ഓർമകൾ കോർത്ത് മാല
Manorama Weekly|February 01,2023
എന്റെ ആദ്യത്തെ ഹിന്ദി ചിത്രമാണ് സലാം വെങ്കി. കജോൾ ആണ് ചിത്രത്തിലെ നായിക. കുഞ്ഞുങ്ങളെപ്പോലെയാണ് കജോൾ, പെട്ടെന്ന് അടുത്തു. എന്റെ ഭാഗം ചിത്രീകരണം പൂർത്തിയാക്കി തിരിച്ചുവരുമ്പോൾ അവർ കേക്ക് വാങ്ങി മുറിച്ചു. ആമിർ ഖാനുമുണ്ട് ചിത്രത്തിൽ. ഏറ്റവും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം സെറ്റിൽ. ആദ്യം കണ്ടപ്പോൾ ആമിർ ഖാൻ ആണെന്ന് മനസ്സിലായില്ല.
സന്ധ്യ  കെ.പി.
ഓർമകൾ കോർത്ത് മാല

എന്റെ അച്ഛന്റെ അച്ഛൻ കോട്ടുക്കോയിക്കൽ വേലായുധൻ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്നു. ഗുരുവിന്റെ ജീവചരിതം  എഴുതിയ ശിഷ്യനാണ്. ഗുരുവിന്റെ സന്തത സഹചാരിയായിരുന്നു ഒരുപാടു വർഷം. പിന്നീട് സ്വാമി തന്നെ ഒരു കുതിരപ്പവൻ നൽകി "വേലായുധൻ പോകണം. പോയി കുടുംബം നടത്തണം' എന്നു പറഞ്ഞ് തിരിച്ചയച്ചു. ഗുരുവും കുമാരനാശാനും നിറഞ്ഞു നിൽക്കുന്നതാണു ഞങ്ങളുടെ കുടുംബകഥകളെല്ലാം... ' -മാലാ പാർവതി പറയുന്നു.

മാലാ പാർവതിയെ മലയാളികൾക്കു പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ടതില്ല. അവതാരകയായും മനഃശാസ്ത്രജ്ഞയായും അഭിനേതാവായും ഉൾക്കാഴ്ചയിലൂടെയും സുപ്രഭാതത്തിലൂടെയും സിനിമകളിലൂടെയും ചർച്ചകളിലൂടെയുമെല്ലാം നമ്മുടെ സ്വീകരണമുറികളിൽ എത്രയോ കാലമായി പാർവതിയുണ്ട്.

"ഉൾക്കാഴ്ച എന്ന പരിപാടി മാത്രം കണ്ട് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. ഇന്റർവ്യൂ ചെയ്തിരുന്ന പാർവതിയെയാണ് ഞങ്ങൾക്കിഷ്ടം എന്ന് പറയുന്നവരുണ്ട്. സൈക്കോളജിസ്റ്റായി തന്നെ നിലനിന്നിരുന്നാൽ മതി എന്നും മിടുക്കി പോലുള്ള പരിപാടികളുടെ ഭാഗമാകുന്നതാണ് നല്ലതെന്നും പറയുന്നവരുണ്ട്. ചിലർ പറയും അഭിനേതാവാകുന്നതാണ് നല്ലതെന്ന്. നീലത്താമര'യാണ് എന്റെ ഏറ്റവും നല്ല സിനിമ എന്ന് പലരും പറയാറുണ്ട്. 'ഗോദ'യാണ് വേറെ ചിലർക്കിഷ്ടം. ചില പറയും "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. അതിനപ്പുറവും ഇപ്പുറവുമില്ല. ചിലര് പറയും "കൂടെയാണ് നല്ലത് എന്ന്. കൂടെ കണ്ടിട്ട് മറ്റ് ഭാഷകളിൽനിന്ന് ധാരാളം അവസരങ്ങൾ വന്നിട്ടുണ്ട്. ഭീഷ്മപർവം കണ്ടിട്ട് ഇപ്പോഴാണ് നിങ്ങൾ ഒരു നടിയായത് എന്നു പറഞ്ഞവരുണ്ട്. ഓരോ സമയവും ആളുകൾ പുതിയ എന്നെ കണ്ടെത്തുകയാണ്. ഞാനും. മനഃശാസ്ത്രവും അഭിനയവുമാണ് എന്നോട് കൂടുതൽ അടുത്തു നിൽക്കുന്നത്. ഈ രണ്ട് തൊഴിലുകൾക്കും പരസ്പരബന്ധമുണ്ട്. ' - തട്ടും തടവുമില്ലാതെ മാലാ പാർവതി പറഞ്ഞു തുടങ്ങുന്നു. തിരുവനന്തപുരത്തെ സർവകയിലെ തിരക്കൊഴിഞ്ഞ കോണിലിരുന്നു മാലാ പാർവതിയുമായി നടത്തിയ ദീർഘസംഭാഷണത്തിൽനിന്ന്

 കുമാരനാശാന്റെ ഭാര്യ

This story is from the February 01,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the February 01,2023 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
"ബദൽ സിനിമയുമായി ഗായത്രി
Manorama Weekly

"ബദൽ സിനിമയുമായി ഗായത്രി

അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.

time-read
3 mins  |
April 27, 2024
ആട്ടിറച്ചി കല്ലിൽ ചുട്ടത്
Manorama Weekly

ആട്ടിറച്ചി കല്ലിൽ ചുട്ടത്

കൊതിയൂറും വിഭവങ്ങൾ

time-read
1 min  |
April 27, 2024
മേശപ്പൊരുത്തം
Manorama Weekly

മേശപ്പൊരുത്തം

കഥക്കൂട്ട്

time-read
1 min  |
April 27, 2024
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
Manorama Weekly

സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്

വഴിവിളക്കുകൾ

time-read
1 min  |
April 27, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചെട്ടിനാട് കോഴി രസം

time-read
1 min  |
April 20, 2024
ഒന്നാമത് രണ്ടാം സ്ഥാനം!
Manorama Weekly

ഒന്നാമത് രണ്ടാം സ്ഥാനം!

പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്

time-read
1 min  |
April 20, 2024
ഒരു രാജകഥയിലെ രാത്രി
Manorama Weekly

ഒരു രാജകഥയിലെ രാത്രി

തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !

time-read
1 min  |
April 20, 2024
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
Manorama Weekly

ചോരയെക്കാൾ കട്ടിയുള്ള വെള്ളം

ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ

time-read
1 min  |
April 20, 2024
പ്രതിവാചകം തിരുത്ത്
Manorama Weekly

പ്രതിവാചകം തിരുത്ത്

കഥക്കൂട്ട് @1000പ്ലസ്

time-read
1 min  |
April 20, 2024
കൂട്ടുകല്യാണങ്ങൾ
Manorama Weekly

കൂട്ടുകല്യാണങ്ങൾ

കഥക്കൂട്ട്

time-read
1 min  |
April 20, 2024