ഇക്കുറി സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുമ്പോൾ ഇന്ദ്രൻസ് പ്രധാന വേഷം ചെയ്ത് കുടുംബസദസ്സുകൾ ഏറ്റു വാങ്ങിയ "ഹോം' എന്ന സിനിമയ്ക്ക് ഒരവാർഡു പോലും ലഭിച്ചിരുന്നില്ല. തനിക്കെന്നല്ല, ഹോം സിനിമയുടെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഒരവാർഡെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഒന്നും കിട്ടാതെ വന്നപ്പോൾ ജൂറി ആ സിനിമ കണ്ടിട്ടുണ്ടാവില്ലെന്നുമായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ആ ഭാഷയ്ക്കും വാക്കുകൾക്കും ശക്തിയുണ്ടായിരുന്നുവെങ്കിലും വർത്തമാനശൈലിയുടെ ഭാവം സൗമ്യത തന്നെയായിരുന്നു. നിഷ്കളങ്കതയുടെ ആവരണം പൊതിഞ്ഞു കൊണ്ടുള്ള ആ വർത്തമാനം ചില ചാനലുകൾക്കു മുമ്പിൽ ഇന്ദ്രൻസ് തുറന്നു വിട്ടു. താണസ്വരമെങ്കിലും അത് എത്തെണ്ടിടത്ത് എല്ലാം എത്തിയിരുന്നു.
കോന്നിയിൽ "ലൂയിസ്' എന്ന സിനിമ യുടെ ലൊക്കേഷനിൽ വച്ച് ഇന്ദ്രൻസ് "നാന'യോട് സംസാരിക്കുമ്പോഴും ഈ കലാകാരന് ഏറെ രോഷാകുലനാകാനൊന്നും കഴിഞ്ഞില്ല.
“ഹോം' സിനിമയിലെ താങ്കളുടെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം അതു വരെ ചെയ്തിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായിരുന്നല്ലോ. അതിനുശേഷമുള്ള താങ്കളുടെ അഭിനയജീവിതത്തിലെ പരിവർത്തനത്തെക്കുറിച്ച് പറയാമോ?
പരിവർത്തനം ഉണ്ടായോ എന്നെനിക്കറിയില്ല. പക്ഷേ, സിനിമയിൽ വലിയ വേഷങ്ങൾ ചെയ്യാൻ എന്നെ വിളിക്കു ന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതാണ് ഞാൻ കാണുന്ന ഒരു പരിവർത്തനം.
ആ രീതിയിൽ വരുന്ന കഥാപാത്രങ്ങൾ എങ്ങനെ ഏത് രീതിയിലാണ് താങ്കൾ തെരഞ്ഞടുക്കുന്നത്?
തെരഞ്ഞെടുക്കലൊക്കെ പഴയ രീതി തന്നെ. കഥയും കഥാപാത്രവും ഒക്കെ നല്ലതാണോ, ശക്തമാണോ എന്നെല്ലാം നോക്കുന്നതിലും ഉപരി ബന്ധങ്ങൾക്കാണ് വില കൊടുക്കുന്നത്. പിന്നെ, നല്ല മാറ്റങ്ങൾ വരുത്തിക്കൊണ്ട് പുതിയവരൊക്കെ ചെയ്യുന്ന പല സിനിമകളും നല്ലതാണ്. അത് കാണുമ്പോൾ ഉത്സാഹം കൂടും. നല്ല കഥ കേൾക്കുമ്പോൾ അത് എത്രയും പെട്ടെന്ന് ചെയ്യണമെന്ന് തോന്നും.
ഇപ്പോൾ അധികവും നായക കഥാപാത്രങ്ങളായി അഭിനയിക്കാനുള്ള വേഷങ്ങളല്ലേ ലഭിക്കുന്നത്?
എല്ലാം അങ്ങനെയെങ്കിലും കിട്ടുന്നതിൽ മിക്കതിനും നീളം കൂടും. അപ്പോൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിംഗിനായി നൽകേണ്ടി വരും.
ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ ആ റോൾ ചെയ്യാൻ തയ്യാറാകുന്നുണ്ടോ?
This story is from the June 16, 2022 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 16, 2022 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.
വേട്ടയൻ
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?
ഒരു സെൽഫി കഥ
ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.