രാമു കാര്യാട്ടിന്റെ മുറപ്പെണ്ണ്
Manorama Weekly|November 26, 2022
ഒരേയൊരു ഷീല
 എം. എസ്. ദിലീപ്
രാമു കാര്യാട്ടിന്റെ മുറപ്പെണ്ണ്

രാഷ്ട്രപതിയുടെ സ്വർണമെഡൽ കേരളത്തിലേക്കു കൊണ്ടുവന്ന മഹാസംവിധായകനാണ് രാമു കാര്യാട്ട് ആ ചിത്രം, ചെമ്മീൻ' (1965) ഇന്നും ഇന്ത്യൻ സിനിമാലോകത്തെ അദ്ഭുത നേട്ടമാണ്.

വ്യത്യസ്തതയാണ് രാമു കാര്യാട്ടിന്റെ മുഖമുദ്ര. തൃശൂരിൽ ജനിച്ച കാര്യാട്ട് പി. ഭാസ്കരനുമായി ചേർന്നു "നീലക്കുയിൽ' എന്ന ചിത്രം സംവിധാനം ചെയ്തതോടെയാണ് സംവിധാനരംഗത്തേക്ക് ഇറങ്ങുന്നത്. 1954ൽ ഇറങ്ങിയ "നീലക്കുയിൽ' മലയാള സിനിമയിൽ തനതായ മാറ്റമുണ്ടാക്കി. മലയാള സിനിമയുടെ കഥയും കാമ്പും അന്നുവരെ മറ്റു ഭാഷകളിൽനിന്നു തർജമ ചെയ്യുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. സംവിധായകനായ രാമു കാര്യാട്ട് നോവലിസ്റ്റ് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നീല ക്കുയിൽ' സിനിമയാക്കിയത്. ഇതിലെ പാട്ടുകൾ (കായലരികത്ത്, കുയിലിനെ തേടി.. തുടങ്ങിയവ) ചിത്രത്തിന്റെ വിജയത്തിന്റെ അടയാളമായി തീർന്നു. എല്ലാവരും പുതുമുഖങ്ങളായിരിക്കണമെന്ന ആശയവുമായി കാര്യാട്ട് തന്റെ അടുത്ത ചിത്രം മിന്നാമിനുങ്ങ്' നിർമിച്ചു. അതുവരെ നിലവിലിരുന്ന നായകസങ്കൽപത്തിനു യോജിക്കാത്ത മധ്യവയസ്കനായ നായകൻ. വേലക്കാരി നായിക. സംഗീതം പുതുതായി വന്ന ബാബുരാജ്. ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും കടം മേടിച്ചും പൂർത്തിയാക്കിയ ഈ ചിത്രം പ്രേക്ഷകർ അംഗീകരിച്ചില്ല. ഒട്ടും അപ്രധാനമല്ലാത്ത റോളിൽ പ്രത്യക്ഷപ്പെട്ട പ്രേംജിയെന്ന നടനെയും ബാബുരാജ് എന്ന സംഗീതസംവിധായകനെയും അവർ നെഞ്ചിലേറ്റി.

“മിന്നാമിനുങ്ങി'ന്റെ പരാജയത്തിനുശേഷം അഞ്ചു വർഷം കഴിഞ്ഞ് ശക്തമായി തിരിച്ചുവരാൻ കാര്യാട്ടിനു കഴിഞ്ഞു.തോപ്പിൽ ഭാസിയുടെ ജനസമ്മതി നേടിയ "മുടിയനായ പുത്രൻ' എന്ന നാടകം സിനിമയാക്കാൻ കാര്യാട്ട് തീരുമാനിച്ചു. മുടിയനായ പുത്രനിലെ രാജനെ നാടകത്തിൽ അവിസ്മരണീയമാക്കിയ ഒ. മാധവനും പുലയപ്പെൺകുട്ടിയായ നായികയെ അതിമനോഹരമായി അവതരിപ്പിച്ച സുലോചനയ്ക്കും പകരം സിനിമയിലെ ആ കഥാപാത്രങ്ങളായി വന്ന സത്യനെയും മിസ് കുമാരിയെയും കേരളമൊന്നാകെ ഏറ്റെടുത്തു. സിനിമ വൻ വിജയമായി..

This story is from the November 26, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the November 26, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
"ബദൽ സിനിമയുമായി ഗായത്രി
Manorama Weekly

"ബദൽ സിനിമയുമായി ഗായത്രി

അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.

time-read
3 mins  |
April 27, 2024
ആട്ടിറച്ചി കല്ലിൽ ചുട്ടത്
Manorama Weekly

ആട്ടിറച്ചി കല്ലിൽ ചുട്ടത്

കൊതിയൂറും വിഭവങ്ങൾ

time-read
1 min  |
April 27, 2024
മേശപ്പൊരുത്തം
Manorama Weekly

മേശപ്പൊരുത്തം

കഥക്കൂട്ട്

time-read
1 min  |
April 27, 2024
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
Manorama Weekly

സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്

വഴിവിളക്കുകൾ

time-read
1 min  |
April 27, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചെട്ടിനാട് കോഴി രസം

time-read
1 min  |
April 20, 2024
ഒന്നാമത് രണ്ടാം സ്ഥാനം!
Manorama Weekly

ഒന്നാമത് രണ്ടാം സ്ഥാനം!

പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്

time-read
1 min  |
April 20, 2024
ഒരു രാജകഥയിലെ രാത്രി
Manorama Weekly

ഒരു രാജകഥയിലെ രാത്രി

തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !

time-read
1 min  |
April 20, 2024
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
Manorama Weekly

ചോരയെക്കാൾ കട്ടിയുള്ള വെള്ളം

ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ

time-read
1 min  |
April 20, 2024
പ്രതിവാചകം തിരുത്ത്
Manorama Weekly

പ്രതിവാചകം തിരുത്ത്

കഥക്കൂട്ട് @1000പ്ലസ്

time-read
1 min  |
April 20, 2024
കൂട്ടുകല്യാണങ്ങൾ
Manorama Weekly

കൂട്ടുകല്യാണങ്ങൾ

കഥക്കൂട്ട്

time-read
1 min  |
April 20, 2024