ഇന്ത്യയുടെ മണ്ണിലും മനസ്സിലും ജീവിക്കുന്നയാൾ
Eureka Science|May 2023
കൂടെയുണ്ട്, കൂട്ടിനുണ്ട്; അവധിക്കാലത്തരികെയുണ്ട് യുറീക്ക
ജയശ്രീ സി.ജി.
ഇന്ത്യയുടെ മണ്ണിലും മനസ്സിലും ജീവിക്കുന്നയാൾ

എന്റെ ചിതാഭസ്മത്തിൽ ഒരുപിടി അലഹബാദിലെ ഗംഗാനദിയിൽ ഒഴുക്കണം. അത് യാതൊരു വിധത്തിലുമുള്ള മതചിന്ത ഉള്ളത് കൊണ്ടല്ല, മറിച്ച് ഞാൻ ചെറുപ്പം മുതലേ അലഹബാദിൽ ഗംഗ, യമുന നദികളുടെ പരിസരത്ത് ജീവിച്ചതുകൊണ്ടാണ്. ബാക്കിയുള്ള എന്റെ ചിതാഭസ്മം ഇന്ത്യയിലെ വയലുകളിൽ വിതറണം. ഇവിടത്തെ മണ്ണിൽ എന്റെ ശരീരാവശിഷ്ടം ലയിച്ച് ചേരുന്നതാണ് എനിക്കിഷ്ടം.

കൂട്ടുകാരേ, മരണാനന്തരം തന്റെ ശരീരം എന്ത് ചെയ്യണം എന്നത് വ്യക്തമാക്കി മഹാനായ ജവഹർലാൽ നെഹ്റു എഴുതിവെച്ച് ഈ വരികൾ നോക്കൂ. എത്രമാത്രം ശാസ്ത്രബോധവും സാമൂഹിക കാഴ്ചപ്പാടും അതിലുണ്ട്, അല്ലേ?

ജവഹർലാൽ നെഹ്റുവിനെ നമുക്കെല്ലാവർക്കും അറിയാം. പണ്ഡിറ്റ് നെഹ്റു എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. അതെന്തുകൊണ്ടാണെന്നറിയാമോ? കാശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ട ആളായതിനാലാണ്. കുട്ടികളോടെന്നും സ്നേഹവാത്സല്യങ്ങൾ കാണിച്ചതിനാൽ കുട്ടികളുടെ ഇടയിൽ അദ്ദേഹം ചാച്ചാ നെഹ്റു അല്ലെങ്കിൽ 'ചാച്ചാജി' ആയി. അതുപോലെത്തന്നെ ആധുനിക ഭാരതത്തിന്റെ ശില്പി എന്ന് വിളിക്കുന്നതും നെഹ്റുവിനെത്തന്നെ ആണ്.

വെറുതെ കിട്ടിയ വിശേഷണങ്ങളല്ല ഇതൊക്കെ. മറിച്ച് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത പേരുകളാണ് ഇത്.

1889 നവംബർ 14 ന് അലഹബാദിലാണ് നെഹ്റുവിന്റെ ജനനം. അച്ഛൻ പ്രശസ്തനായ വക്കീലും രാഷ്ട്രീയക്കാരനുമായിരുന്ന മോത്തി ലാൽ നെഹ്റു. അമ്മ സ്വരൂപ റാണി. അക്കാ ലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അദ്ദേഹത്തിന് കിട്ടി. വളരെ ചെറുപ്പത്തിൽ വീട്ടിലിരുന്ന് തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം. അധ്യാപകരെ വീട്ടിൽ വരുത്തിയായിരുന്നു പഠിച്ചിരുന്നത്. അതിന് ശേഷം ജവഹർലാൽ ഇംഗ്ലണ്ടിലെ ഹാരോ സ്കൂളിലും ട്രിനിറ്റി കോളേജിലുമായി പഠനം നടത്തി. അദ്ദേഹം നിയമം പഠിച്ചത് ഇംഗ്ലണ്ടിലെ തന്നെ പ്രശസ്തമായ ഇന്നർ ടെംപിളിൽ നിന്നാണ്.

This story is from the May 2023 edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 2023 edition of Eureka Science.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM EUREKA SCIENCEView All
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science

ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
Eureka Science

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

time-read
1 min  |
EUREKA 2024 APRIL
World Earth Day ലോക ഭൗമദിനം
Eureka Science

World Earth Day ലോക ഭൗമദിനം

പ്ലാനറ്റ് v/s പ്ലാസ്റ്റിക്

time-read
1 min  |
EUREKA 2024 APRIL
കീമോഫോബിയ
Eureka Science

കീമോഫോബിയ

അവധിക്കാലം വരവായി

time-read
2 mins  |
EUREKA 2024 APRIL
പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി
Eureka Science

പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി

ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നുമാത്രം!

time-read
1 min  |
EUREKA 2024 MARCH
സരോജിനി നായിഡു
Eureka Science

സരോജിനി നായിഡു

ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1948 ഫെബ്രുവരി ഒന്നിന് അവർ ആകാശ വാണിയിലൂടെ പറഞ്ഞു: എന്റെ പിതാവ് വിശ്രമിക്കുന്നില്ല, നമ്മെ വിശ്രമിക്കാൻ അനുവദിക്കുന്നുമില്ല. അങ്ങ് ആരുടെ ജീവിതമാണോ ശക്തമാക്കിയത്, അങ്ങയുടെ മരണംകൊണ്ട് തന്നെ അത് കൂടുതൽ ശക്തമായിരിക്കുന്നു.

time-read
1 min  |
EUREKA 2024 MARCH
അമ്മക്ക് അൽഹസനെ അറിയുവോ?
Eureka Science

അമ്മക്ക് അൽഹസനെ അറിയുവോ?

അന്ന് യൂറോപ്പ് ശാസ്ത്രരംഗത്ത് വളരെ അധ:പതിച്ച അവസ്ഥയിലായിരുന്നു. എല്ലാ അറിവും ബൈബിളിലുണ്ട് എന്നു വിശ്വസിച്ച് ആളുകൾ കഴിഞ്ഞകാലം.

time-read
1 min  |
EUREKA 2024 MARCH
കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്
Eureka Science

കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്

875 ജനുവരി 15 ന് ബ്രിട്ടീഷുകാരാണ് കാലാവസ്ഥ നിരീക്ഷണങ്ങൾക്കായി IMD സ്ഥാപിച്ചത്

time-read
1 min  |
EUREKA 2024 MARCH
ലോറൻസും ഒട്ടകവും കുറെ മനുഷ്യരും
Eureka Science

ലോറൻസും ഒട്ടകവും കുറെ മനുഷ്യരും

INTERNATIONAL YEAR OF CAMELIDS 2024

time-read
2 mins  |
EUREKA 2024 FEBRUARY
മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ
Eureka Science

മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ

ആറ്റംബോംബും റോക്കറ്റും മൊബൈൽ ഫോണും പോലെയുള്ള വലിയ വലിയ ഉപകരണങ്ങൾ മാത്രമല്ല, ഡയപ്പറും സേഫ്റ്റിപിന്നും ചവിട്ടുമ്പോൾ തുറക്കുന്ന ചവറ്റുകൊട്ടയും എല്ലാം ഓരോരോ കണ്ടെത്തലുകളാണ്

time-read
2 mins  |
EUREKA 2024 FEBRUARY