ഇടുക്കിക്കാരിയാണെങ്കിലും മിർണ മേനോൻ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും സുപരിചിതയാണ്. അഭിനയം തുടങ്ങി ചുരുങ്ങിയ കാലയളവിൽ തന്നെ രജനികാന്ത്, മോഹൻലാൽ, നാഗാർജുന, ശിവരാജ് കുമാർ എന്നിങ്ങനെ ഇന്ത്യ ൻ സിനിമയിലെ നാല് സൂപ്പർ സ്റ്റാറുകൾക്കൊപ്പമാണ് മിർണ അഭിനയിച്ചത്. "ബിഗ് ബ്രദറി'ൽ മോ ഹൻലാലിന്റെ നായിക ആര്യാ ഷെട്ടിയായും ജയി ലറി'ൽ രജനികാന്തിന്റെ മരുമകൾ ശ്വേതയായും മിർണ തിളങ്ങി. അദിതി മേനോൻ എന്ന രാമക്കൽമേട്ടുകാരിയായ നായിക സിനിമാജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
"ജയിലറി'ൽ തലൈവർക്കൊപ്പം
രജനികാന്ത് സാറിന്റെ മരുമകൾ ശ്വേത എന്ന കഥാപാത്രമായിട്ടാണ് ഞാൻ ജയിലറിൽ അഭിനയിച്ചത്. 45 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. സാറിന് എല്ലാ സിനിമകളെക്കുറിച്ചും നല്ല ധാരണയുണ്ട്. വലുത് ചെറുത് എന്നില്ലാതെ എല്ലാ സിനിമകളും കാണും. ജയിലർ ചിത്രീകരണം നടക്കുന്ന സമയത്ത് രജനിസാർ വെബ് സീരീസുകൾ ആണ് കണ്ടിരുന്നത്. ബ്രേക്കിങ് ബാഡ് ഒക്കെ കണ്ടുവന്നിട്ട് അതെക്കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ചെറിയ കഥാപാത്രങ്ങളെപ്പോലും അദ്ദേഹം ശ്രദ്ധിക്കും. ആ സമയത്താണ് കാന്താര' എന്ന സിനിമ റിലീസ് ആയത്. രജനി സാർ 'കാന്താര കണ്ടുവന്നിട്ട് രജനിസാറും രമ്യ കൃഷ്ണൻ മാഡവും സംവിധായകൻ നെൽസൺ ദിലീപ് കുമാറും ഞാനും കൂടിയിരുന്ന് ആ സിനിമയെക്കുറിച്ച് ഒത്തിരി സംസാരിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിനു വലിയ ഇഷ്ടമാണ്. രജനി സാറിന്റെ കൂടെയാണ് ഷൂട്ടിങ് എന്നു പറഞ്ഞപ്പോൾ ആദ്യം നല്ല ടെൻഷൻ തോന്നിയെങ്കിലും ഞാൻ അതൊക്കെ അടക്കിവച്ചു. കാരണം, അഭിനയിക്കുമ്പോഴും ഞാൻ രജനി സാറിനെ രജനി സാർ ആയി കണ്ടാൽ എനിക്ക് ശ്വേതയാകാൻ പറ്റില്ല. എന്നാലും സാറിനെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത ഫീൽ ആണ്. നടക്കുന്നതിലും ഇരിക്കുന്നതിലും തിരിയുന്നതിലും സംസാരിക്കുന്നതിൽപോലും ആ തലൈവർ സ്റ്റൈൽ ഉണ്ട്. അത് കണ്ടിരി ക്കാൻ ഭയങ്കര ചന്തമാണ്.
This story is from the March 23, 2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 23, 2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.