വർഷത്തിൽ ആറു മാസം ഉറങ്ങിക്കിടക്കുമായിരുന്നത് കുംഭകർണൻ. കക്ഷിക്കപ്പോൾ കലണ്ടറും ഡയറിയും ഒരു വർഷത്തേക്കു മുഴുവൻ വാങ്ങണമെന്നില്ലായിരുന്നു. ആറു മാസത്തേതു മതിയല്ലോ.
കുംഭകർണന്റെയത്ര വരില്ലെങ്കിലും ഉറക്കം കൂടിപ്പോയതുകൊണ്ട് വട്ടം കറങ്ങിയ ഒരാളെപ്പറ്റി മുൻപു ഞാൻ വായിച്ചിട്ടുണ്ട്. 2006ൽ ആയിരുന്നു അത്. കാലടിക്കാരനായ ഒരു ഷിജുവിന് ഖത്തറിലെ ദോഹയിൽ വർഷോപ്പിൽ ജോലി കിട്ടി.
തലയ്ക്കു മുകളിലൂടെ പറക്കുന്ന വിമാനമേ മുൻപു കണ്ടിട്ടുള്ളൂ. അകത്തു കയറുന്നത് ആദ്യമായാണ്. ക്ഷീണം കൊണ്ട് (കക്ഷി വൈകാതെ ഉറങ്ങിപ്പോയി. വിമാനം ബഹ്റൈനിലിറങ്ങി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തതൊന്നും കക്ഷി അറിഞ്ഞില്ല. എയർ ഇന്ത്യയുടെ ആ വിമാനം ദോഹയിൽ യാത്ര അവസാനിപ്പിച്ചു തിരിച്ചു പറന്നതും അറിഞ്ഞില്ല.
അവസാനം വിമാനം ലാൻഡ് ചെയ്യുന്നതിന്റെ അറിയിപ്പുകളുടെ ഒച്ചപ്പാടിൽ ഉണർന്നു പുറത്തേക്കു നോക്കുമ്പോൾ ആദ്യമുണ്ടായ സന്തോഷം, ഖത്തറിലും നമ്മുടെ നാട്ടിലെപ്പോലെ തെങ്ങുകൾ ഉണ്ടല്ലോ എന്ന ചിന്തയായിരുന്നു. വിമാനം ഒരു ദിവസം കഴിഞ്ഞ് കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിൽത്തന്നെ ഇറങ്ങുകയാണെന്നു മനസ്സിലാക്കാൻ സമയം കുറച്ചെടുത്തു.
ഒരു യാത്രക്കാരൻ ദോഹയിൽ ഇറങ്ങിയിട്ടില്ലെന്നും മടക്കയാത്രയിൽ ഒരാൾ കൂടുതലുണ്ടെന്നും വിമാനജോലിക്കാർ കണ്ടു പിടിക്കാഞ്ഞതെന്തെന്നത് ഒരു അദ്ഭുതമായി അവശേഷിക്കുന്നു.
This story is from the February 01,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 01,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.