ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ
Nana Film|July 01, 2022
കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു.
എം.എസ്.ദാസ് മാട്ടുമന്ത
ഗ്രാമീണ കഥാപാത്രമാവാൻ കലാഭവൻ ഷാജോൺ

മൈ ഡിയർ കരടിയിൽ കലാഭവൻ മണിയുടെ ഡ്യൂപ്പാവാൻ കലാഭവൻ ഷാജോണിന്റെ പേര് നിർദ്ദേശിച്ചത് കോട്ടയം നസീറാണ്. മിമിക്രിയിൽ നിറഞ്ഞുനിൽക്കുമ്പോഴും സിനിമ ഒരുതരം പാഷനായി കൊണ്ടുനടന്ന കലാഭവൻ ഷാജോൺ തനിക്ക് ലഭിച്ച ഓഫർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ചാക്കിൽ പ്രത്യേകം തയ്യാറാക്കിയ കരടിയുടെ രൂപത്തിലുള്ള കറുത്ത വസ്ത്രവും, മുഖം മുഴുവൻ കാണാത്ത തരത്തിലുള്ള മാസ്കുമണിഞ്ഞാണ് കലാഭവൻ മണിയുടെ ഡ്യൂപ്പായി ക്യാമറയുടെ മുന്നിലെത്തിയത്. ഷൂട്ടിംഗ് ദിവസങ്ങളിൽ പൊരിവെയിലത്ത് ബൈക്ക് ഓടിച്ചതിനു പുറമെ ഫൈറ്റ് ചെയ്യേണ്ടിയും വന്നു. ഒന്നോ രണ്ടോ ദിവസമല്ല. നാൽപ്പത് ദിവസമാണ് സ്വന്തം മുഖം ക്യാമറയുടെ മുന്നിൽ കാണിക്കാതെ കലാഭവൻ ഷാജോൺ കരടിയായി അഭിനയിച്ചത്. ഒരു നട്ടുച്ച നേരത്ത് ചുട്ടു പൊള്ളുന്ന കടുത്ത വെയിലിൽ ഉരുകിയൊലിച്ച് കലാഭവൻ ഷാജോൺ കരടിയുടെ വേഷം അഴിച്ചു മാറ്റിയപ്പോൾ പൊട്ടിക്കരഞ്ഞു.

അങ്ങനെ, കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു. ഹാസ്യനടനെന്ന ലേബലിൽ നിന്നും വഴിമാറി ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയാണ് കലാഭവൻ ഷാജോൺ ബ്രദേഴ്സ് ഡേയിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായത്.

ചെറുപ്പം മുതൽക്കേ സിനിമാനടനാവണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന കലാഭവൻ ഷാജോൺ മിമിക്രിയിലൂടെയാണ് ആദ്യമായി പൊതുവേദിയിലെത്തിയത്. മംഗളം മിമിക്സിലൂടെ അമച്വർ മിമിക്സ് രംഗത്ത് സജീവമായ കലാഭവൻ ഷാജോൺ ജോക്സ് ഇന്ത്യയിലൂടെ കടന്നുവന്ന് 1995 ലാണ് കലാഭവനിലെത്തിയത്. സ്വാഭാവികമായും സ്വന്തം പേരിനൊപ്പം കലാഭവന്റെ പേരും പതിഞ്ഞു.

പതിമൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ദൃശ്യത്തിലെ പോലീസുകാരനായ സഹദേവനെന്ന കഥാപാത്രം കലാഭവൻ ഷാജോണിന്റെ ജീവിതത്തിൽ സൃഷ്ടിച്ച വിസ്മരിക്കാനാവാത്ത ചില പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.

മൈ ബോസ്സിന്റെ ഡബ്ബിംഗ് സമയത്താണ് സംവിധായകൻ ജീത്തുജോസഫ് ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഷാജോണിന് വായിക്കാൻ കൊടുത്തത്. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ പോലീസുകാരൻ സഹദവനായി ഷാജോൺ അഭിനയിക്കണമെന്ന് ജീത്തുജോസഫ് പറഞ്ഞപ്പോൾ കോമഡി വേഷങ്ങൾ മാത്രം ചെയ്തിരുന്ന കലാഭവൻ ഷാജോൺ ശരിക്കും ഞെട്ടി. ദൃശ്യത്തിന്റെ കഥ കേട്ട മമ്മൂട്ടിയും മോഹൻലാലും നെഗറ്റീവ് ക്യാരക്ടറായ സഹദേവനാവുന്നത് കലാഭവൻ ഷാജോണാണെന്നറിഞ്ഞപ്പോൾ പോസിറ്റീവായ മറുപടിയാണ് പറഞ്ഞത്.

This story is from the July 01, 2022 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the July 01, 2022 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM NANA FILMView All
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
Nana Film

സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്

time-read
1 min  |
April 16-30, 2024
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
Nana Film

പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു

ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്

time-read
1 min  |
April 16-30, 2024
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
Nana Film

മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...

സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?

time-read
2 mins  |
April 16-30, 2024
ഒരു സെൽഫി കഥ
Nana Film

ഒരു സെൽഫി കഥ

ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...

time-read
1 min  |
April 16-30, 2024
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
Nana Film

എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ

ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

time-read
1 min  |
April 16-30, 2024
കടലിന്റെ കഥയുമായി പെപ്പെ
Nana Film

കടലിന്റെ കഥയുമായി പെപ്പെ

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.

time-read
1 min  |
April 16-30, 2024
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
Nana Film

ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും

ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.

time-read
1 min  |
April 16-30, 2024
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
Nana Film

നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..

നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.

time-read
2 mins  |
April 16-30, 2024
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
Nana Film

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം

കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.

time-read
1 min  |
April 16-30, 2024
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
Nana Film

ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി

ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.

time-read
2 mins  |
April 16-30, 2024