'കുറുക്കൻ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കാക്കനാട് ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ, വിനീത് ശ്രീനിവാസനെ കാണാൻ എത്തിയപ്പോൾ സമയം ഉച്ചയ്ക്ക് 12.30. നിറയെ ആളുകളുണ്ട്. അങ്ങിങ്ങായി പരിചയമുള്ള ചില മാധ്യമപ്രവർത്തകരെ കണ്ടു. രണ്ടുമൂന്ന് പൊലീസ് ജീപ്പുകളുണ്ട്. നടൻ അശ്വന്ത് ലാൽ ഷോട്ടിന് തയാറായി നിൽപുണ്ട്. കൂട്ടത്തിൽ നിന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയെ കണ്ടുപിടിച്ചു.
"രണ്ടുപേരും അകത്ത് തകർത്തഭിനയിച്ചോണ്ടിരിക്കുവാണ്, ഷമീജ് പറഞ്ഞു.
"ആരാ രണ്ടുപേർ?'
"ശ്രീനിയേട്ടനും ഉണ്ട്.
"ആര്? ശ്രീനിവാസനോ?'
"അതെ. പുള്ളി ഇന്നാണ് ജോയിൻ ചെയ്തത്.
"ആക്ഷൻ... കുറച്ചപ്പുറത്തുനിന്ന് മൈക്കിലൂടെ സംവിധായകൻ ജയലാൽ ദിവാകരന്റെ ശബ്ദം. പിന്നാലെ ഇളം നീല ഷർട്ടും വെള്ളമുണ്ടും പിന്നിലേക്ക് ചീകിയൊതുക്കിയ മുടിയും കയ്യിലൊരു കാലൻകുടയുമായി മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ നടന്നുവരുന്നു. സംവിധായകൻ കട്ട് വിളിച്ചു. എല്ലാവരും കയ്യടിച്ചു.
‘കീടം’, ‘പ്യാലി' എന്നീ സിനിമകളിലാണ് ഏറ്റവും ഒടുവിലായി മലയാളികൾ ശ്രീനിവാസനെ കണ്ടത്. ഈ സിനിമകൾ ചിത്രീകരി ച്ചത് വളരെ നേരത്തേയും. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം അഭിനയരംഗത്തേക്കുള്ള ശ്രീനിവാസന്റെ മടങ്ങിവരവാണ് കുറുക്കൻ. അതും മകൻ വിനീത് ശ്രീനിവാസനൊപ്പം. 2018ൽ പുറത്തിറങ്ങിയ "അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്.
"വിനീത് വന്നിട്ടുണ്ട്. കാരവനിലേക്കിരിക്കാം... ഷമീജ് വന്നു വിളിച്ചു.
താൻ നായകനായ ഏറ്റവും പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്' സൂപ്പർ ഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ മുഴുവൻ സന്തോഷവും വിനീതിന്റെ മുഖത്തുണ്ട്.
This story is from the December 03, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 03, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം
ഒന്നാമത് രണ്ടാം സ്ഥാനം!
പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്
ഒരു രാജകഥയിലെ രാത്രി
തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ
പ്രതിവാചകം തിരുത്ത്
കഥക്കൂട്ട് @1000പ്ലസ്
കൂട്ടുകല്യാണങ്ങൾ
കഥക്കൂട്ട്