കോമഡി കൊല്ലികൾ
Manorama Weekly|July 16, 2022
ലാൽ സലാം
ലാൽ
കോമഡി കൊല്ലികൾ

ഒരു ചെറിയ സദസ്സിൽ ആയാൽ പോലും കോമഡി പറഞ്ഞു  ഫലിപ്പിക്കാൻ കഴിയുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലപ്പോഴും ഇങ്ങനെ കഷ്ടപ്പെട്ട് ഒരു കഥ പറഞ്ഞ് അതിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോഴായിരിക്കും കൂട്ടത്തിൽ ആരുടെയെങ്കിലും മൊബൈൽ ഫോൺ ശബ്ദിക്കുന്നത്. ബാക്കി പറയല്ലേ'എന്ന അഭ്യർഥനയോടെ അയാൾ ഫോണിൽ സംസാരിക്കും.  അവിടെ തന്നെ തമാശയുടെ പകുതി ജീവൻ നഷ്ടപ്പെടും. ഇനി അയാൾ തിരിച്ചു വന്ന് നമ്മൾ കഥ തുടർന്നാൽ തന്നെ ആ തമാശക്കഥ ഒരു മരിച്ച അവസ്ഥയിൽ ആയിരിക്കും അവസാനിക്കുക. ഈ കാരണം കൊണ്ടുതന്നെ നമ്മുടെ മുകേഷ് മൊബൈൽ ഫോണിനെ വിളിക്കുന്ന ഓമന പേരാണ് "കോമഡി കൊല്ലി. മൊബൈൽ ഫോൺ മാത്രമല്ല, പലതും ഇങ്ങനെ കോമഡി കൊല്ലികളായി എത്താറുണ്ട്. എന്നാൽ, ഇങ്ങനെ തടസ്സം വന്നതുകൊണ്ട് മറ്റൊരു കോമഡി പുതുതായി പിറക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ചിലതു പറയാം.

മലയാളത്തിൽ നൂറു ദിവസം ഓടിയ ഒരു ചിത്രത്തിന്റെ ആഘോഷ പരിപാടി ഒരു വൈകുന്നേരം വിപുലമായി നടത്തപ്പെടുകയാണ്. സ്റ്റേജിൽ പലരും ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ചു സംസാരിക്കുന്നു. ഇപ്പോൾ ഒരു വലിയ സംവിധായകൻ (ആളുടെ പേര് ഞാനിപ്പോൾ വെളിവാക്കുന്നില്ല) സംസാരിക്കാൻ മൈക്കിനു മുന്നിലെത്തി. വളരെ വ്യത്യസ്തമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയത്.

“ഇതൊരു തല്ലിപ്പൊളി സിനിമയാണ്. 'സദസ്സിലും സ്റ്റേജിലും ഇരുന്നവർ അതുകേട്ട് ശരിക്കും ഞെട്ടി. പുള്ളി പ്രസംഗം തുടർന്നു: ഇത്രയും വൃത്തികെട്ട ഒരു സിനിമ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇതുവരെ നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഒരു കാരണവശാലും ചിത്രം കാണരുത്.''

മൊത്തത്തിൽ അവിടെ എല്ലാവരും വല്ലാത്തൊരു അവസ്ഥയിൽ ആയി. അവിടിവിടെയായി മുറുമുറുപ്പും അസ്വസ്ഥതയും. ആ പ്രസംഗം കൂടുതൽ നീണ്ടാൽ സംവിധായകന് അടി ഉറപ്പായ ആ നിമിഷം പ്രസംഗകന്റെ ഭാഗ്യം കൊണ്ടായിരിക്കണം കൂടുതൽ പറയിപ്പിക്കാതെ കറന്റ് കട്ടായി. പ്രസംഗം താൽക്കാലികമായി നിന്നെങ്കിലും, പ്രസംഗകൻ മൈക്കിനു മുൻപിൽ കറന്റ് വരാനുള്ള കാത്തിരിപ്പിലാണ്. സമയം പതിയെ നീണ്ടു. കറന്റ് വന്നിട്ടില്ല. പ്രസംഗകനെ തല്ലാൻ വരെ പുറത്ത് പ്ലാൻ നടക്കുന്നുണ്ട്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

This story is from the July 16, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the July 16, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
"ബദൽ സിനിമയുമായി ഗായത്രി
Manorama Weekly

"ബദൽ സിനിമയുമായി ഗായത്രി

അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.

time-read
3 mins  |
April 27, 2024
ആട്ടിറച്ചി കല്ലിൽ ചുട്ടത്
Manorama Weekly

ആട്ടിറച്ചി കല്ലിൽ ചുട്ടത്

കൊതിയൂറും വിഭവങ്ങൾ

time-read
1 min  |
April 27, 2024
മേശപ്പൊരുത്തം
Manorama Weekly

മേശപ്പൊരുത്തം

കഥക്കൂട്ട്

time-read
1 min  |
April 27, 2024
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
Manorama Weekly

സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്

വഴിവിളക്കുകൾ

time-read
1 min  |
April 27, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചെട്ടിനാട് കോഴി രസം

time-read
1 min  |
April 20, 2024
ഒന്നാമത് രണ്ടാം സ്ഥാനം!
Manorama Weekly

ഒന്നാമത് രണ്ടാം സ്ഥാനം!

പ്രശസ്തർ അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്തേക്ക്

time-read
1 min  |
April 20, 2024
ഒരു രാജകഥയിലെ രാത്രി
Manorama Weekly

ഒരു രാജകഥയിലെ രാത്രി

തലച്ചുമട് എടുപ്പിക്കാൻ കണ്ട ഒരാൾ !

time-read
1 min  |
April 20, 2024
ചോരയെക്കാൾ കട്ടിയുള്ള വെള്ളം
Manorama Weekly

ചോരയെക്കാൾ കട്ടിയുള്ള വെള്ളം

ജയിപ്പിക്കാൻ ഒരു സുഹൃത്തിന്റെ അഭ്യാസങ്ങൾ

time-read
1 min  |
April 20, 2024
പ്രതിവാചകം തിരുത്ത്
Manorama Weekly

പ്രതിവാചകം തിരുത്ത്

കഥക്കൂട്ട് @1000പ്ലസ്

time-read
1 min  |
April 20, 2024
കൂട്ടുകല്യാണങ്ങൾ
Manorama Weekly

കൂട്ടുകല്യാണങ്ങൾ

കഥക്കൂട്ട്

time-read
1 min  |
April 20, 2024