കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥ, സംസ്കാരങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, കൃഷി, ജാതിവ്യവസ്ഥ, മരണാനന്തരചടങ്ങുകൾ തുടങ്ങി എല്ലാ മേഖലകളേയും സ്പർശിച്ചു കൊണ്ട് അജ്ഞാതരായ മണ്ണിന്റെ മണമുള്ള ‘മഹാകവികൾ' സൃഷ്ടിച്ചവയാണ് ആദ്യകാല നാടൻപാട്ടുകൾ. ഇന്ന് കച്ചവടക്കണ്ണോടുകൂടി പലരും നാടൻപാട്ടുകൾ രചിക്കുകയും നാടൻപാട്ടിന്റെ ആത്മാവിന് ചോർച്ച സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഷയുടെ വ്യാകരണശാസ്ത്രം നാടൻ പാട്ടിന് ഉണ്ടായിരിക്കണമെന്നില്ല. കേരളത്തിലെ വ്യത്യസ്തമായ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഭാഷകളിലായിരുന്നു നാടൻ പാട്ടുകൾ രൂപപ്പെട്ടിട്ടുള്ളത്. പല നാടൻപാട്ടിലും ചെന്തമിഴിന്റേയും കന്നടഭാഷയുടേയും സ്വാധീനം കാണാൻ കഴിയും. ആദ്യകാലത്ത് വാമൊഴിയിലൂടെ തലമുറകളായി കൈമാറി വളരെയധികം മാറ്റങ്ങൾക്കു വിധേയമായിട്ടുള്ളവയാണ് ഇന്ന് നിലനിൽക്കുന്ന പല നാടൻപാട്ടുകളും. നമുക്കറിയാവുന്ന മിക്ക നാടൻപാട്ടുകളും ആദിവാസി, ദളിത് വിഭാഗങ്ങളിലെ കലാകാരന്മാർ അവരുടെ ജോലിഭാരം കുറയ്ക്കാൻ വേണ്ടി സന്ദർഭോ ചിതമായി ഉണ്ടാക്കി, പാടി തലമുറകൾക്ക് കൈമാറിയവയാണ്. കൃഷിയുമായി ബന്ധപ്പെട്ട പാട്ടുകൾ അതിനുദാഹരണമാണ്.
തൈതിനന്തോം താരതിത്തക
തൈതിനന്തോം താരാ --(2)
അരികുറുക, ചെറുകുറുക
ജീരകചെമ്പാവ്,
വിത്തെല്ലാം വാരിപാകുന്നേ,
വിത്തെല്ലാം വാരിപാകുന്നേ
"തള്ള ഞാറുനിക്ക് നിക്ക നിക്ക
“പിള്ള ഞാറു പറിക്കുന്നേ
പിള്ളേരുള്ള തള്ളമാരെല്ലാം
അരിവരമ്പത്തു നിക്കുന്നേ
മുത്തിക്കുനി മുതുക്കികളെല്ലാം
നടവരമ്പത്തു നിൽക്കുന്നേ
പറിക്കുന്നേ ഞാറു പറിക്കുന്ന
പിടിഞാറുകെട്ടി എറിയുന്നേ
തെയ്തിനന്തോം താരതിത്തക തെയ്തിനന്തോം താര ..(2) ചെമ്പകനെല്ലിന്റെ ചുണ്ടുചുവന്നപ്പോൾ
തമ്പ്രാനുണ്ട് വരമ്പത്ത്
ഉണ്ണിക്കുടവയർ ഓമനത്തമ്പുരാൻ
ചൂളം കുത്തി നടക്കുന്നേ...
This story is from the September 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ