ഊണിലും ഉറക്കത്തിലും കലമാത്രം സ്വപ്നം കണ്ടൊരാൾ. പ്രമോദ് വെളിയനാടിനെ അങ്ങനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം ഭജനകൾക്ക് ശ്രുതിപ്പെട്ടി പിടിച്ചാണ് പ്രമോദ് തന്റെ കലാജീവിതത്തിന്റെ താളം കണ്ടെത്തിയത്.
നാടകക്കമ്പം മൂത്ത് നാടകവണ്ടി ചുമക്കുന്നതൊഴിച്ച് മറ്റെല്ലാം ചെയ്തിട്ടുണ്ടു താനെന്ന് പ്രമോദ് പറയും. 26 വർഷം നാടകവേദികളിൽ അഭിനയിച്ച് തഴക്കം വന്നാണ് പ്രമോദ് സിനിമയിലേക്കെത്തിയത്. ആ യാത്ര എളുപ്പമായിരുന്നില്ല.
"ദാരിദ്ര്യം പറയുന്ന നടനാണ് എന്നു പറഞ്ഞ് എന്നെ പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. ഞാൻ അനുഭവിച്ച അവസ്ഥകളിലൂടെ കടന്നുപോകുന്ന ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കിൽ, ഇതെല്ലാം കഴി ഞ്ഞ് ഒരു നല്ലകാലം വരും എന്നൊരു പ്രതീക്ഷ അവർക്കു നൽകാൻ ഈ എന്റെ അനുഭവങ്ങൾക്കു കഴിഞ്ഞാൽ, എനിക്കത്രയും മതി.
2011ൽ പുറത്തിറങ്ങിയ പാച്ചുവും കോവാലനും' ആണ് പ്രമോദിന്റെ ആദ്യ സിനിമ. പിന്നീട് സ്വർണ കടുവ, തേര്, വെള്ളരിപ്പട്ടണം, ജാനകി ജാനെ, കള, ആർക്കറിയാം, നീല വെളിച്ചം, ഭീമന്റെ വഴി തുടങ്ങി 54 സിനിമകളിൽ അഭിനയിച്ചു. തന്റെ ഗുരുക്കന്മാരായ അഭയൻ കലവൂരും അലോഷ്യസ് നയനയും ഫ്രാൻസിസ് ടി. മാവേലിക്കരയും ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും താൻ വെളിയനാട്ടെ വീടുകളുടെ കിണറുകൾക്ക് റിങ് ഇറക്കി ജീവിക്കുന്ന ഒരാൾ മാത്രം ആയേനെ എന്ന് പ്രമോദ് പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് പ്രമോദ് വെളിയനാട് മനസ്സു തുറക്കുന്നു.
അച്ഛനിൽ നിന്നു കിട്ടിയ കല
This story is from the January 20,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the January 20,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ