന്നു. നന്ദ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് അത് വളരെ ഇറിറ്റേറ്റിങ് ആയി തോന്നി. ഞാൻ അവിടുന്ന് ഇറങ്ങിപ്പോയി. പുള്ളി അന്നുതന്നെ ഫെയ്സ്ബുക്കിലൂടെ എന്നെ പരിചയപെട്ടു. പിന്നീട് ഫ്രണ്ട്സ് ആയി. കുറച്ച് നാൾ കഴിഞ്ഞ് പുള്ളി എന്നെ പ്രൊപ്പോസ് ചെയ്തു. ഫോൺ വഴിയാണ് പ്രൊപ്പോസ് ചെയ്തത്. ആദ്യം ഞാൻ മറുപടി കൊടുത്തില്ല. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷം കാഷ്വലായി സംസാരിക്കുന്നതിനിടെ പുള്ളി വീണ്ടും പറഞ്ഞു. ഒരുപാട് ആലോചിച്ചാണ് ഞാൻ മറുപടി കൊടുത്തത്.
രാഹുലിന്റെ സ്വഭാവത്തിൽ ശ്രീവിദ്യക്ക് ഏറ്റവും ഇഷ്ട്ടപെട്ടിട്ടുള്ള കാര്യം എന്താണ്?
This story is from the May 2023 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം
മല്ലികാ വസന്തം @50
കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം
രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഭ്രമയുഗം. റെഡ് റെയിൻ, ഭൂതകാലം എന്നീ സിനിമകൾക്കു ശേഷം രാഹുൽ ചെയ്ത സിനിമ കൂടിയാണിത്. തന്റെ മൂന്നാമത്തെ സിനിമയ്ക്കു വേണ്ടി എടുത്ത പരിശ്രമം ചെറുല്ല. അത് ആ സിനിമയിൽ കാണാനുമുണ്ട്. കഥയിലും കഥാപാത്രങ്ങളിലും ഒരു കോംപ്രമൈസും ചെയ്യാത്ത സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ...
ദി സ്പോയിൽ
ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി
ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിന് എതിർവശത്തുളള റോഡിലൂടെ സഞ്ചരിച്ചെത്തുന്ന പുരാതനമായ ഒരു തറവാട്ടിലായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷൻ' ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ഈ വീട്ട തന്നെ. ചിത്രത്തിന്റെ എഴുപതോളം വരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇവിടെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിലെത്തുമ്പോൾ അഭിനേതാക്കൾക്കു പുറമേ ധാരാളം ആൾക്കാരുണ്ട്. ആണുങ്ങളും പെണ്ണങ്ങളുമെല്ലാം ഒരു പോലെയുണ്ട്. ഒരു മരണവീടായിട്ടാണിവിടം ചിത്രീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയുമധികം ആൾക്കാർ സന്നിഹിതരായിക്കരുതെന്നു് അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ശ്രീജിത്ത് രവി,അനീഷ്.ജി.മേനോൻ ,പ്രിയങ്ക, അഖില, തുടങ്ങിയ അഭിനേതാക്കൾ. ഇവിടെ സന്നിഹിതരായിട്ടുണ്ട്. ഇതൊരു ഹ്യൂമർ, ത്രില്ലർ, ഫാൻസി ചിത്രമാണ്. - സംവിധായകനായ റഷീദ് പാറയ്ക്കൽ പറഞ്ഞു. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം.
സുദേവിന് അമർദീപ് ജീവിതസഖി
മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്
പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1
സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, ബൈരി' എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുളള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.
മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖിനെയും ഗായത്രിയെയുമാണ് ഫക്ക് പോസ്റ്ററിൽ കാണാനാകുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങിയ നായികയാണ് ലക്ഷണ. സൂപ്പർസ്റ്റാർ വിജയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ച ലക്ഷണ വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും ബ്രേക്കെടുത്തു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലക്ഷണ നൃത്ത രംഗത്ത് സജീവമാവുകയാണ്. ഒപ്പം സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ലക്ഷണയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.
ഗാനഗന്ധർവനെക്കൊണ്ട് പാടിച്ച സാം കടമ്മനിട്ട
സാം കടമ്മനിട്ടയ്ക്ക് സംഗീതം ഒരു ഉപാസനയാണ്. ജീവശ്വാസത്തിലും അദ്ദേഹം സംഗീതത്തെ കൊണ്ടുനടക്കുന്നു. ആദ്യ സിനിമയിൽ ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടുപാടിപ്പിക്കാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. സംഗീതത്തോടൊപ്പം അഭിനയവും ഒരുമിച്ചു കൊണ്ടുപോവുകയാണ് സാം. സംഗീത-അഭിനയ ജീവിതത്തെ കുറിച്ച് സാം കടമ്മനിട്ട വെളളിനക്ഷത്രത്തോടു സംസാരിക്കുന്നു.