അസ്തമയ സൂര്യന്റെ അരുണ കിരണങ്ങളേറ്റ് മനോഹരിയായ കൊച്ചി കഴിഞ്ഞ മെയ് 31 ആവേശതിരകളലതല്ലിയ ആഘോഷരാവിന് സാക്ഷ്യം വഹിച്ചു. മത്സരത്തിന്റെയും അംഗീകാരത്തിന്റെയും ഉദ്വേഗവും ആഹ്ളാദവും ഒരുപോലെ ആദ്യാവസാനംവരെ കാണികളിൽ നിറച്ച സന്തോഷരാവ്. കൊച്ചി ലെ മെറിഡിയനിൽ മെയ് 31 വൈകുന്നേരം 6.30ന് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച പത്താമത് മണപ്പുറം മിസ് ക്വീൻ കേരള മത്സരവും പതിനാറാമത് മിന്നലൈ ടി വി മീഡിയ അവാർഡും നടന്നു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡിയും സിഇഒയുമായ വി പി നന്ദകുമാർ, പെഗാസസ് ചെയർമാൻ അജിത് രവി പെഗാസസും , പെഗാസസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ജെബിത അജിത്തും ചടങ്ങിൽ സന്നിഹിതരായിരുന്നു. മണപ്പുറം ഫൈനാൻസിന്റെയും ഡി ക്യുവിന്റേയും സംയുക്ത സംരംഭത്തിലാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്.
യുവതലമുറയിലെ സ്ത്രീകൾക്ക്, സ്ത്രീ ശാക്തീകരണം, വൈവിധ്യം, ബുദ്ധി, നേതൃത്വഗുണം എന്നിവ പരിപോഷിപ്പിക്കുവാൻ ഇത്തരം മത്സരങ്ങൾ വേദി ഒരുക്കുന്നുവെന്നതിൽ സംശയമില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 പേരിൽ നിന്നും 16 പേരെയാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. 16 പേരിൽ ഒരു മത്സരാർഥിക്ക് കുടുംബത്തിൽ വേണ്ടപ്പെട്ട ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന് സംഘാടകരെ അറിയിച്ചു. 15 മത്സരാർത്ഥികൾ മിസ് ക്വീൻ കേരള മത്സരത്തിൽ പങ്കെടുത്തു. ഈ മത്സരത്തിന് മൂന്ന് റൗണ്ടുകൾ ഉണ്ടായിരുന്നു. ആദ്യ റൗണ്ടായ ഇന്ത്യൻ എത്നിക് വെയറിൽ മത്സരാർത്ഥികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് വേദിയിലെത്തിയത് നയനാന്ദകരമായ കാഴ്ചയായിരുന്നു. സെമിഫൈനൽ റൗണ്ടായ ബ്ലാക്ക് കോക്ടെയ്ല് റൗണ്ട് ആയിരുന്നു രണ്ടാമത്തേത്, ഈ റൗണ്ടിൽ 5 മത്സരാർത്ഥികൾ പുറത്തായി. 10 മത്സരാർത്ഥികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി നൽകി. പ്രേക്ഷകർക്കിടയിൽ മത്സരത്തിന്റെ പിരിമുറുക്കം സൃഷ്ടിച്ച റൗണ്ടായിരുന്നുവത്. മിസ് ക്വീൻ കേരള മത്സരം സൗന്ദര്യത്തിൽ മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സ്നേഹത്തിന്റെയും പ്രതീകമാണ്. രണ്ടാം റൗണ്ടിൽ ഓരോ മത്സരാർത്ഥിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.
This story is from the June - July 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June - July 2022 edition of Unique Times Malayalam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ജനാധിപത്യം - അത് ശക്തിപ്പെടുത്തിയിട്ടുണ്ടോ?
sad
വേനൽക്കാല ആരോഗ്യപരിപാലനം ആയൂർവേദത്തിലൂടെ
എരിവ്, ഉപ്പ്,പുളി എന്നിവ അധികമായി വരുന്ന ആഹാരങ്ങൾ, കൂടുതൽ മസാല ചേർത്ത മാംസാഹാരങ്ങൾ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ,അമിതമായ ഭക്ഷണം കഴിക്കുക എന്നിവ പരമാ വധി കുറക്കുക. ഇവ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്നതി നും ദഹനത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.
സ്വയം തിരിച്ചറിയുക; മികച്ചതായി തുടരുക
ഒരു ടീമിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, നിങ്ങൾക്ക് ചില സുപ്രധാന കഴിവുകളും പ്രധാന സവിശേഷതകളും ഉണ്ടായിരിക്കണം. നിങ്ങൾ ഒരു ടീമിന്റെ മേൽനോട്ടം വഹിക്കുമ്പോൾ വികസിപ്പിക്കാനുള്ള നിർണ്ണായക വൈദഗ്ധ്യമാണ് ഇമോഷണൽ ഇന്റലിജൻസ്. ഇമോഷണൽ ഇന്റലിജൻസ് എന്നത് ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ സ്വയം മനസ്സിലാക്കാനും മറ്റുള്ളവരുടെ വികാരങ്ങളെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും അവരുടെ വികാരങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനുമുള്ള കഴിവാണ്.
അമിതവണ്ണം (ഒബിസിറ്റി) മൂലമുണ്ടാകുന്ന രോഗങ്ങൾ
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദനകളും നീർവീക്കവും ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുന്നു. വയറിനുള്ളിലെയും തൊലിക്കടിയിലുമുള്ള കൊഴുപ്പിൽ നിന്നും അമിതമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ, ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ഡയബറ്റിസ് മെലിറ്റസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പാർശ്വഫലങ്ങളില്ലാതെ മുഖത്തെ രോമങ്ങൾ കളയാനുള്ള സ്വാഭാവികമാർഗ്ഗം
Kalpana International Salon & Spa
ശ്രീലങ്ക: ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്
രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം ബേ. അതിമനോഹരമായ ബീച്ചുകൾക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബിച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ തിരക്ക് കുറഞ്ഞ ബി ച്ചുകളിൽ ഒന്നാണ് അരുഗം അതിമനോഹരമായ ബീച്ചുകൾ ക്ക് ശ്രീലങ്ക പ്രശസ്തമാണ്. മറ്റുള്ള ബീച്ചുകൾ അപേക്ഷിച്ച് ശാന്തവും വ്യത്യസ്തവുമായ അന്തരീക്ഷമുള്ള ബീച്ചാണിത്. കടൽത്തീരം തീർ ച്ചയായും ഒരു പുനരുജ്ജീവന അനുഭവം പ്രദാനം ചെയ്യുന്നു. ദ്വീപിലെ വരണ്ട പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ പ്ര ദേശത്തിന്റെ ഭൂപ്രകൃതി ദ്വീപിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കുമന ദേശീയോ ദ്യാനം ഉൾക്കടലിനടുത്തുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.
ടാറ്റ പഞ്ച് ഇ വി
സ്റ്റാൻഡേർഡ് പഞ്ചിൽ നിന്ന് ഇന്റീരിയറുകളും മികച്ചതോതിൽ മെച്ചപ്പെടു ത്തിയിരിക്കുന്നു. മെറ്റീരിയലുകളും നിറങ്ങളുടെ തിരഞ്ഞെടുപ്പുകളും ക്യാബിൻ അന്തരീക്ഷത്തെ ഗണ്യമായി ഉയർത്തുന്നു. മുൻവശത്തെ സീറ്റുകൾ ഭാഗികമായി തുകൽ കൊണ്ടും തുണികൊണ്ടും വെന്റിലേഷനോട് കൂടിയതാണ്. നല്ല പിന്തു ണയും കുഷ്യനിംഗും ഉള്ളതിനാൽ അവ വളരെ സൗകര്യപ്രദമാണ്.
കൃത്യമായ ആസൂത്രണത്തോടെ കേരളം ആഗോളാരോഗ്യകേന്ദ്രമായി മാറും, കേരളത്തിലെ ആരോഗ്യസാധ്യതകൾ എന്തൊക്കെയാണ്?
യുഎസിൽ ഏകദേശം $,2,50,000 ചിലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്ര ക്രിയയ്ക്ക് അതിന്റെ 1/6-ചിലവിൽ ഇവിടെ ചെയ്യാവുന്നതാണ്. സമാനമായി, ഏകദേശം 50,000 ഡോളർ ചിലവാകുന്ന ഒരു പ്രധാന ബ്രെയിൻ ട്യൂമർ സർജറി വെറും 1/10 ചിലവിൽ ഇവിടെ നടത്താം. ഒരു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുഎസിൽ ഏകദേശം $3,00,000 ചിലവാകും, എന്നാൽ ഇവിടെ അത് 1/10 ചിലവിൽ സാധ്യമാകും. 50,000 ഡോളറിന് ഓപ്പൺ ഹാർട്ട് സർജറി ഇവിടെ 1/10 ചെലവിൽ ചെയ്യാം. $20,000 ചിലവ് വരുന്ന കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൊഫഷണൽ ആകുമ്പോൾ
മനുഷ്യ ഇടപെടൽ അനുകരിക്കുന്നതിലൂടെ, ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും മുഴുവൻ സമയവും പിന്തുണ നൽകാനും AI-ക്ക് സാധിക്കും. ഇത് ഉപഭോക്തൃസംതൃപ്തി വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. മാത്രമല്ല, സംഭാഷണ, ഭാഷാ പ്രോസസ്സിംഗ് കഴിവുകൾ ഇടപെടലുകൾ വ്യക്തിഗതമാക്കാൻ AI-യെ പ്രാപ്തമാക്കുന്നു, ഇടപഴകലുകൾ കൂടുതൽ സ്വാഭാവികവും ഫലപ്രദവുമാക്കുന്നു.
എൻ ബി എഫ് സി (NBFC)കൾ മികച്ച ഭാവി കെട്ടിപടുക്കുമ്പോൾ
ഗ്രാമീണ ഇന്ത്യയിലെ അനേകം ബാങ്ക് ഇല്ലാത്ത ജനസംഖ്യയെ ഔപചാരിക വായ്പാ വിപണിയിലേക്ക് കൊണ്ടുവരുന്നത് ഇപ്പോഴും ഒരു പ്രധാന നയവെല്ലുവിളിയായി തുടരുന്നു. എന്നിരുന്നാലും, ഡിജിറ്റലൈസേഷന്റെ ത്വരിതഗതിയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ ചുമതല വളരെ എളുപ്പവും ലളിതവുമാക്കി.