"കിഴക്കിന്റെ വെനീസ് എന്ന് പഴയ കാലം ആലപ്പുഴയെ ഓമനിച്ചു വിളിച്ചു പോന്നു. ആലപ്പുഴയിൽ എവിടെ ക്യാമറ വച്ചാലും അവിടെല്ലാം സുന്ദര കാഴ്ചകൾ മാ ത്രം. ഇപ്പോഴും വള്ളത്തിൽ മാത്രം എത്തിപ്പെടാവുന്ന ചില ഇടങ്ങൾ ഈ കിഴക്കിന്റെ വെനീസ് ഹൃദയത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
പ്രകൃതിയുടെ ആഡംബരം മാത്രമല്ല, തുറവൂർ മുതൽ ഹരിപ്പാടും ചെട്ടിക്കുളങ്ങ രയുംവരെയുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും കെട്ടുകാഴ്ചകൾക്കും വരെ ഭക്തിവിശ്വാസങ്ങൾക്കൊപ്പം അപാരമായ അഴകുമുണ്ട്.
തൃശൂരിലെ ഞങ്ങളുടെ ഗ്രാമത്തിൽ കാർ ഒരു അപൂർവ വസ്തുവായിരുന്നു. കാളവണ്ടികൾ കണികണ്ടാണ് പുലർ കാലങ്ങൾ ഉണരുക. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവിടെ റോഡ് ടാറിടുന്ന തും ബസ് വരുന്നതും. മഴ പെയ്താൽ വീണ്ടും ഗ്രാമം ഒരു ദ്വീപാകും. വള്ളത്തിലിരുന്നാണ് അടുത്തുള്ള പട്ടണത്തിലേക്കു പഠിക്കാൻ പോകുന്നത്.
വള്ളത്തിലിരുന്നു സഞ്ചരിക്കുന്ന മനുഷ്യരുടെ മനസ്സിലുമുണ്ടാകും ആ തണുപ്പ്.
മാരുതിയുടെ ഏറ്റവും പുതിയ മോഡൽ "ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിലിരുന്ന് ഇതൊക്കെ ഓർക്കുന്നത് തകഴിയുടെ എഴുത്തിരുന്ന ഇടങ്ങളിലേക്കുള്ള സഞ്ചാരത്തിനിടയിലാണ്.
കുട്ടനാടിന്റെ കഥാകാരൻ, 'കയറി'ലൂടെ ജ്ഞാനപീഠം കേരളത്തിലേക്ക് എത്തിച്ചയാൾ, മലയാള കഥയിലെയും നോവലിലെയും മികച്ച കർഷകൻ, കേരള മോപ്പസാങ്', മലയാളത്തിൽ നിന്ന് ലോകഭാഷക ളിലേക്ക് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട ചെമ്മീനി'ന്റെ ഉടമ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട്, തകഴി ശിവശങ്കരപ്പിള്ളയ്ക്ക്.
പുലരിവെളുപ്പിന് കോട്ടയത്തു നിന്നു തുടങ്ങിയ യാത്രയാണ്. ചങ്ങനാശേരിയെ മുൻപ് തുരുത്തി, കാവാലം, കിടങ്ങറ വഴി ആലപ്പുഴയ്ക്കു തിരിഞ്ഞാലോ എന്നാലോചിച്ചതാണ്. കണ്ണെത്താത്തത് വയലു കൾക്കിടയിലൂടെ കുട്ടനാടിന്റെ അഴകു കണ്ട് ഒരു യാത്ര. പക്ഷേ, പോകുന്നത് ആലപ്പുഴയ്ക്കായതിനാൽ, മലയാളസാഹിത്യത്തിലെ മികച്ച കർഷകന്റെ ഇടങ്ങളിലേക്കായതിനാൽ വയലുകൾക്കുണ്ടാകുമോ പഞ്ഞം. ഏതായാലും പരമ്പരാഗത എസി റോഡുവഴി തന്നെ സഞ്ചാരം.
നല്ല മഞ്ഞുണ്ട്. ഒരു കടുംകാപ്പിക്കു വേണ്ടി മനസ്സു തുടിച്ചെങ്കിലും അതിനുവേണ്ടി സമയം കളയാനില്ല. സൂര്യൻ കടുത്താൽ ഫോട്ടോകൾ മടുക്കും. അതുകൊണ്ടു കോട മഞ്ഞും എസി റോഡിൽ തോടുകൾക്കു കുറുകെയുള്ള തൂക്കുപാലങ്ങളും മനസ്സിലേ ക്കും കണ്ണിലേക്കും നിറച്ചുവച്ച് യാത്ര തുടർന്നു.
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ
പൊന്നല്ല.തനി തങ്കം
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്
ബജറ്റ് ഫ്രണ്ട്ലി
1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും
മോഹൻലാലും മേഘമലയും
മേഘമലയിലേക്ക് ഇസുസു വി-ക്രോസിൽ എഴുത്തുകാരൻ അബിൻ ജോസഫ്
ജാപ്പനീസ് ഓൾറൗണ്ടർ
പാരലൽ ട്വിൻസിലിണ്ടർ എൻജിനും ഓൺ-ഓഫ്റോഡ് പെർഫോമൻസുമായി ഹോണ്ടയുടെ മിഡിൽ വെയ്റ്റ് ചാംപ്യൻ
കറുപ്പഴകുമായി ടാറ്റ നെക്സോൺ
കറുപ്പിന്റെ ഏഴഴകുമായി നെക്സോണിന്റെ ഡാർക് എഡിഷൻ വിപണിയിൽ
പവർഫുൾ പെർഫോമർ
പുതിയ ഇന്റീരിയറും നൂതന ഫീച്ചറുകളുമായി പരിഷ്കരിച്ച എക്സ്യുവി 400.