ഓരോരുത്തർക്കുമു ണ്ടാകും ജീവിതയാത്രയ്ക്കിടയിൽ ഓരോ അടയാളങ്ങൾ. വഴിത്തിരിവുകളായി സംഭവിക്കുന്ന ആ അടയാളങ്ങൾ ജീവിതത്തിൽ മായാതെ കിടക്കും.
ചലച്ചിത്രനടൻ ജനാർദ്ദനന്റെ ജീവിതത്തിലുമുണ്ട് ഇതുപോലെ ഓരോ അടയാളങ്ങൾ.
ജനാർദ്ദനൻ ആദ്യമായി അഭിനയിച്ച സിനിമ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘ആദ്യത്തെ കഥയാണ്.
അഭിനയവർഷത്തിന്റെ അൻപത് ആണ്ടുകൾ പൂർത്തിയാക്കുകയാണ് ജനാർദ്ദനൻ. ആരവങ്ങളില്ലാതെ.. ആഘോഷങ്ങളില്ലാതെ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജനാർദ്ദനൻ ചേട്ടന്റെ എറണാകുളത്തെ വസതിയിൽ വച്ചുള്ള കൂടിക്കാഴ്ചയിലാണ് വർത്തമാനങ്ങൾക്കിടയിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ആരും ചോദിച്ചിട്ടുമില്ല, ആരോടും പറഞ്ഞിട്ടുമില്ല.'- ചിരിയോടെ ജനാർദ്ദനൻ ഇങ്ങനെ തുടർന്നിട്ടു പറഞ്ഞു.
“സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് ഒരു ചെറിയ കാര്യമല്ല. പലരും അത് വലിയ ആർഭാടമായി കൊട്ടിഘോഷിക്കാറുണ്ട്. ഞാനതിനൊന്നും തുനിഞ്ഞില്ല.
ജനാർദ്ദനൻ അഭിനയിച്ച് പൂർത്തിയാക്കിയ ഏറ്റവും പുതിയ സിനിമ ഹരികുമാർ സംവിധാനം ചെയ്ത "ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ഷാജി കൈലാസിന്റെ കടുവയും ആണ്. സിനിമാഭിനയത്തിന്റെ ആദ്യകാലങ്ങളിൽ അധികവും വില്ലൻ വേഷങ്ങളാണ് ചെയ്തിട്ടുള്ളതെങ്കിലും പിൽക്കാലത്ത് സ്വഭാവനടനായും ചുരുക്കം ചില ചിത്രങ്ങളിൽ നർമ്മത്തിന്റെ പരിവേഷമുള്ള കഥാപാത്രമായും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട്.
ആട്ടെ, ഈ അൻപത് വർഷ കാലത്തിനുള്ളിൽ എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ടാകും?
ഒന്ന് ആലോചിച്ചശേഷം ജനാർദ്ദനൻ തുടർന്നു. കൃത്യമായി കണക്കൊന്നും സൂക്ഷിച്ചിട്ടില്ല. ഏകദേശം അഞ്ഞൂറോളം വരും.
This story is from the July 01, 2022 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01, 2022 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.