ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം മലയാളത്തിലെ ഏഴാമതു സിനിമയായിരുന്നു. അവരുടെ ഏറ്റവും ഹിറ്റ് സിനിമയായ കണ്ണപ്പനുണ്ണി' വരെ അൻപത്താറു സിനിമകളാണു കുഞ്ചാക്കോ നിർമിച്ചു സംവിധാനം ചെയ്തത്. 1912ൽ ജനിച്ച കുഞ്ചാക്കോ 1976ൽ ആണ് അന്തരിച്ചത്. മരണത്തിനു മുൻപ് എഴുപത്തഞ്ചോളം ചിത്രങ്ങൾ നിർമിക്കുകയും അൻപത്താറെണ്ണം സംവിധാനം ചെയ്യുകയും ചെയ്തു. ഉദയയുടെ സിനിമകളിൽ സ്ഥിരമായി ഒരു താരനിരയും സാങ്കേതിക വിദഗ്ധരുടെ നിരയും ജോലി ചെയ്തിരുന്നു. മാസശമ്പളമാണ് ഏറെപ്പേർക്കും ലഭിച്ചിരുന്നത്. അത്യാവശ്യം വന്നാൽ ശമ്പളം മുൻകൂർ കൈപ്പറ്റാനും പിന്നീട് ജോലി ചെയ്തു വീട്ടിത്തീർക്കാനും കഴിയുമായിരുന്നു. ആ കാലത്തെക്കുറിച്ച് ഷീലയുടെ ഓർമകൾ തുടരുന്നു : “എല്ലാ മാസവും ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിങ് ആയിരിക്കും. അത് ഏതു സിനിമയാണെന്നൊന്നും അറിയില്ല. ഏതു വേഷം ആണെന്നറിയില്ല. ഏതെങ്കിലും പാട്ടോ സിനിമയുടെ പകുതിയോ ഒക്കെ ആകും. ആ സമയത്ത് ആര് ഡേറ്റ് ചോദിച്ചാലും ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഡേറ്റ് കൊടുക്കില്ല. 10 മുതൽ 30 വരെയുള്ള ദിവസങ്ങൾ നോക്കിവച്ചാണു കൊടുക്കുക. ഞങ്ങളുടെ ഡേറ്റ് അനുസരിച്ചു ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള നിർമാതാക്കളും അവിടെ വന്നു താമസിച്ചു ഷൂട്ടിങ് തീർത്തിട്ടുണ്ട്. എനിക്കു ഷൂട്ടിങ് ഇല്ലാത്ത ദിവസം ഞാൻ കുഞ്ചാക്കോയുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സംസാരിച്ചിരിക്കും. ഞങ്ങളെല്ലാവരും ഒരേ പ്രായമായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ ആ വീട്ടിൽത്തന്നെ കിടന്നുറങ്ങും. അത്രയേറെ അടുപ്പമായിരുന്നു. മോളിയുടെയും ടെസിയുടെയും സുമിയുടെയും കല്യാണം കൂടാൻ ഞാൻ പോയി. സ്റ്റുഡിയോയും സിനിമകളും ഞങ്ങളും എല്ലാം ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന വിചാരമായിരുന്നു അന്ന്.
കുഞ്ചാക്കോയുടെ ചിട്ടകൾ
This story is from the February 04,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the February 04,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
നെന്മണിക്കുള്ളിലെ പാൽപോലെ കവിത
വഴിവിളക്കുകൾ
സിനിമ ഉണരുന്ന കണ്ണുകൾ
ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
ആശയസാമ്രാജ്യം
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
ഉന്നക്കായ
ഇത് ‘നടന്ന സംഭവം
സിനിമാവിശേഷങ്ങളുമായി അഞ്ജു മേരി തോമസ് മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
"സൈലന്റ് അറ്റാക്കും "കാർഡിയാക് ഡെത്തും
ഹൃദയാരോഗ്യം
ഉമ്മയുടെ ഉയിരായ ഷാനു
ഇന്ന് എന്റെ ഹീറോ ആണ് ഷാനു, എന്റെ ഐഡന്റിറ്റി. അവനിലൂടെയാണ് ഞാൻ വിത്വസ്തമായ ഒരു ലോകം കണ്ടത്. എന്നെ ജീവിതം പഠിപ്പിച്ചു തന്ന എന്റെ പതിനേഴുകാരൻ. അവനെക്കുറിച്ച് ഞാൻ നിരന്തരം സമൂഹമാധ്വമങ്ങളിൽ എഴുതി. അതു വായിച്ച് പല ഭാഗങ്ങളിൽനിന്നായി ഒരുപാട് അമ്മമാർ എന്റെയും അവന്റെയും സുഹൃത്തുക്കളായി.
വംഗ നാട്ടിൽ നിന്നൊരു മലയാളി മങ്ക
ചെറുപ്പം മുതലേ കലാമേഖലയിൽ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം
കൊതിയൂറും വിഭവങ്ങൾ
തേങ്ങ അരച്ച മീൻ കറി
സുനിൽ തമിഴിന്റെ സെൽവൻ
ദീപൻ ശിവരാമന്റെ \"സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.