മലയാള സിനിമയിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നടനായി നിൽക്കുക എന്നത് അത്ര എളുപ്പമല്ല. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ്' എന്ന ഫാസിൽ ചിത്രത്തിൽ ഒരു രാജമല്ലി വിടരുന്ന പോലെ...' എന്ന് പാടി ഒരു പ്ലെൻഡർ ബൈക്കുമോടിച്ച് കുഞ്ചാക്കോ ബോബൻ കയറിക്കൂടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ചാക്കോച്ചൻ എന്നു മലയാളികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു. ആദ്യ കാലത്ത് ചോക്ലേറ്റ് നായകൻ എന്നായിരുന്നു കുഞ്ചാക്കോ ബോബനു വി ളിപ്പേര്. ജീവിതത്തിലും സിനിമയിലും ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയി, ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നു തന്നെ മാറി നിന്ന ചാക്കോച്ചൻ പിന്നീടു തിരിച്ചുവന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടാണ്. അനിയത്തിപ്രാവിലെ സുധിയെയും നക്ഷത്രത്താരാട്ടി'ലെ സുനിലിനെയും നിറത്തിലെ എബിയെയും അവതരിപ്പിച്ച അത്ര തന്നെ സ്വാഭാവികമായി അഞ്ചാംപാതിര'യിലെ അൻവർ ഹുസൈനായും നായാട്ടി'ലെ പ്രവീൺ മൈക്കിളായും പട'യിലെ രാകേഷ് കാഞ്ഞങ്ങാടായുമെല്ലാം കുഞ്ചാക്കോ ബോബൻ വേഷപ്പകർച്ച നടത്തി. പ്രണയിക്കാൻ മാത്രമല്ല, പ്രതികാരം തീർക്കാനും തനിക്കറിയാം എന്നു ചാക്കോച്ചൻ കഥാപാത്രങ്ങൾ തെളിയിച്ചു. സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോടു മനസ്സു തുറക്കുന്നു.
കുഞ്ചാക്കോ ബോബൻ സിനിമയിൽ
ആദ്യകാലത്ത് വിജയങ്ങളും പിന്നീട്
പരാജയങ്ങളും നേരിട്ടു. ഇപ്പോൾ വീണ്ടും
വിജയത്തിന്റെ വഴിയിൽ.
ജയപരാജയങ്ങളെ എങ്ങനെ കാണുന്നു?
വിജയങ്ങളെയും പരാജയങ്ങളെയും ഏറക്കുറെ സമചിത്തതയോടെ തന്നെയാണു ഞാൻ അഭിമുഖീകരിച്ചിട്ടുള്ളത് എന്നാണ് എനിക്കു തോന്നുന്നത്. പരാജയങ്ങളിൽനിന്നു പാഠങ്ങൾ പഠിക്കുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു. മുന്നോട്ടു പോകാനുള്ള ഊർജമാക്കി മാറ്റാനായി ശ്രമിക്കുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി. വിജയങ്ങൾ കൂടുതൽ ഉത്തരവാദിത്തം നൽകുന്നതായാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വിജയങ്ങളിൽ അമിതമായി സന്തോഷിക്കുകയോ പരാജയങ്ങളിൽ ഒരുപാടു ദുഃഖിക്കുകയോ ചെയ്യാറില്ല എന്നതാണു സത്യം.
അഞ്ചാം പാതിരയ്ക്കു ശേഷം വലിയ മാറ്റമാണ് ചാക്കോച്ചന്റെ കരിയറിൽ നടന്നത്. ഇത് ബോധപൂർവം എടുത്ത തീരുമാനമായിരുന്നോ?
This story is from the September 24, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the September 24, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം
ഒന്നാമത് രണ്ടാം സ്ഥാനം!
പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്
ഒരു രാജകഥയിലെ രാത്രി
തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ
പ്രതിവാചകം തിരുത്ത്
കഥക്കൂട്ട് @1000പ്ലസ്
കൂട്ടുകല്യാണങ്ങൾ
കഥക്കൂട്ട്