അഭിനയം ആരംഭിച്ചു നാലു കൊല്ലത്തിനുള്ളിൽ തമിഴിലും മലയാളത്തിലുമായി നാൽപതോളം സിനിമകൾ. 1966 ആയപ്പോഴേക്ക് ഷീല തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. അഭിനയിച്ചതിലേറെയും ഹിറ്റ് സിനിമകൾ. ഡോക്ടർ എന്ന സിനിമയിലെ ജയശ്രീ എന്ന കഥാപാത്രമായി ഷീല വലിയ തരംഗമാണു സൃഷ്ടിച്ചത്. സത്യൻ ആയിരുന്നു നായകൻ. പി.ഭാസ്കരന്റെ ഗാനങ്ങളും ജി.ദേവരാജന്റെ സംഗീതവും ഡോക്ടർ' എന്ന സിനിമയുടെ ആകർഷണങ്ങളായി. വിരലൊന്നു മുട്ടിയാൽ, കൽപനയാകും മായാനദിയുടെ കേളെടി നിന്നെ ഞാൻ തുടങ്ങിയ ഗാനങ്ങളൊക്കെ ഒരിക്കലും മടുക്കാത്ത ഗാനങ്ങളായി തുടരുന്നു. കുട്ടിക്കുപ്പായം വൻ ഹിറ്റായി. കുടുംബിനി, ഒരാൾ കൂടി കള്ളനായി, കാവ്യമേള, തറവാട്ടമ്മ എന്നിങ്ങനെ ഹിറ്റുകളുടെ പട്ടിക നീണ്ടു.
“തറവാട്ടമ്മ' പി.ഭാസ്കരനാണു സംവിധാനം ചെയ്തത്. 1966ൽ ആണ് അതു പുറത്തു വന്നത്. അക്കാലത്തെക്കുറിച്ചു ഷീലയുടെ ഓർമകൾ: -
"തറവാട്ടമ്മയുടെ കാലമായപ്പോഴേക്ക് സ്വന്തമായി ഒരു വീടു വേണമെന്നു തോന്നി. അപ്പോഴേക്ക് എന്റെ സ്വഭാവം കാര്യമായി മാറിയിരുന്നു. കഷ്ടപ്പാടിന്റെ കാലത്ത് ഞാൻ നിർബന്ധക്കാരിയായിരുന്നു. കഴിക്കാൻ ഒന്നുമില്ലാത്തപ്പോഴും എനിക്കിഷ്ടപ്പെട്ട ആഹാരവും നല്ല വസ്ത്രവും വേണമെന്നു പറഞ്ഞു ഞാൻ ബഹളം കൂട്ടും. പക്ഷേ, സ്വന്തമായി പണം സമ്പാദിച്ചു തുടങ്ങിയപ്പോൾ എനിക്ക് ആഗ്രഹങ്ങൾ കുറഞ്ഞു വരികയാണുണ്ടായത്. സിനിമയിൽ അന്നൊക്കെ ജോലിയാണു മുഖ്യം. ആഹാരം എന്താണോ കിട്ടുന്നത് അതു സന്തോഷത്തോടെ കഴിക്കണം. ഷൂട്ടിങ് സമയത്ത് അഭിനയത്തിലായിരിക്കും, മനസ്സ്. ഒരു സാധനം കിട്ടുകയില്ലെന്നുന്ന സമയത്തെ അതിനോട് ആഗ്രഹമുണ്ടാകൂ എന്നാണ് എനിക്കു തോന്നുന്നത്. പൈസ കയ്യിൽ വന്നതോടെ ആഗ്രഹങ്ങൾ ഇല്ലാതാകുകയാണു ചെയ്തത്.
സ്വന്തമായി ഒരു വീട്
തറവാട്ടമ്മയിൽ അഭിനയിക്കുന്ന കാലത്തും ഷീല സ്വന്തമായി വീട് പണിതിരുന്നില്ല. അതെക്കുറിച്ച് അവർ പറഞ്ഞത് ഇങ്ങനെ:
This story is from the December 03, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 03, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം