ജെ. ജയലളിത എന്ന പേര് ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമാണ്. ആറു തവണ മുഖ്യമ്രന്തിയായ വനിതയാണ് അവര്‍. പതിനാലു വര്‍ഷത്തിലേറെ അവര്‍ തമിഴ്നാട് ഭരിച്ചു. ജയലളിത സിനിമയില്‍ നിന്നു മുഖ്യമ്രന്തിയായ ആദ്യ വനിതയുമാണ്. തമിഴ്, കന്നഡ, തെലുങ്ക, മലയാളം, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകളിലായി 140 സിനിമകളില്‍ അവര്‍ അഭിനയിച്ചു. 1961ല്‍ ബാലതാരമായി കന്നഡ സിനിമയിലാണു ജയലളിത ആദ്യമായി മുഖം കാണിച്ചത്. 1964ല്‍ അവര്‍ കന്നഡയിലും തുടര്‍ന്നു തെലുങ്കിലും നായികയായി. വെണ്ണിറ ആടൈ ആണ് അവരുടെ ആദ്യ തമിഴ് സിനിമ. ആയിരത്തില്‍ ഒരുവന്‍ എന്ന എംജിആര്‍ ചിത്രമായിരുന്നു അവരുടെ രണ്ടാമത്തെ തമിഴ് സിനിമ. എംജിആര്‍ ജയലളിത ജോടികളുടെ ആദ്യചിത്രമായിരുന്നു അത്. എം.ജി.രാമചന്ദ്രൻ രാഷ്ര്രീയത്തില്‍ സജീവമാകുകയും ദ്രാവിഡ മുന്നേറ്റകഴകം ഡിഎംകെ) പാര്‍ട്ടിയുമായി തെറ്റി ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എഐഡിഎംകെ) രൂപീകരിക്കുകയും ചെയ്തപ്പോള്‍ ജയലളിതയെയും അദ്ദേഹം തന്നോടൊപ്പം നിര്‍ത്തി. 1977ല്‍ എംജിആര്‍ മുഖ്യമ്രന്തിയായി. 1984ല്‍ ജയ ലളിത രാജ്യസഭാംഗമായി. 1987ല്‍ എംജിആര്‍ അന്തരിച്ചു. അതോടെ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ പിന്നിലും മറുവിഭാഗം ജയലളിതയുടെ പിന്നിലും അണിനിരന്നു. പക്ഷേ, പിന്നീട രണ്ടു വിഭാഗങ്ങളും ഒന്നിക്കുകയും ജയലളിതയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. 1989ല്‍ ജയലളിത തമിഴ്നാട് നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി. അതേ വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ എഐഡി എംകെ കോണ്‍ഗ്രസ് സഖ്യത്തെ ചരിത്രവിജയത്തിലേക്കു നയിച്ചു. തമിഴ്‌നാട് നിയമസഭയില്‍വച്ചു ജയലളിത ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയായല്ലാതെ നിയമസഭയില്‍ തിരിച്ചെത്തില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞു മുഖ്യമന്ത്രിയായിത്തന്നെ ജയലളിത നിയമസഭയില്‍ തിരിച്ചെത്തി. പിന്നീട് അഞ്ചു തവണ കൂടി അവര്‍ മുഖ്യമന്ത്രിയായി.
പ്രിയപ്പെട്ട കൂട്ടുകാരി മുഖ്യമന്ത്രിയായതിനെക്കുറിച്ച് ഷിലയുടെ ഓര്‍മകള്‍ വായിക്കുക
هذه القصة مأخوذة من طبعة October 29, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 29, 2022 من Manorama Weekly.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.